Connect with us

Video Stories

എം പാനലുകാരുടെ കണ്ണ് തുടയ്ക്കണം

Published

on

കെ.എസ്.ആര്‍.ടിസിയിലെ എംപാനല്‍ഡ് (താല്‍കാലിക) കണ്ടക്ടര്‍മാരെ ഒറ്റയടിക്ക് കൂട്ടത്തോടെ പിരിച്ചുവിട്ടിട്ട് മാസം രണ്ടാകുമ്പോഴും അവരുടെ വരുമാനത്തെയും കുടുംബത്തെയും ജീവിതത്തെയുംകുറിച്ച് ലവലേശം ഉത്തരവാദിത്തമില്ലെന്നുവരുന്നത് സാംസ്‌കാരിക കേരളം തീര്‍ത്തും ലജ്ജിക്കേണ്ട വിഷയമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരുപറ്റം പച്ച മനുഷ്യരുടെ ഭാവിയെക്കുറിച്ച് തീര്‍ച്ചയായും കേരളം ഉണര്‍ന്നുചിന്തിച്ചേ മതിയാകൂ. ഒരു സര്‍ക്കാരിനെ അമിതമായി വിശ്വസിച്ചുവെന്ന തെറ്റു മാത്രമാണ് അവര്‍ ചെയ്തത്. തൊഴിലാളി വര്‍ഗ പാര്‍ട്ടികള്‍ ഭരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനകേരളത്തില്‍ എംപാനല്‍ഡ് കണ്ടക്ടര്‍മാര്‍, അവരില്‍ കുടുംബിനികളും പെടും, തങ്ങളുടെ വരുമാനം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനുചുറ്റും വഴിയോരത്തും പാതയിലുമായി രാപ്പകലില്ലാതെ കിടന്നും ഉരുണ്ടും നടത്തിവരുന്ന പ്രതിഷേധം കേരളം അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത സങ്കടകാഴ്ചയാണ്. സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരാണ് സമാനമായ രീതിയില്‍ ഇതിനുമുമ്പ് തെരുവിലിറങ്ങിയത്. അത് സ്വകാര്യ മേഖലയാണെങ്കില്‍ ഇത് സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. സമരത്തിന്റെ രൂക്ഷതയേക്കാള്‍ നമ്മുടെ സഹോദരങ്ങളുടെയും അവരുടെ പിഞ്ചുകുട്ടികളടങ്ങുന്ന കുടുംബങ്ങളുടെയും ജീവിതത്തെയും ജീവനെയും കരുതി കെ.എസ്. ആര്‍.ടി.സിയും സര്‍ക്കാരും വിഷയത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കുകയാണ് വേണ്ടത്.
ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തി പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമാനുസൃതം നിയമിക്കേണ്ട ബാധ്യത ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി അധികൃതര്‍ സമയത്ത് അത് നിര്‍വഹിക്കാതെ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ കള്ളക്കളിയാണ് ഇത്തരമൊരു ദുരവസ്ഥയിലേക്ക് വഴിവെച്ചത്. ഹൈക്കോടതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ കേസുമായി ചെന്നപ്പോള്‍ നിയമവശങ്ങള്‍ പരിശോധിച്ച കോടതി സ്വാഭാവികമായും ഉപദേശ അറിയിപ്പ് ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് കോടതി ഉത്തരവ് പാലിക്കാന്‍ തയ്യാറാകാതെ തങ്ങളുടെ പരാധീനതകള്‍ വിളമ്പുകയായിരുന്നു കെ.എസ്.ആര്‍.ടി.സി അധികൃതര്‍. ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചാല്‍ ശമ്പളം കൊടുക്കാന്‍ കാശില്ലെന്നായിരുന്നു അധികൃതരുടെ തൊടുന്യായം. എന്നാല്‍ എംപാനലുകാരെ പിരിച്ചുവിട്ട ശേഷം പി.എസ്.സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കൂവെന്ന് കോടതി പകരം ഉത്തരവിട്ടു. ഇതനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സി നില്‍ക്കക്കള്ളിയില്ലാതെ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായത്.
എന്നാല്‍ പത്തു വര്‍ഷവും അതില്‍ കൂടുതലുമായി കണ്ടക്ടര്‍ സേവനമനുഷ്ഠിച്ചുവന്നിരുന്ന എംപാനല്‍ഡുകാരുടെ വിഷമം നിവര്‍ത്തിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. പകരം കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറെ പരസ്യമായി കുറ്റംപറഞ്ഞും വെല്ലുവിളിച്ചും ജനങ്ങളെയും എംപാനലുകാരെയും പറ്റിക്കാനാണ് സര്‍ക്കാര്‍ സമയം കണ്ടെത്തിയത്. ഇതിനായി ട്രേഡ് യൂണിയന്‍ നേതാക്കളെ കയറൂരി വിടാനും സി.പി.എം തയ്യാറായി. ഗതാഗതവകുപ്പ് ഭരിക്കുന്നത് എന്‍.സി.പിയാണെന്ന തക്കത്തിലായിരുന്നു ഇതെല്ലാം. എം.ഡി ടോമിന്‍ തച്ചങ്കരിയെ വെച്ചതും ഒടുവില്‍ കെടുകാര്യസ്ഥത പറഞ്ഞ് മാറ്റിയതും ഇതേ സര്‍ക്കാരാണ് എന്നത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെയും പിടിപ്പുകേടിനെയുമാണ് തുറന്നുകാട്ടിയത്. ഈ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് റെക്കോര്‍ഡ് ലാഭമുണ്ടാക്കിയ എം.ഡിയെ ആ റിപ്പോര്‍ട്ടെഴുതി രായ്ക്കുരാമാനം തട്ടിത്തെറിപ്പിച്ചത് പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയമാണ് സത്യത്തില്‍ തുറന്നുകാട്ടിയത്. ഇപ്പോള്‍ ഫലത്തില്‍ സംഭവിച്ചിരിക്കുന്നത് കെ.എസ്.ആര്‍.ടി.സിയിലെ പഴയകാല ട്രേഡ് യൂണിയന്‍ ഭരണമാണ്. ഇവരാണ് ഈ സ്ഥാപനത്തെ ഇപ്പരുവത്തിലെത്തിച്ചത് എന്നത് ജനങ്ങള്‍ മറക്കാനിടയില്ല.
2018 ഡിസംബര്‍ ആറിലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് ആദ്യം പാലിക്കാതിരുന്ന അധികൃതര്‍ കര്‍ശന താക്കീതിനെതുടര്‍ന്നാണ് ഡിസംബര്‍ 17ന് 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നത്. ടിക്കറ്റ് റാക്കും കാഷ് ബാഗും തിരിച്ചേല്‍പിച്ച് നീലക്കുപ്പായവുമായി മടങ്ങുമ്പോള്‍ അവരില്‍ പലരുടെയും കണ്ണില്‍ കട്ടപിടിച്ച ഇരുട്ടായിരുന്നു. പകരം നിയമിച്ചത് നാലായിരത്തിലധികം സ്ഥിരം കണ്ടക്ടര്‍മാരെയും. എന്നിട്ടും പല യാത്രാസര്‍വീസുകളും വെട്ടിക്കുറക്കുകയാണ്. സ്ഥിരം ജോലിക്കാരെക്കാള്‍ കൂടുതല്‍ സമയവും വേതനവും നോക്കാതെ ജോലിയെടുത്തവരായിരുന്നു എംപാനലുകാരെന്നതാണ് കാരണം. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള എംപാനലുകാരെ തിരിച്ചെടുക്കണമെന്ന ന്യായമായ ആവശ്യമാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ജീവിത യൗവനകാലത്തിന്റെ നല്ലൊരുപങ്കും കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ചെലഴിച്ച ഇവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്താന്‍ ഇനി കഴിയില്ലെന്നിരിക്കെ താല്‍ക്കാലികാടിസ്ഥാനത്തില്‍ കൂടുതല്‍ സേവനം ഉള്ളവരെയെങ്കിലും തിരിച്ചെടുക്കണമെന്ന ഇവരുടെ ആവശ്യം തികച്ചും ന്യായയുക്തമാണ്. കുട്ടികളുമായി സ്ത്രീകളടക്കം രാപ്പകലെന്യേ തെരുവില്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത് തങ്ങളുടെ ഗതികേടുകൊണ്ടല്ലാതെയാവാന്‍ തരമില്ല. പലരുടെയും കണ്ണീര്‍തുള്ളികള്‍ ഇവരുടെ മീറ്ററുകള്‍ക്കപ്പുറത്ത് ശീതീകൃത മുറികളില്‍ ജനങ്ങളുടെ അധ്വാനഫലം ഉണ്ടുറങ്ങുന്ന അധികാരികള്‍ തിരിച്ചറിഞ്ഞേ തീരൂ. അല്ലെങ്കില്‍ കേരളത്തിലെ പുരോഗമന ജനത ഈ ചതിക്ക് മാപ്പുനല്‍കില്ല. നേതാക്കളില്‍ പലരും സംസാരിക്കുന്നത് ആത്മഹത്യയെക്കുറിച്ചാലോചിക്കുന്ന എംപാനലുകാരുടെ കുടുംബങ്ങളെക്കുറിച്ചാണ്. ഇടുക്കിയില്‍ ഒന്നര മാസത്തിനിടെ അഞ്ചു കര്‍ഷകര്‍ സ്വയം മരണത്തെ പുല്‍കിയിട്ടും അരയിഞ്ച് അനങ്ങാത്തവര്‍ തങ്ങളുടെ മൂക്കിനുമുമ്പിലെ രോദനം കേള്‍ക്കാനുള്ള കേള്‍വിശേഷിയെങ്കിലും പ്രകടിപ്പിക്കണം. പ്രശ്‌നം കോടതിയുടെ തലയില്‍വെച്ച് ഒളിച്ചോടാതെ സമരക്കാരുമായി ചര്‍ച്ച നടത്തി എത്രയും പെട്ടെന്ന് നിയമവശംതേടി ഈ പരാധീനരെ സഹായിക്കുകയാണ് ജനകീയ സര്‍ക്കാരിന്റെ സാമാന്യമായ ഉത്തരവാദിത്തം. വിശപ്പ് സംഘടിതതൊഴിലാളിയുടെമാത്രം വികാരമല്ലെന്ന് കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending