Connect with us

Video Stories

പ്രവാസി തിരിച്ചുവരവ്: ഉറക്കം വെടിയണം

Published

on

ഫോസില്‍ എണ്ണയുടെ കണ്ടുപിടിത്തം കാരണം 1980കളില്‍ യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ്‌നാടുകളിലേക്ക് തൊഴിലിനായി കുടിയേറിയ മലയാളിയുടെ പുതുതലമുറ പല കാരണങ്ങളാല്‍ ഇന്ന് കൂട്ടത്തോടെ തിരിച്ചുവരികയാണ്. മലയാളി ജനസംഖ്യയുടെ ഏഴിലൊന്നുപേര്‍ -അമ്പതുലക്ഷം-വിദേശങ്ങളില്‍ തൊഴിലെടുക്കുന്നുവെന്നാണ് ഏകദേശകണക്ക്. ഗള്‍ഫ് മേഖലയില്‍മാത്രം ഇത് 30 ലക്ഷത്തോളം വരും. ഇവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളെകൂടി പരിഗണിക്കുമ്പോള്‍ കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ പ്രവാസ വരുമാനത്തെ ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്നവരാണ്. ഗള്‍ഫ് മലയാളികളില്‍ 20-30 ശതമാനം പേര്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനകം നാടുപിടിച്ചതായാണ് കണക്ക്-ഏതാണ്ട് പത്തു ലക്ഷത്തോളം മലയാളികള്‍. ഇന്ത്യന്‍ ജനസംഖ്യയുടെ വെറും 7.26 ശതമാനം വരുന്ന കേരളീയരുടെ വിദേശ നിക്ഷേപം രാജ്യത്തിന്റെ മൊത്ത വിദേശ വരുമാനത്തിന്റെ 19 ശതമാനമാണ്. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥക്ക് തുല്യമായ ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക നിലവാരത്തിലേക്ക് മലയാളിയെയാകെ പിടിച്ചുയര്‍ത്തിയതില്‍ പ്രവാസിക്കും വിശിഷ്യാ ഗള്‍ഫ് നാണ്യത്തിനുമുള്ള പങ്ക് സര്‍വരും സമ്മതിക്കുന്നുണ്ടെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍കഴിയുന്നില്ല എന്നത് വലിയ സങ്കടകരമായിരിക്കുന്നു.
മലയാളിയുടെ രണ്ടാം വീടെന്നു വിശേഷിപ്പിക്കപ്പെടുന്ന അറേബ്യയിലെ സാമ്പത്തിക മാന്ദ്യം, എണ്ണ വിലയിടിവ്, വേതനംവെട്ടിച്ചുരുക്കല്‍, വാടക വര്‍ധന, നിതാഖാത്, പൊതുമാപ്പ് കൂടാതെ സഊദിയിലും മറ്റും അടുത്തകാലത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശവത്കരണ നടപടികളും വിദേശികള്‍ക്കും കുടുംബത്തിനുമുള്ള വന്‍തുകയുടെ ലെവിയും കൂടിയാണ് കാര്യങ്ങള്‍ ഇത്രകണ്ട് രൂക്ഷതരമാക്കിയിരിക്കുന്നത്. മലയാളിയേക്കാള്‍ കുറഞ്ഞ കൂലിക്ക് ഫിലിപ്പൈന്‍സുകാരും ബംഗാളികളും ബീഹാറികളും ലഭ്യമാണെന്നതാണ് തൊഴില്‍ നഷ്ടത്തിന് മറ്റൊരു കാരണം. സ്ഥാപനങ്ങളില്‍ ഇത്ര ശതമാനം പേര്‍ സ്വദേശികളായിരിക്കണമെന്ന കര്‍ശന നിബന്ധനകളാണ് നമ്മുടെ സഹോദരങ്ങള്‍ക്ക് വയറ്റത്തടിയായിരിക്കുന്നത്. ചെറുകിട കച്ചവടസ്ഥാപനങ്ങളില്‍നിന്ന് ഇതുമൂലം അടുത്ത കാലത്തായി പുറന്തള്ളപ്പെട്ട് നാടുപിടിക്കേണ്ടിവന്നവരധികവും അവിദഗ്ധരാണ്. ഇവര്‍ നാട്ടിലെത്തിയാല്‍ സ്വന്തമായി കൈത്തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരോ കാര്യമായ വ്യാവസായിക-വ്യാപാര മുതല്‍മുടക്കിന് ശേഷിയുള്ളവരോ അല്ലെന്നത് പ്രളയം പോലെതന്നെ നമ്മെയെല്ലാം അലട്ടേണ്ട ഗൗരവ വിഷയമാണ്.
2016 മുതലാണ് ഗള്‍ഫ് തിരിച്ചുവരവ് ഗണ്യമായി വര്‍ധിച്ചതെന്ന് തിരുവനന്തപുരത്തെ സെന്റര്‍ ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) പഠനങ്ങള്‍ പറയുന്നു. 1998ല്‍ 13.6 ഉം 2003ല്‍ 18.30 ലക്ഷവുമുണ്ടായിരുന്ന ഗള്‍ഫ് മലയാളികളുടെ എണ്ണം 2016ല്‍ 24,46,000 ആയെങ്കിലും ഇപ്പോഴത് 16 ലക്ഷമായി. പ്രവാസി നിക്ഷേപമെടുത്താല്‍ 2015ലെ 1,17,349 കോടിയില്‍നിന്ന് 2016ല്‍ 1,42,668 കോടിയിലേക്ക് ഉയര്‍ന്നെങ്കിലും 2017 ജൂണില്‍ 1,54,252 ആയി മാത്രമാണ ്‌വര്‍ധിച്ചതെന്ന് സി.ഡി.എസിലെ പ്രൊഫ. ഇരുദയരാജന്‍ പറയുന്നു. ഇതിനുകാരണം ഗള്‍ഫും വിശിഷ്യാ സഊദിയുമാണ്. കേരളത്തിലെ ബജറ്റ് വരുമാനത്തിന്റെ മൂന്നിരട്ടിയാണ് വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് പ്രതിവര്‍ഷം വിദേശ പണമായി എത്തിക്കൊണ്ടിരുന്നത്. തീരെ ചെറിയവരുമാനക്കാരാണ് തിരിച്ചുവരുന്നതെന്നതിനാല്‍ നിക്ഷേപത്തിലെ കുറവ് ഗണ്യമായി ശ്രദ്ധിക്കപ്പെടുന്നതല്ലെങ്കിലും ഇവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെയും മറ്റും കാര്യം പരിതാപാര്‍ഹമാണ്. തിരിച്ചുവരുന്നവര്‍ പലരും ചെറുവ്യാപാര സ്ഥാപനങ്ങളും കൂലിത്തൊഴിലിലുമായാണ് ഉപജീവനം കണ്ടെത്തുന്നത്. എന്നാല്‍ ഈ അധിക വ്യാപാരത്തിനുവേണ്ട ധനം കേരളത്തിലെ സമ്പദ് വ്യവസ്ഥയിലേക്ക് പുതുതായി എത്തുന്നില്ലെന്നുമാത്രമല്ല, വ്യാപാര മേഖലയാകെ സ്തംഭിക്കുന്ന സ്ഥിതികൂടിയാണ് സംജാതമായിരിക്കുന്നത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും വലിയ കീറാമുട്ടിയായി നട്ടെല്ലൊടിക്കുന്ന സമയത്തുതന്നെയാണ് നൂറ്റാണ്ടിലെ മഹാപ്രളയവും മലയാളക്കരയെ കാര്‍ന്നുതിന്നത്. ഇതുമൂലം കിഫ്ബി പോലെ സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ച പ്രവാസി വരുമാനംതന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ ലോക കേരളസഭ വിളിച്ചുകൂട്ടി പ്രവാസിചിട്ടിവഴി അവരുടെ അധികസമ്പാദ്യം സ്വരൂപിക്കുക എന്ന മാര്‍ഗം ഇനി ഫലവത്താകുമോ. 20,000 കോടി രൂപയാണിതുവഴി കേരളം പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വരുമാനത്തിന്റെ 37.3 ശതമാനമാണിത്. ഇത് തടയപ്പെട്ടാല്‍ മാസശമ്പളം കൊടുക്കാന്‍പോലും കടംവാങ്ങേണ്ട കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനം മൊത്തത്തില്‍ നിശ്ചലമാകുമെന്ന് പറയേണ്ടതില്ല.
പ്രവാസി പുനരധിവാസത്തെക്കുറിച്ച് കേട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ക്രിയാത്മകവും ഭാവനാസമ്പന്നവുമായ ഒരു നടപടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ടിട്ടില്ല എന്നിടത്താണ് പ്രശ്‌നത്തിന്റെ രൂക്ഷത. പ്രവാസികളെ ഉദ്ദേശിച്ച് നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ക്കായി ചെലവാക്കുന്ന സംഖ്യയുടെ നാലിലൊന്നുപോലും അവരുടെ തൊഴില്‍ ദാനത്തിനും പുനരധിവാസ പദ്ധതിക്കുമായി നീക്കിവെക്കപ്പെടുന്നില്ല. പ്രവാസി സമ്പാദ്യത്തിലെ ചെറിയതുകകള്‍കൊണ്ട് അവര്‍ക്കായി ഒരു തൊഴില്‍ സ്ഥാപനം പോലും വിമാനത്താവളമാതൃകയില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മലയാളിയുടെ തിരിച്ചുവരവ് അവനെ മാത്രമല്ല ഇവിടെ അന്നത്തിനായി എത്തുന്ന ഇതര സംസ്ഥാന പൗരന്മാരെകൂടി ബാധിക്കുന്നതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. നാശോന്മുഖമായ സമരമുറകളും ചിന്താരഹിതമായ രാഷ്ട്രീയവും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തെ വേട്ടയാടുന്നുവെന്നത് നമ്മുടെ ശാപമാണ്. സമ്പൂര്‍ണമായി ഉപഭോക്തൃസംസ്ഥാനമായ കേരളത്തിലെ പുതിയ തലമുറക്കെങ്കിലും ഉപയോഗയോഗ്യമാകുന്ന വിദഗ്ധ വിദ്യാഭ്യാസ -തൊഴില്‍ പരിശീലന-വ്യാപാരപദ്ധതികള്‍ രൂപപ്പെടുത്താനും വിപണന രംഗത്തെ തദനുസൃതമായി വളര്‍ത്തിക്കൊണ്ടുവരാനുമാണ് അടിയന്തിരമായി നാം ശ്രദ്ധിക്കേണ്ടത്. കൊട്ടിഗ്‌ഘോഷിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസം മൂന്നുപതിറ്റാണ്ടുപിന്നിട്ടിട്ടും ഏട്ടിലെ പശുവായി നില്‍ക്കുന്നു. മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളെയാണ് ആധുനിക ലോകം ആവശ്യപ്പെടുന്നതെന്ന് ഇനിയെങ്കിലും ഭരണകൂടങ്ങള്‍ മനസ്സിലാക്കണം. നാലു പതിറ്റാണ്ടിലധികം മലയാളിയെ ജാതിമതഭേദമില്ലാതെ ഊട്ടി വളര്‍ത്തിയ പ്രവാസി മലയാളിക്ക് ജീവിതസായന്തനത്തില്‍ വിരഹലേശമെന്യേ സ്വന്തം ഭൂമിയിലൊന്ന് തലചായ്ക്കാനും പട്ടിണിയില്ലാതെ കുടുംബം പോറ്റാനുമുള്ള വകയെങ്കിലും ഈ വൈകിയ വേളയിലെങ്കിലും ആസൂത്രകരും സര്‍ക്കാരുകളും ഉടനടി ചെയ്്തുകൊടുത്തേ തീരൂ. ജീവിതകാലം മുഴുവന്‍ മരുഭൂമിയില്‍ ജീവിതം ഹോമിക്കേണ്ടിവന്ന പ്രവാസികളുടെ വിയര്‍പ്പിലാണ് ആധുനികകേരളം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. അത് തകരാന്‍ അധിക സമയമൊന്നും വേണ്ടെന്ന് പുരോഗമന വാചോടാപക്കാര്‍ തിരിച്ചറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending