Connect with us

Video Stories

ആശയത്തെ നേരിടേണ്ടത് ഗുണ്ടായിസം കൊണ്ടല്ല

Published

on

‘സ്‌നേഹമില്ലെങ്കില്‍ മതം ഭയപ്പാടിന്റെയും മാന്ത്രികതയുടെയും സമ്മിശ്രതയാകും.’ ഈ വാക്കുകള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നത് രാഷ്ട്രപിതാവിനോടാണ്. സ്‌നേഹത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഇത്രയധികം ഉദ്‌ബോധിപ്പിച്ച ഒരു രാഷ്ട്രീയ നേതാവ് ലോകത്ത് വേറെയില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ഹൈന്ദവ മത വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് മഹാത്മാഗാന്ധി തന്റെ വിശ്വവിഖ്യാതമായ അഹിംസാസിദ്ധാന്തം മാലോകര്‍ക്കുമുമ്പാകെ അവതരിപ്പിച്ചതും സ്വയമതിനെ പ്രയോഗവത്കരിച്ചതും. രാജ്യം സംഭാവന ചെയ്ത പ്രശസ്ത ആത്മീയ പണ്ഡിതനായ സ്വാമിവിവേകാനന്ദന്‍ രേഖപ്പെടുത്തിയത,് ഹിന്ദുമതം മാനവികതയുടേതാണെന്നും അതിനെ കളങ്കപ്പെടുത്തുന്നത് അക്രമകാരികളായ കപട വിശ്വാസികളാണെന്നുമാണ് (1893 ആഗസ്റ്റ് 20). 125 കൊല്ലത്തിനുശേഷമാണ് ഇതിന് സമാനമായ ഒരു ആശയം പ്രമുഖ ആംഗലേയഎഴുത്തുകാരനും തിരുവനന്തപുരം ലോക്‌സഭാംഗവുമായ ശശിതരൂര്‍ കഴിഞ്ഞയാഴ്ച മുന്നോട്ടുവെച്ചത്. തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതരത്വത്തെ മുറുകെ പിടിച്ചതിന് മഹാത്മാവിന് സ്വന്തം ജീവന്‍തന്നെയാണ് ബലിയര്‍പ്പിക്കേണ്ടിവന്നതെങ്കില്‍ അതേവഴിയില്‍ ശശിതരൂരിന്റെ വാക്കുകളെ ആശയംകൊണ്ട് പരാജയപ്പെടുത്തുന്നതിന് പകരം കായികമായ ഏറ്റുമുട്ടലിനാണ് ഹിന്ദുത്വത്തിന്റെ കപട നാട്യക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്. തരൂരിന്റെ തിരുവനന്തപുരത്തെ എം.പി ഓഫീസിനുനേര്‍ക്ക് രാജ്യം ഭരിക്കുന്ന കക്ഷിയുടെയും അതിന്റെ യുവജനസംഘടനയുടെയും പ്രവര്‍ത്തകര്‍ തിങ്കളാഴ്ച കാട്ടിയ പേക്കൂത്തിനെ ഓര്‍ക്കുമ്പോള്‍ ഗാന്ധിജിയെക്കുറിച്ചും വിവേകാനന്ദസ്വാമിയെക്കുറിച്ചും നാം ചിന്തിച്ചുപോകുന്നത് തികച്ചും സ്വാഭാവികം.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് ഒരുചടങ്ങില്‍ തരൂര്‍ വിവാദ പ്രസംഗം നടത്തിയത്. ‘ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്നവിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍, ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും ഇന്ത്യയെ ഹിന്ദുപാകിസ്താന്‍ ആക്കുമെന്നുമാണ് തരൂര്‍ പറഞ്ഞത്. ‘ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവരീ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതും. അതില്‍ ഹിന്ദുരാഷ്ട്രം എന്ന് എഴുതിച്ചേര്‍ക്കും. ന്യൂനപക്ഷങ്ങളോടുള്ള സമത്വം ഇല്ലാതാക്കും. അങ്ങനെ അവര്‍ ഒരു ഹിന്ദുപാകിസ്താന്‍ സൃഷ്ടിക്കും. നിശ്ചയമായും അതിനായിരുന്നില്ല മഹാത്മാഗാന്ധിയും നെഹ്‌റുവും സര്‍ദാര്‍ പട്ടേലും മൗലാനാആസാദും ഉന്നതരായ ഇതരസ്വാതന്ത്ര്യസമരനേതാക്കളും പോരാടിയത്.’ ഈ വാചകങ്ങള്‍ പുറത്തുവന്നതുമുതല്‍ക്കുതന്നെ ബി.ജെ.പിയുടെ നേതാക്കള്‍ പലരും തരൂരിനെതിരെ പരസ്യമായി രംഗത്തുവരികയുണ്ടായി. തിങ്കളാഴ്ച തരൂരിന്റെ ഓഫീസിനു നേരെ ബി.ജെ.പി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെയും ജനലുകളടക്കം തല്ലിപ്പൊട്ടിച്ചതിനെയും കരിഓയില്‍ ഒഴിച്ചതിനെയും ഏത് ഹിന്ദുത്വത്തിന്റെ പേരിലാണ് സംഘ്പരിവാരുകാര്‍ക്ക് ന്യായീകരിക്കാന്‍ കഴിയുക? സംഘ്പരിവാരുകാര്‍ ആവര്‍ത്തിച്ച് ഉദ്‌ഘോഷിക്കുന്ന ‘ഹിന്ദു’ എന്ന പദം തന്നെയാണ് തരൂരും ഉദ്ധരിച്ചത്. അതില്‍ എന്തുതെറ്റാണ് ഇക്കൂട്ടര്‍ കാണുന്നത്? ഇനി പാകിസ്താന്‍ എന്നവാക്ക് ‘ഹിന്ദു’ വിനോട് ചേര്‍ത്തതാണ് പ്രകോപനത്തിന് കാരണമെങ്കില്‍ പാകിസ്താനെ തീവ്ര മൗലികവാദികളുടെ രാഷ്ട്രമായി വിമര്‍ശിക്കുകയല്ലേ അതുവഴി തരൂര്‍ ചെയ്തത്? മാത്രമല്ല, ആര്‍.എസ്.എസ്സിന്റെയും ഹിന്ദുമഹാസഭയുടെയും ജനസംഘത്തിന്റെയും ആശയങ്ങള്‍ പേറുന്നൊരു രാഷ്ട്രീയകക്ഷി അവരുടെ ആശയം നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് ഒരാള്‍ വിലയിരുത്തുന്നതില്‍ എന്താണ് തെറ്റുള്ളത്? ഈ ഭരണഘടനയുടെ സ്വാംശീകരണത്തില്‍ ഒരുതരത്തിലുള്ള പങ്കും കൂറും ഇല്ലാത്തവരാണ് ആര്‍.എസ്.എസ്. അപ്പോള്‍ തരൂരിന്റെ ഭാഗത്തുനിന്ന് അരുതാത്തതെന്തെങ്കിലും സംഭവിച്ചതായി പറയാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. പരാതികള്‍ ബോധിപ്പിക്കാനും എം.പി വഴിയുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടുന്നതിനുമായി കാത്തുനിന്നിരുന്ന തരൂരിന്റെ ഓഫീസിനുമുന്നിലെ സാധാരണക്കാരും പാവങ്ങളും കണ്ണില്‍ചോരയില്ലാതെ ആക്രമിക്കപ്പെടാന്‍ മാത്രം അവരെന്തുപിഴച്ചു. പാകിസ്താനിലേക്ക് പോകുക എന്ന ബാനറുമായാണ് ഗുണ്ടകള്‍ വന്നത്. തന്നെ വധിക്കാനാണ് അക്രമികള്‍ ശ്രമിച്ചതെന്ന് തരൂര്‍ പറഞ്ഞു. അദ്ദേഹത്തിനുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുമുണ്ട്. പല കോണുകളില്‍നിന്നും പല തരത്തിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും സംഘ്പരിവാരത്തെയും തീവ്രഹിന്ദുത്വവാദികളെയും തന്റെ വിചാരധാരയില്‍നിന്നുകൊണ്ട് കൂടുതല്‍ നിശിതമായി ചോദ്യംചെയ്യുകയും ഉത്തരംമുട്ടിക്കുകയും ചെയ്യുകയാണ് തരൂര്‍ എന്ന മാന്യനായ രാഷ്ട്രീയക്കാരന്‍. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ഇന്റഗ്രിറ്റിയെകൂടിയാണ് അനാവൃതമാക്കുന്നത്.
ഐക്യരാഷ്ട്രസഭയില്‍ സെക്രട്ടറിജനറല്‍ പദത്തിലേക്കുള്ള മല്‍സരത്തില്‍ ഇന്ത്യ സ്ഥാനാര്‍ത്ഥിയാക്കിയ വ്യക്തിയാണ് പഴയ ഐക്യരാഷ്ട്രസഭാ നയതന്ത്ര ഉദ്യോഗസ്ഥനായ ശശിതരൂര്‍ എന്നതെങ്കിലും മറക്കാന്‍ പാടില്ലാത്തതായിരുന്നു. സ്വാതന്ത്ര്യസമരസേനാനിമാരും പത്രാധിപരും അടങ്ങുന്ന പാലക്കാട്ടെ രാജകുടുംബമായ തരൂരില്‍ നിന്നാണ് ശശി എന്ന യുവാവ് സ്വപ്രയത്‌നത്തിലൂടെ രാജ്യാതിര്‍ത്തികളും ഭാഷാദേശഭേദങ്ങളും താണ്ടി ലോകത്തിന്റെ അഗ്രിമസ്ഥാനങ്ങളിലെത്തിയത്. അന്താരാഷ്ട്ര-ഭരണഘടനാ വിഷയങ്ങളില്‍ ഇംഗ്ലീഷിലും ഇതരഭാഷകളിലും അഗാധപാണ്ഡിത്യമുള്ള രാജ്യത്തെ അറിയപ്പെടുന്ന വക്താവും എഴുത്തുകാരനും വിമര്‍ശകനുമാണദ്ദേഹം. ഇത്തരമൊരാളെ അതിനീചമായി ഭത്‌സിക്കുന്നതിന് തയ്യാറായ ഹിന്ദുത്വവാദികള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുമതത്തെതന്നെ അപഹസിക്കുകയാണ് ചെയ്തിരിക്കുന്നത്.
മാസങ്ങള്‍ക്കകം വരാനിരിക്കുന്ന ലോക്‌സഭാപൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ശശിതരൂരിനെ പോലെ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടിയുടെ ഉന്നത നേതാക്കളിലൊരാളുമായ വ്യക്തി രാജ്യത്തെ കടന്നുപിടിച്ചിരിക്കുന്ന ഹിന്ദുത്വമെന്ന ഫാസിസ്റ്റ് ദുര്‍ഭൂതത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അതിനെ രാജ്യസ്‌നേഹത്തിന്റെ കണ്ണിലൂടെവേണം എല്ലാവരും ശരിയായി കാണേണ്ടിയിരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പിയുടെ നേതാവും കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹിന്ദു രാഷ്ട്രം രൂപീകരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ്. 2016 ജൂണില്‍ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സിന്റെ ചെയര്‍മാന്‍ ആര്‍.എസ്.എസ് അനുകൂലി റാംബഹദൂര്‍ റായിയും ഇത് ആവര്‍ത്തിച്ചതാണ്. എന്നാല്‍ ഇതിനെതിരെ ചെറുതായെങ്കിലും നാവനക്കാന്‍ കൂട്ടാക്കാതിരുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിനേതാക്കളും തരൂരിന്റെ ഒരു വാചകത്തിനെതിരെ ഹാലിളകുന്നത് തങ്ങളുടെതന്നെ മുഖംമൂടി വലിച്ചെറിഞ്ഞുകൊണ്ടാണെന്ന് അവരറിയുന്നില്ലെങ്കിലും പൊതുസമൂഹം മറയേതുമില്ലാതെ കാണുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending