Connect with us

Video Stories

സിന്‍ജിയാംഗ് സംഘര്‍ഷം ചൈനക്ക് വിമര്‍ശനം

Published

on

കെ. മൊയ്തീന്‍കോയ

ചൈനയിലെ തുര്‍ക്കിസ്ഥാന്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നൂറ്റാണ്ടിലേറെയായി ജനങ്ങള്‍ക്കിടയില്‍ വളരുന്ന പ്രതിഷേധവും ചെറുത്തുനില്‍പും ചൈനീസ് സര്‍ക്കാര്‍ മര്‍ദ്ദിച്ചൊതുക്കുന്നു. പത്ത് ലക്ഷത്തോളം പേര്‍ ‘തടങ്കല്‍ പാളയ’ ത്തിലാണെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. അതിലേറെ പേര്‍ ‘കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസത്തിനായുള്ള ‘ദുര്‍ഗുണ’ പരിഹാര പാഠശാലയിലുമാണത്രെ. മര്‍ദ്ദനമുറകള്‍ മാറി മാറി നടത്തിയിട്ടും ഈ പ്രവിശ്യ മാറാന്‍ തയാറാകാത്തതിനാലാണ് ഷീ ജിന്‍പിംഗിനും ഭരണകൂടത്തിനും അത്ഭുതപ്പെടുന്നത്. 1884-ല്‍ ചൈനയോട് കൂട്ടിച്ചേര്‍ത്ത ‘തുര്‍ക്കിസ്ഥാനെ’ പുതിയ രൂപത്തില്‍ അവതരിപ്പിക്കാന്‍ പതിറ്റാണ്ടുകളായി സര്‍ക്കാര്‍ നടത്തുന്ന നീക്കം ജനങ്ങള്‍ തിരസ്‌കരിക്കുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ വിവേചന വിരുദ്ധ സമിതി (ഓണ്‍ ദ എലിമിനേഷന്‍ ഓഫ് റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്‍) ഏതാനും വര്‍ഷങ്ങളിലായി നടത്തിവന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് നടുക്കമുളവാക്കുന്നതാണ്. ചൈനീസ് ഭാഷയില്‍ പുതിയ പ്രവിശ്യ എന്നറിയപ്പെടുന്ന സിന്‍ജിയാംഗ് (പഴയ കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍) മേഖലയാകെ ഭരണകൂടം തടങ്കല്‍ പാളയമാക്കിയെന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമോ മത സ്വാതന്ത്ര്യമോ അനുവദിക്കുന്നില്ല. മത പഠനശാല അടച്ചുപൂട്ടി. പള്ളികള്‍ തകര്‍ത്തു. റമസാന്‍ വ്രതം പാടില്ല. മത ചിഹ്നങ്ങള്‍ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം, മര്‍ദ്ദനം. ഇവക്ക് പകരമാണത്രെ ‘ദുര്‍ഗുണ’ പരിഹാര പാഠശാലയില്‍ രാഷ്ട്രീയ, സാംസ്‌ക്കാരിക പുനര്‍ വിദ്യാഭ്യാസം. മതത്തെ തള്ളിപ്പറഞ്ഞ് കമ്മ്യൂണിസ്റ്റ് വിദ്യാഭ്യാസം കുത്തി നിറയ്ക്കാന്‍ രഹസ്യ കേന്ദ്രങ്ങളില്‍ വ്യാപക ‘പാഠശാല’കളുണ്ട്. ഇവിടേക്കു ലക്ഷങ്ങളെ ആട്ടിതെളിക്കുകയാണ്. സിന്‍ജിയാംഗ് പ്രവിശ്യയില്‍ ജനാധിപത്യാവകാശങ്ങളും പൗര സ്വാതന്ത്ര്യവും നിഷേധിക്കുന്നു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ചൈനയിലെ പീഡന കേന്ദ്രങ്ങളെക്കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കൊണ്ട് വരുന്നുണ്ടെങ്കിലും ഇസ്‌ലാമിക രാഷ്ട്ര സംഘടനയോ (ഒ.ഐ.സി) മറ്റോ ഇതേ കുറിച്ചൊന്നും പ്രതിപാദിക്കുന്നില്ല. അവരെല്ലാം ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ അവഗണിക്കുന്നതില്‍ അത്ഭുതം തോന്നാം. ഈ പ്രശ്‌നം വാഷിംഗ്ടണും ബീജിങ്ങും തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമായി മാറുന്നത് പ്രതിസന്ധി രൂക്ഷമാക്കാനേ കാരണമാവുകയുള്ളൂവെന്നാണ് യു.എന്നിലെ ചൈനീസ് കാര്യ വിദഗ്ധരുടെ നിലപാട്. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ‘കച്ചവടയുദ്ധം’ മുറുകുന്നതിനിടക്ക് ട്രംപ് ഭരണകൂടത്തിന് ലഭിച്ച തുരുപ്പ് ശീട്ടാണിത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വന്‍തോതില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് ട്രംപ് ഭരണകൂടം സ്വീകരിച്ച സമീപനം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.
ചൈനയില്‍ പ്രസിഡണ്ട് ഷീ ജിന്‍പിംഗ് മാവോസെതൂങ് രണ്ടാമന്‍ ആയി മാറുന്നതിന് നീക്കം നടത്തുന്നതില്‍ തന്നെ അന്താരാഷ്ട്ര വിമര്‍ശനം വ്യാപകമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11-ന് പാര്‍ലമെന്റ് (നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്) അംഗീകരിച്ച ഭരണഘടന ഭേദഗതി പ്രകാരം അദ്ദേഹം മരണം വരെ പ്രസിഡണ്ടാകും. തുടര്‍ച്ചയായി രണ്ട് തവണയിലേറെ സ്ഥാനം വഹിക്കാന്‍ പാടില്ലെന്ന ചട്ടം ഭേദഗതി ചെയ്തു. രണ്ടിന് എതിരെ 2958 അംഗങ്ങള്‍ അനുകൂലിച്ചുവത്രെ. മൂന്ന് പേര്‍ വിട്ടുനിന്നു. സുപ്രധാന ഭേദഗതി ഒന്നിച്ചുനിന്ന് അംഗീകരിച്ച ചൈനീസ് പാര്‍ലമെന്റിനെ സമ്മതിക്കണം. 1949 മുതല്‍ ഏക പാര്‍ട്ടി ഭരണം നിലനില്‍ക്കുന്ന ചൈന ഒരിക്കല്‍ക്കൂടി ഒരു ഏകാധിപതിയെ സഹിക്കാന്‍ നിര്‍ബന്ധിതരായി എന്നാണ് പ്രവാസി ചൈനക്കാരുടെ പ്രചാരണം. പ്രസിഡണ്ടിന് പുറമെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, സര്‍വസൈന്യാധിപന്‍ എന്നീ സുപ്രധാന പദവികളും ഷീയുടെ കയ്യിലാണ്. അതുകൊണ്ട് ചൈന മര്‍ദ്ദക ഭരണത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ സാധ്യതയില്ല.
കിഴക്കന്‍ തുര്‍ക്കിസ്ഥാന് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. തുര്‍ക്കി വംശജരുടെ രാജ്യമായിരുന്ന തുര്‍ക്കിസ്ഥാന്, ഇസ്‌ലാമിക ചരിത്ര സൃഷ്ടിയില്‍ ശ്രദ്ധേയമായ സ്ഥാനമാണുള്ളത്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടനും ഫ്രാന്‍സും ഹോളണ്ടുമെല്ലാം രാജ്യങ്ങള്‍ കയ്യടക്കിയത് പോലെ സാറിസ്റ്റ് റഷ്യയും ചൈനയും കയ്യടക്കിയിട്ടുണ്ട്. അതില്‍ പ്രധാന കേന്ദ്രമാണ് തുര്‍ക്കിസ്ഥാന്‍. പടിഞ്ഞാറന്‍ മേഖല റഷ്യ പിടിച്ചടക്കിയപ്പോള്‍, കിഴക്കന്‍ മേഖല ചൈനയുടെ കയ്യിലുമായി. ബീജിംഗില്‍ നിന്ന് വളരെ അകലെയുള്ള കിഴക്കന്‍ തുര്‍ക്കിസ്ഥാന് സ്വയം ഭരണാധികാരം തുടക്കത്തിലുണ്ടായിരുന്നു. 1949-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അവയൊക്കെ അവസാനിപ്പിച്ചു. വന്‍തോതില്‍ ഈ പ്രവിശ്യയിലേക്ക് ചൈനീസ് വംശജരെ കുടിയിരുത്തി.
തിബത്തിന് അനുവദിച്ചത് പോലെയുണ്ടായിരുന്ന സ്വയംഭരണാവകാശം ഇല്ലാതായി. തുര്‍ക്കി വംശജരായ ഉയ്ഗൂര്‍ ഗോത്രക്കാരായത് കൊണ്ടാണ് ‘ഉയ്ഗൂര്‍ മുസ്‌ലിംകള്‍’ എന്നറിയപ്പെടുന്നത്. ജനസംഖ്യയില്‍ മഹാ ഭൂരിപക്ഷമായിരുന്ന ജനതയെ മറ്റ് ചൈനീസ് വിഭാഗക്കാരെ കുടിയിരുത്തി ന്യൂനപക്ഷമാക്കാനുള്ള ഭരണകൂടത്തിന്റെ തന്ത്രം വിജയിച്ചു കാണുന്നു. ഇപ്പോള്‍ ജനസംഖ്യയില്‍ 45 ശതമാനമാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍. മറ്റ് വിഭാഗക്കാരെ ഉയ്ഗൂരികള്‍ക്കെതിരെ ഭരണകൂടം തിരിച്ച്‌വിടുന്നത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. സിന്‍ജിയാംഗ് പ്രവിശ്യയിലടക്കം 22 ലക്ഷത്തിലേറെ വരും ഉയ്ഗൂര്‍ ജനസംഖ്യ.
പടിഞ്ഞാറന്‍ തുര്‍ക്കിസ്ഥാന്‍ പ്രദേശം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നിരവധി റിപ്പബ്ലിക്കുകളായി സ്വാതന്ത്ര്യം നേടിയെങ്കിലും കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ചൈനീസ് മര്‍ദ്ദക ഭരണത്തിന് കീഴില്‍ വീര്‍പ്പ്മുട്ടുന്നു. വ്യക്തമായ കുറ്റം ചുമത്താതെ ഇവരെ കോടതിയില്‍ എത്തിക്കുന്നുവെന്ന് യു.എന്‍ സമിതി ചെയര്‍മാന്‍ ഗേ മക്ഡഗലിന്റെ വെളിപ്പെടുത്തല്‍ വരും ദിനങ്ങളില്‍ ലോക വേദികളില്‍ വിവാദം സൃഷ്ടിക്കും. ലോകത്ത് അവശേഷിക്കുന്ന ഏതാനും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. എതിരാളികളെ നിഷ്‌കരുണം മര്‍ദ്ദിച്ചൊതുക്കുന്ന ചൈനീസ് നയം തുടരുകയാണെങ്കില്‍ സിന്‍ജിയാംഗ് സംഘര്‍ഷഭരിതമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending