Culture
ലോകകപ്പ് വിളിപ്പാടകലെ; ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ കോച്ചിനെ പുറത്താക്കി

അണ്ടര്‍ 17 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം അങ്കലാപ്പില്‍. ചീഫ് കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അസിസ്റ്റന്റ് കോച്ച് ഇതിബാര്‍ ഇബ്രാഹിമോവിനെയും പുറത്താക്കാനൊരുങ്ങുകയാണ്. നിക്കോളായുടെ അഭാവത്തില്‍ ടീമിനെ പരിശീലിപ്പിക്കുന്ന ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്‌കോട്ട് ഒനീലിനെ നിലനിര്‍ത്താനും ഫെഡറേഷന് താല്‍പര്യമില്ല. ഈയാഴ്ച നോട്ടീസ് കാലാവധി അവസാനിക്കുന്നതോടെ ഒനീല്‍ സ്വന്തം നാടായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങും.
പുതിയ കോച്ചിനെ നിയമിക്കുന്നതു വരെ മുന്‍ സീനിയര്‍ ടീം കോച്ച് സാവിയോ മഡീരയാവും അണ്ടര്‍ 17 ടീമിനെയും പരിശീലിപ്പിക്കുക. രണ്ടാഴ്ചക്കകം പുതിയ കോച്ചിനെ നിയമിച്ചേക്കും.

സാവിയോ മഡീര
കളിക്കാരെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ആഴ്ചകള്‍ക്കു മുമ്പ് കോച്ചിനെ നീക്കാന്‍ എ.ഐ.എഫ്.എഫ് തീരുമാനമെടുത്തത്. നിക്കോളായും അസിസ്റ്റന്റ് കോച്ചും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുവെന്നാരോപിച്ച് 21 കളിക്കാര്‍ എ.ഐ.എഫ്.എഫ് പ്രസിഡണ്ട് പ്രഫുല്‍ പട്ടേലിന് കത്തു നല്‍കിയിരുന്നു. ഫെഡറേഷന്‍ ഇതേപ്പറ്റി അന്വേഷണം നടത്തിയെങ്കിലും ഫലം പുറത്തുവിട്ടില്ല. കളിക്കാരുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോച്ചിനെ നീക്കാന്‍ തീരുമാനമെടുത്തതായി സൂചനയുണ്ടായിരുന്നു.
കോച്ചിനെ നിയമിക്കാനോ പുറത്താക്കാനോ ഫെഡറേഷന് അധികാരമില്ലെന്നും കേന്ദ്ര കായികമന്ത്രാലയമാണ് അത് ചെയ്യേണ്ടതും എന്ന് വ്യക്തമാക്കി മന്ത്രി വിജയ് ഗോയല്‍ രംഗത്തുവന്നിരുന്നു. മന്ത്രാലയത്തിന്റെ അനുവാദത്തോടെയാണ് ഇപ്പോള്‍ എ.ഐ.എഫ്.എഫ് ഔദ്യോഗികമായി നിക്കോളായുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത്.
ഒക്ടോബറില്‍ രാജ്യത്തു നടക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റിനു വേണ്ടി ഇന്ത്യന്‍ അണ്ടര്‍ 17 ടീം ഗോവയില്‍ പരിശീലനം നടത്തുമ്പോഴാണ് കോച്ചിനെ മാറ്റിയിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് ഈ തീരുമാനമെന്ന് ഫെഡറേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, കരാര്‍ വ്യവസ്ഥ പ്രകാരം 40 ലക്ഷം നഷ്ടപരിഹാരം നല്‍കിയാണ് കോച്ചിനെ രാജിക്ക് സമ്മതിപ്പിച്ചിരിക്കുന്നത് എന്ന് ഫെഡറേഷനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു.
2015-ല്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശം മാനിച്ചാണ് നിക്കോളായെ ഇന്ത്യന്‍ കോച്ചായി നിയമിക്കുന്നത്. ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ക്കായി ഫെഡറേഷന്‍ ഇതിനകം എട്ട് കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടും ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നില്ലെന്ന് ഐ.ഐ.എഫ്.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതിയുണ്ടായിരുന്നു. 26 മത്സരം നിക്കോളായ്ക്കു കീഴില്‍ കളിച്ച ഇന്ത്യ വെറും നാലെണ്ണമാണ് ജയിച്ചത്.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News2 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്