Culture
അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി വിട്ടയച്ചു

അഹമ്മദാബാദ് : അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ റാഷിദ് അജ്മീരിയെ കോടതി നാല്‍പ്പതു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാന്‍ ലഷ്‌കറെ ത്വയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ് ആരോപിച്ചായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞമാസം നാലിന് സൗദി അറേബ്യയില്‍ നിന്നും കുടുംബാംഗങ്ങളെ കാണാന്‍ നാട്ടിലേക്ക് തിരിച്ച റാഷിദിനെ, അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയപ്പോള്‍ അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് നാടകീയമായിയായിരുന്നു കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എല്ലാ ന്യൂസ് ചാനലുകളും പിറ്റേ ദിവസത്തെ പത്രത്തിലും പ്രതിയുടെ അറസ്റ്റ വലിയ വാര്‍ത്തയായിരുന്നു. പ്രധാന മന്ത്രിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കത്തിന്റെ തലേദിവസം കൂടിയായിരുന്നു റാഷിദിന്റെ അറസ്റ്റ്. റാഷിദ് അറസ്റ്റ് പ്രചാരണത്തില്‍ വേണ്ടുവിധം ഉപയോഗിച്ച പ്രധാനമന്ത്രി അക്ഷര്‍ധാം ഭീകരാക്രമണത്തിനു പിന്നില്‍ മു്‌സ്‌ലിം വിഭാഗമാണെന്ന തരത്തിലുള്ള പരാമര്‍ശം നടത്തി ഹിന്ദുവോട്ടുകള്‍ ബി.ജെ.പിക്ക് അനൂകുലമാക്കിയെന്നും വിലയിരുത്തലുണ്ട്.
കോടതിയില്‍ പ്രതിക്കുവേണ്ടി ഹാജരായ വക്കീല്‍ 15 വര്‍ഷത്തിനു മുമ്പ് നടന്ന സംഭവത്തില്‍ പ്രതികളെന്നു പൊലീസ് സംഘം കണ്ടെത്തിയ റാഷിദിന്റെ സഹോദരനുള്‍പ്പെടെ ആറു പ്രതികളേയും ആവശ്യമായ തെളീവില്ലാത്തതിനാല്‍ സുപ്രീം കോടതി വെറുതെ വിട്ടതാണെന്നും ആയതിനാല്‍ കേസില്‍ നിലനില്‍ക്കില്ലെന്നും വാദിച്ചു. തുടര്‍ന്ന് റാഷിദിനെ ജാമ്യത്തില്‍ വിടുകയായിരുന്നു കോടതി
2002 സെപ്റ്റംബര്‍ 24നാണ്, പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രസമുച്ചയത്തിലേക്ക് ആക്രമിച്ചുകയറിയ ഭീകരര്‍ രണ്ടു ദേശീയ സുരക്ഷാസേന കമാന്‍ഡോകളും രണ്ടു പൊലീസ് കമാന്‍ഡോകളുയടക്കം32 പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്കു പരുക്കേറ്റിരുന്നു. സൈനിക വേഷത്തില്‍ കാറിലെത്തിയ ഭീകരര്‍ ക്ഷേത്രത്തിലേക്കു ചാടിക്കടന്നു യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഭീകരാക്രമണത്തിടയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് രണ്ടു ഭീകരരും മരണപ്പെട്ടിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയവരെ സബര്‍മതി ജയിലിലായിരുന്നു വിചാരണക്കോടതി ക്രമീകരിച്ചത്. ഇവരില്‍ മൂന്നു പേര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു അന്ന്. എന്നാല്‍ പിന്നീട് 2014 മേയില്‍ സുപ്രീംകോടതി പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിടുകയായിരുന്നു.
അഹമ്മദാബാദ് സ്വദേശിയായ ഇയാള്‍ ഭീകരാക്രമണത്തിനു നടക്കുന്നതിനു കുറച്ചു നാളുകള്‍ക്ക് മുമ്പ് തൊഴിലന്വേഷിച്ച് റിയാദിലേക്കു പോവുകയായിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്