Connect with us

More

10 വര്‍ഷങ്ങള്‍ക്ക് ശേഷം “ബിലാല്‍” വരാന്‍ കാരണമുണ്ട്; പുതിയ പ്രൊജക്ടിനെ കുറിച്ച് അമല്‍ നീരദ്

Published

on

മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗത്തിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ് മലയാള സിനിമയുടെ ശ്രദ്ധ മുഴുവന്‍. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് സിനിമലോകം കേട്ടത്. വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഇതിന് ലഭിച്ചത്. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ബിലാലിന്റെ പ്രഖ്യാപനം നടത്തിയത്.

നാല് സഹോദരങ്ങളുടെ കഥപറയുന്ന ചിത്രമായ ബിഗ് ബിയില്‍, മമ്മൂട്ടി അനുകരിച്ച ബിലാല്‍ എന്ന മൂത്ത സഹോദരനായിരുന്നു കേന്ദ്രകഥാപാത്രം. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരാണ് രണ്ടാം ഭാഗത്തിന് നല്‍കിയിരുന്നതും. ആദ്യഭാഗം പുറത്തിറങ്ങി പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗവുമായി അമല്‍ നീരദ് എത്തുന്നത്.
അതിനിടെ സിനിമയെ കുറിച്ച് കൂടുതല്‍ പ്രതികരണവുമായി സംവിധായകന്‍ അമല്‍ നീരദ് രംഗത്തെത്തി.

ബിഗ് ബിയിലെ ചില കഥാപാത്രങ്ങള്‍ ബിലാലിലുണ്ടാവും എന്നല്ലാതെ പുതിയ പ്രൊജക്ടിനെ സംബന്ധിച്ച് മറ്റൊന്നും ഇത് വരെ തീരുമാനമായിട്ടില്ലെന്ന്, അമല്‍ നീരദ് പറഞ്ഞു. ആദ്യ ഭാഗത്തേക്കാള്‍ മികച്ച രീതിയില്‍ ‘ബിലാലി’നെ കൊണ്ട് വരാനാണ് താന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ പുതിയ സിനിമക്കായി എനിക്ക് കുറച്ചു സമയം വേണമെന്നും സംവിധായകന്‍ വ്യക്തമാക്കി.

സിനിമക്കു കിട്ടിയ വന്‍ വരവേല്‍പ്പിന് സംവിധായകന്‍ നന്ദി അറിയിച്ചു. ഈ സിനിമക്ക് മലയാളികളുടെ ഹൃദയത്തില്‍ ഇത്ര വലിയൊരു സ്ഥാനം ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നെന്നും. ബിലാലിന് കിട്ടിയ ഹൈപ്പ് പ്രൊജക്ടിനോടുള്ള ഉത്തരവാദിത്തവും വര്‍ധിച്ചിട്ടുണ്ടെന്നും, അമല്‍ നീരദ് പറഞ്ഞു.
ആദ്യ ഭാഗം മാസ്സായി ആഘോഷിക്കപ്പെട്ടത് കൊണ്ട് മാത്രം ആ സിനിമയുടെ രണ്ടാം ഭാഗം എടുക്കണം എന്ന് ആലോചിച്ചിട്ടില്ല. രണ്ടാം ഭാഗം എടുക്കണം എന്ന പദ്ധതിയായിരുന്നെങ്കില്‍ അത് എനിക്ക് നേരത്തെ തന്നെ ആവാമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ആദ്യ ഭാഗത്തിന്റെ സൗന്ദര്യം കൂടി ഇല്ലാതാകുകയേ ഉള്ളൂ. എന്നാല്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബിലാലിനെക്കുറിച്ച് ഒരു സിനിമ എടുക്കുന്നതിന് കാരണമുണ്ട്. അത്തരം ഒരു ഭാഗത്തിനായി മികച്ച കഥാതന്തു ലഭിച്ചതാണ് കാരണം. ‘2018ല്‍ തന്നെ ‘ബിലാല്‍’ സംഭവിക്കുമെന്നും, അമല്‍ നീരദ് പറഞ്ഞു.

ഞാനിപ്പോള്‍ ഫഹദ് ചിത്രമായ ട്രെന്‍സിന്റെ തിരക്കിലാണ്. എന്നാല്‍ ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുണ്ട്. ‘ട്രെന്‍സ്’ പൂര്‍ത്തിയായതിന് ശേഷമേ പുതിയ സിനിമയിലേക്ക് കടക്കൂവെന്നും’അമല്‍ കൂട്ടിച്ചേര്‍ത്തു.

ഫഹഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാന്‍സ്. അമല്‍ നീരദ് ആണ് ഛായാഗ്രഹണം.

പ്രേക്ഷകര്‍ മാത്രമല്ല മലയാളതാരങ്ങളും ആവേശത്തോടെയാണ് ബിലാലിന്റെ രണ്ടാം വരവിനെ ഏറ്റെടുത്തത്. മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത സ്വീകരണമാണ് സമൂഹമാധ്യമങ്ങളില്‍ ബിഗ് ബി 2വിന് ലഭിച്ചത്.









അതേസമയം, ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രണബ് മോഹന്‍ലാല്‍ ഉണ്ടാകുമെന്നാണ് പുതിയ വാര്‍ത്ത. ദുല്‍ഖറിനായിരുന്നു സാധ്യത കല്‍പിച്ചിരുന്നതെങ്കിലും നറുക്ക് വീണത് പ്രണവിനാണെന്ന് അറിയുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending