Connect with us

Video Stories

സിന്‍ഹ സംസാരിക്കേണ്ട സമയം വൈകി

Published

on

‘എനിക്കിപ്പോള്‍ സംസാരിക്കേണ്ടതുണ്ട്’ എന്ന തലക്കെട്ടില്‍ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ മാത്രമല്ല, രാജ്യത്തെപ്പോലും ആകുലപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും തുറന്നെഴുതിയ സിന്‍ഹയുടെ വിമര്‍ശം പുതിയ ചര്‍ച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിമരുന്നായിട്ടുണ്ട്. എന്‍.ഡി.എ സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പൊള്ളത്തരങ്ങള്‍ പങ്കുവെക്കാന്‍ പ്രധാനമന്ത്രിയോട് സമയം ചോദിച്ചെങ്കിലും നിരസിച്ച നരേന്ദ്രമോദിയുടെ നിലപാടിലെ വൈകൃതം രാജ്യത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് മൂക്കുകുത്തുകയാണെന്ന് എസ്.ബി. ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിന് കൃത്യം ഒരാഴ്ച തികയുമ്പോഴാണ് യശ്വന്ത് സിന്‍ഹയുടെ ഏറ്റുപറച്ചില്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. സമ്പദ്ഘടനയില്‍ മാന്ദ്യമല്ല, മരവിപ്പാണ് സംഭവിച്ചിരിക്കുന്നത് എന്ന സിന്‍ഹയുടെ കണ്ടെത്തല്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്.
മുന്‍ ധനകാര്യ മന്ത്രി എന്ന നിലയില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച കാര്യം ഉറക്കെ വിളിച്ചുപറഞ്ഞില്ലെങ്കില്‍ അത് രാജ്യത്തോടുള്ള തന്റെ കടമ നിര്‍വഹിക്കുന്നതിലെ വീഴ്ചയായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സിന്‍ഹ വ്യക്തമാക്കുന്നത്. മോദിയുടെ സാമ്പത്തിക പരിഷ്‌കാരം വരുത്തിവച്ച വിനയെ പല ബി.ജെ.പി നേതാക്കളും ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിന്‍ഹ പറയുന്നു. എല്ലാം മോദിയില്‍ കേന്ദ്രീകരിച്ചതിനു ശേഷം പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നുവെന്ന മുതിര്‍ന്ന നേതാക്കളുടെ ആക്ഷേപം സാധൂകരിക്കുന്നതാണ് സിന്‍ഹയുടെ ലേഖനത്തിന്റെ സംക്ഷിപ്തം. ‘ബി.ജെ.പിയില്‍ കാര്യങ്ങള്‍ തുറന്നുപറയാനുള്ള വേദിയില്ല. മോദിക്കുമേല്‍ അഭിപ്രായ പ്രകടനത്തിന് നേതാക്കള്‍ക്കു ഭയമാണ്. പലരും പേടിച്ച് മിണ്ടാതിരിക്കുകയാണ്’- സിന്‍ഹയുടെ ഈ നിരീക്ഷണങ്ങള്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അംഗീകരിക്കുന്നവരാണ് ബഹുഭൂരിപക്ഷം ബി.ജെ.പി നേതാക്കളും അരുണ്‍ ഷൂരിയും ശത്രുഘ്‌നന്‍ സിന്‍ഹയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സിന്‍ഹക്ക് പിന്തുണയുമായി കടന്നുവരുന്നത് ഇതിന്റെ പ്രത്യക്ഷമായ അടയാളമാണ്. ഇതോടെ കാര്യമായ ആലോചനകളില്ലാതെ, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുകയും വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി തുടങ്ങിയിരിക്കുകയാണ്.
നോട്ട് നിരോധവും ജി.എസ്.ടിയും രാജ്യത്തെ ചെറുകിട വ്യാപാര മേഖലയെ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ഒരിക്കല്‍പോലും കാണാത്തത്ര സ്വകാര്യ നിക്ഷേപത്തില്‍ ഇടിവ് രൂപപ്പെട്ടിരിക്കുകയാണ്. കാര്‍ഷിക, വ്യവസായ, ഉത്പാദന, നിര്‍മാണ മേഖലകളുടെ നട്ടെല്ല് പാടെ തകര്‍ന്നു. ഒരിക്കലും ശമിക്കാത്ത സാമ്പത്തിക ദുരന്തമാണ് നോട്ട് നിരോധത്തിലൂടെ രാജ്യം അഭിമുഖീകരിച്ചത്. മോശമായി ആവിഷ്‌കരിക്കുകയും വികലമായി നടപ്പാക്കുകയും ചെയ്ത ജി.എസ്.ടി ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 7.6 എന്ന നിലയില്‍ നിന്ന് 5.7ലേക്ക് താഴ്ന്നിറങ്ങി. ആഭ്യന്തര ഉത്പാദനം കണക്കാക്കുന്ന രീതി 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയത് പ്രകാരമാണെങ്കില്‍ മൊത്തം ഉത്പാദനം 3.7ലും താഴെയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഭാഷ്യം. പുതിയ പരിഷ്‌കാരങ്ങളിലൂടെ കയറ്റുമതി കുറഞ്ഞത് സാമ്പത്തിക മേഖലയുടെ ശക്തമായ നിലനില്‍പ്പിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ട വസ്തുതകളാണ് ബി.ജെ.പിയെ തിരുത്താന്‍ യശ്വന്ത് സിന്‍ഹക്ക് തുറന്നെഴുതേണ്ടി വന്നതെന്ന് മാത്രം.
സാമ്പത്തിക മാന്ദ്യം സാങ്കേതികമല്ലെന്നും, യാഥാര്‍ഥ്യമാണെന്നുമുള്ള എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ തെല്ലൊന്നുമല്ല ആഘാതമേല്‍പിച്ചത്. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലാണ് രാജ്യം എത്തിനില്‍ക്കുന്നത് എന്ന് സ്ഥാപിക്കുന്നതായിരുന്നു റിസര്‍ച്ച് റിപ്പോര്‍ട്ട്. രാജ്യം ഉയര്‍ച്ചയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും വീമ്പുപറഞ്ഞ് നാവെടുക്കും മുമ്പായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ ഈ വാദങ്ങള്‍ സത്യം മൂടിവെക്കുന്നതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതുമാണെന്ന് റിപ്പോര്‍ട്ട് തെളിയിച്ചു. യശ്വന്ത് സിന്‍ഹയുടെ നിരീക്ഷണവും ഇതില്‍ നിന്നു വ്യത്യസ്തമല്ല എന്നത് ബി.ജെ.പിയെ വരുംനാളുകളില്‍ വെള്ളം കുടിപ്പിക്കുമെന്ന കാര്യം തീര്‍ച്ച. രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തതിന്റെ പാപക്കറ കഴുകിക്കളയാന്‍ നരേന്ദ്ര മോദിക്കും അരുണ്‍ ജെയ്റ്റിലിക്കും അമിത് ഷാക്കും കഴിയില്ലെന്ന് ആണയിട്ടു പറയുന്നുണ്ട് സിന്‍ഹ. മാന്ദ്യം താത്കാലികമോ സാങ്കേതികമോ അല്ല, മറിച്ച് കഠിനമായ യാഥാര്‍ഥ്യമാണെന്ന് കണക്കുകള്‍ മുന്‍നിര്‍ത്തി ഈ മൂന്നു പേരെയും കണക്കറ്റു വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് സിന്‍ഹയുടെ ലേഖനം.
തൊഴില്‍ മേഖലയില്‍ അവസരങ്ങളുടെ വാതായനങ്ങള്‍ കൊട്ടിയടക്കപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ വഴിയാധാരമാവുകയും രൂക്ഷമായ സാമ്പത്തിക അരാജകത്വത്തിന് അരങ്ങുണരുകയും ചെയ്ത നരേന്ദ്ര മോദിയുടെ പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നു തന്നെ എതിര്‍ ശബ്ദമുയര്‍ന്നത് ശുഭസൂചനയാണ്. വലിയ വായയില്‍ വിടുവായത്തം പറയുകയും തലതിരിഞ്ഞ നയങ്ങള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്ന പ്രധാനമന്ത്രിയെ തളക്കാന്‍ പാര്‍ട്ടി തന്നെ മൂക്കുകയറിടുകയല്ലാതെ മറ്റു വഴികളൊന്നുമില്ല. എല്ലാ നെറികേടുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു പിരിഞ്ഞ് മണിക്കൂറുകള്‍ക്കകം മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നത് ഇനിയും മൗനം തുടരാനാകില്ല എന്ന മന:സാക്ഷിക്കുത്തു കൊണ്ടാണ്. ഈ താത്വിക പ്രതിസന്ധി പാര്‍ട്ടിയെ എത്രമേല്‍ പിടിച്ചുകുലുക്കുമെന്ന് കാത്തിരുന്നു കാണാം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending