Connect with us

Video Stories

പരിധി വിട്ട് ഇറാന്‍ കരാര്‍ വഴിത്തിരിവില്‍

Published

on


കെ. മൊയ്തീന്‍കോയ
യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിച്ച് കൊണ്ടുള്ള ഇറാന്‍ നീക്കം നയതന്ത്ര രംഗത്ത് അമേരിക്കന്‍ തന്ത്രങ്ങളെ നിഷ്പ്രഭമാക്കുന്നു. ഇറാനുമായി 2015-ല്‍ ഒപ്പ് വെച്ച ആണവ കരാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഇറാനെ വരിഞ്ഞുമുറുക്കി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ആത്മീയ നേതാവ് ആയത്തുല്ല അലി ഖുമേനി ഉള്‍പ്പെടെ ഇറാന്‍ നേതാക്കള്‍ക്ക് എതിരെ പോലും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം, അമേരിക്കയുടെ താല്‍പര്യം ഉള്‍ക്കൊള്ളുന്ന പുതിയൊരു ആണവ കരാറിന് ഇറാന് മേല്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് തിരിച്ചടി! കരാറിന് ഒപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും അതോടൊപ്പം അമേരിക്കന്‍ ഉപരോധത്തെ മറികടക്കുവാന്‍ ഇറാന് സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന കരാറിലെ പങ്കാളി രാജ്യങ്ങള്‍ക്കും ഇറാന്‍ നീക്കം അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
ഇറാന് ഒപ്പം നിലകൊണ്ട് അമേരിക്കയുടെ ഉപരോധം മറികടക്കുവാന്‍ സഹായിക്കുക, അല്ലെങ്കില്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇറാന് എതിരെ നടപടി സ്വീകരിക്കുക. രണ്ടാമത്തെ നിലപാട് ആണ് യൂറോപ്യന്‍ ശക്തികള്‍ സ്വീകരിക്കുന്നതെങ്കില്‍ വന്‍ അനീതിയും ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ച് വരുത്തുന്നതുമായിരിക്കും. എന്തായാലും കരാറിലെ പങ്കാളി രാഷ്ട്രങ്ങള്‍ക്ക് അനങ്ങാപാറ നിലപാട് ഉപേക്ഷിക്കാന്‍ സമയമായി.
ദീര്‍ഘനാളത്തെ ചര്‍ച്ചക്ക് ശേഷമാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കരാറിന് രൂപമായത്. രാജ്യത്തെ കടുംപിടുത്തക്കാരെ അവഗണിച്ച് 2015-ല്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഉള്‍പ്പെടെ വന്‍ശക്തി രാഷ്ട്രത്തലവന്മാരുമായി ഒപ്പ് വെച്ച കരാറിനെ സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളായ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ക്ക് പുറമെ ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവയും കരാറില്‍ ഒപ്പ് വെച്ചതാണ്.
ലോക സമൂഹത്തെ വെല്ലുവിളിച്ച് കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുമ്പോള്‍ അവ സംരക്ഷിക്കേണ്ടുന്ന ബാധ്യത മറ്റുള്ളവര്‍ക്കുണ്ട്. അവര്‍ ഗ്യാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്നുവല്ലോ. ലോക രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാക്കുന്ന ഇത്തരം കരാറുകള്‍ക്ക് വിലയില്ലെങ്കില്‍ പരസ്പര വിശ്വാസം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയും? മാത്രമല്ല, ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പോലും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി നിര്‍ത്തലാക്കി. ഇതിലൊന്നും ഭാഗമല്ലെങ്കിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും നിര്‍ത്തി. അടുത്ത മാസം മുതല്‍ ഇറാന്‍ എണ്ണയുടെ അഭാവം ഇന്ത്യന്‍ വിപണിയെ പിടിച്ചുലക്കുമെന്നതില്‍ സംശയമില്ല.
ആണവ കരാറില്‍ അമേരിക്ക പിന്മാറി ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷമുള്ള ഇറാന്റെ പുതിയ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടന, യൂറോപ്യന്‍ യൂണിയന്‍, സൂപ്പര്‍ പവര്‍ രാഷ്ട്രങ്ങള്‍ എന്നിവക്കൊന്നും ധാര്‍മ്മികമായി കഴിയില്ല. എന്നാല്‍ ആണവശേഷി പുതിയൊരു രാഷ്ട്രം കൂടി സമ്പാദിക്കുന്നത് ലോക സമൂഹത്തിനാകമാനം ഭീഷണി തന്നെ. മധ്യപൗരസ്ത്യ ദേശത്ത്, ശാക്തിക ബന്ധങ്ങള്‍ അവ മാറ്റിമറിക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. അയല്‍പക്ഷ രാഷ്ട്രങ്ങളിലെ അഭ്യന്തര സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കുകയും അവരെ സഹായിക്കുകയുമാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ അറബ്, ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുണ്ടാകുന്ന ഉല്‍കണ്ഠ ഗൗരവമേറിയതുമാണ്. അതേസമയം, ഞങ്ങള്‍ക്ക് അല്ലാതെ മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു രാഷ്ട്രവും ആണവശേഷി നേടിയെടുത്തുകൂടെന്നും അതിന് അനുവദിക്കില്ലെന്നുമുള്ള ഇസ്രാഈലി ധാര്‍ഷ്ട്യവും അംഗീകരിക്കാനാവില്ല.
അമേരിക്കയുടെ മൗനാനുവാദത്തോടെയാണ് ഇസ്രാഈല്‍ അണ്വായുധ നിര്‍മ്മാണം! 1967-ലെ അറബ്-ഇസ്രാഈലി യുദ്ധത്തിന് ശേഷമാണ് നിര്‍മ്മാണം. ആണവ ശാസ്ത്രജ്ഞന്‍ മോര്‍ഡേച്ചയ്‌വനുനു അണ്വായുധ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ‘ജോണ്‍ ക്രോസ്മാന്‍’ എന്നും അറിയപ്പെടുന്ന ഇദ്ദേഹം പിന്നീട് അണ്വായുധത്തിന് എതിരെ രംഗത്ത് വന്നു. അദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു.
ഇസ്രാഈലിന്റെ ആണവ നിലയം സന്ദര്‍ശിക്കാന്‍ നാളിതുവരെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല. 2006-ല്‍ ഐക്യരാഷ്ട്ര സഭയില്‍ ”മധ്യപൗരസ്ത്യ ദേശം ആണവ മുക്തമാക്കണം” എന്ന പ്രമേയം ഈജിപ്ത് മുന്നോട്ട് വെച്ചപ്പോഴും ആണവായുധം കൈവശമുണ്ടെന്ന വസ്തുത തുറന്ന് പറയാനോ, നിഷേധിക്കാനോ ഇസ്രാഈല്‍ തയാറായില്ല. ആണവ രാജ്യങ്ങളില്‍ ആറാമതായി ഇസ്രാഈലിനെ പരിഗണിക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഇസ്രാഈല്‍ ഇനിയും ഒപ്പ് വെച്ചില്ല. 2018-ല്‍ ഏറ്റവും ഒടുവില്‍ യു.എന്‍ ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം ഇസ്രാഈലിന്റെ വശം എണ്‍പത് ആണവായുധം ഉണ്ട്. മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു രാജ്യത്തിനുമില്ല. ഏറ്റവും കൂടുതല്‍ റഷ്യക്ക് ആണ്. തൊട്ടടുത്ത അമേരിക്ക, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍, ഉത്തര കൊറിയ എന്നിങ്ങനെയാണ് സ്ഥാനം.
ഹൈഡ്രജന്‍ ബോംബ് ഘടിപ്പിച്ച ഭൂഖണ്ഡാന്തര മിസൈല്‍ കൈവശം ഉണ്ടെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയയുടെ മണ്ണില്‍ കാല് കുത്തിയതിനെ ചരിത്ര പ്രാധാന്യമുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം! ഉത്തര കൊറിയന്‍ സര്‍വാധികാരി കിം ജോംഗ് ഉന്നിനെ ഹസ്തദാനം ചെയ്യാനുള്ള ആഗ്രഹം മൂലമാണത്രെ ട്രംപ് ഉത്തര കൊറിയയില്‍ എത്തിയത്. കിമ്മിനെ വശത്താക്കാന്‍, ഭയന്നാണെങ്കിലും അല്ലെങ്കിലും ട്രംപ് നടത്തുന്ന നീക്കത്തിന്റെ ഒരംശം ആത്മാര്‍ത്ഥത മധ്യപൗരസ്ത്യ പ്രശ്‌നങ്ങളില്‍ പ്രകടിപ്പിച്ചാല്‍ തീരാവുന്നതേയുള്ള സംഘര്‍ഷം!!
അമേരിക്ക-ഇറാന്‍ സംഘര്‍ഷം ഇറാന്റെ പുതിയ നീക്കത്തോടുകൂടി ലോക സമൂഹത്തിന്റെ ആശങ്കയായി വളര്‍ന്നു. സമ്പുഷ്ടീകരണത്തിന്റെ പരിധിയായ 300 കിലോഗ്രാമിന് മുകളിലെത്തിയെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വാതില്‍ ഇറാന്‍ കൊട്ടി അടച്ചില്ല. ”കരാറിലേക്ക് മടങ്ങാനും ഇറാന്‍ പ്രതിജ്ഞാബദ്ധ”മാണെന്ന് ഇറാന്‍ നേതാവ് വ്യക്തമാക്കുന്നത് ശുഭ സൂചന തന്നെ. നയതന്ത്ര ചര്‍ച്ചക്ക് ഇറാനെ പ്രതിനിധാനം ചെയ്യേണ്ടുന്ന വിദേശകാര്യ മന്ത്രിയെ അടക്കം ഉപരോധ പരിധിയില്‍ കൊണ്ടുവരികയും ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് വിചിത്രമായ വിരോധാഭാസമാണ്.
ആണവ പ്രശ്‌നത്തില്‍ റഷ്യയുമായി ഏര്‍പ്പെട്ടിരുന്ന കരാര്‍, പാരീസ് കാലാവസ്ഥ കരാര്‍ എന്നിവയില്‍ നിന്നുമൊക്കെ ഏകപക്ഷീയമായി പിന്‍മാറിയ ട്രംപിനെ പോലുള്ള ഭരണാധികാരികള്‍ ലോക സമാധാനത്തിന് ഭീഷണിയാകുന്നു. ഇവിടെ ഉത്തരവാദിത്തപ്പെട്ട ഐക്യരാഷ്ട്ര സഭയും യുറോപ്യന്‍ യൂണിയനും വന്‍ ശക്തികളും സന്ദര്‍ഭോചിതം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നപരിഹാരം അകലെയല്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending