Culture
സംഘപരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു


ഷഹബാസ് വെള്ളില
മലപ്പുറം: സംഘ്പരിവാര്‍ ഭീകരതയുടെ ഇരയായ ഹാഫിള് ജുനൈദിന്റെ പേരില്‍ വിദ്യാഭ്യാസ സമുച്ഛയം ഒരുങ്ങുന്നു. കുടുംബം മുന്‍കൈയെടുത്താണ് ജന്മനാട്ടില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കി ഗ്രാമീണര്‍ക്കെല്ലാം അഭിമാനമായ പതിനഞ്ചുകാരന് അനശ്വര സ്മാരകമൊരുക്കാനുള്ള ഉദ്യമത്തിന് പിന്തുണയും സഹകരണവും തേടി ജുനൈദിന്റെ ഉമ്മയും സഹോദരനും പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു.
റമസാന്‍ വ്രതമെടുത്ത് പെരുന്നാളിനുള്ള പുതുവസ്ത്രം വാങ്ങിക്കാനായി സഹോദരന്റെ കൂടെ ഡല്‍ഹിക്ക് പോയതായിരുന്നു ജുനൈദ്. പുതുവസ്ത്രവുമായി വരുന്ന മക്കളെ കാത്തിരുന്ന ഉമ്മ സാഹിറക്ക് മുന്നില്‍ മകന്റെ ചേതനയറ്റ ശരീരമാണ് വെള്ളപുതച്ചെത്തിയത്. ക്രൂരമായ മര്‍ദനത്തിനിരയായ മറ്റൊരു മകന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു പെണ്‍കുട്ടിയടക്കം എട്ടുമക്കളുള്ള കുടുംബം. ഇതില്‍ ജുനൈദക്കം മൂന്നുപേരും ഹാഫിള്. ഹാസിം, ഖാസിം എന്നിവരാണ് ഖുര്‍ആന്‍ മനഃപ്പാഠമാക്കിയവര്‍. ഹരിയാനയിലെ ബല്ലഭ്ഗഡ് പ്രദേശത്തെ മത-ഭൗതിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയ കുടുംബം. ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കാന്‍ തീരുമാനിച്ചതിന്റെ സന്തോഷ വിവരം പങ്കുവെക്കാനാണ് മകന്‍ കാസിമിനൊപ്പം ഉമ്മ പാണക്കാട്ടെത്തിയത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ‘ഹഫീസ് ജുനൈദ് ഡ്രീം സൊസൈറ്റി’ യുടെ കീഴിലായിരിക്കും വിദ്യാഭ്യാസ സമുച്ചയം. ഒരേക്കര്‍ സ്ഥലത്ത് ഗന്ധ്‌വാലി ഗ്രാമത്തിലാണ് മസ്ജിദ് അടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കുന്നത്. മുസ്‌ലിംലീഗ് പ്രസ്ഥാനം നല്‍കുന്ന നിയമ സഹായത്തിനും സാമ്പത്തിക സഹായത്തിനും അവര്‍ നന്ദിപറഞ്ഞു. വിദ്യാഭ്യാസ പ്രൊജക്ടിന് വേണ്ട സഹായവും പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു. മുസ്‌ലിംലീഗ് പാര്‍ട്ടി നല്‍കിയ വാഹനത്തിലാണ് സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് പോകുന്നത്. ഉപജീവനവും ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലാണ്. ജുനൈദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ നല്‍കുമെന്നറിയിച്ച 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ലഭിച്ചില്ലെന്നും ഉമ്മ പറഞ്ഞു. മുസ്‌ലിംലീഗ് പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കുന്നതായി തങ്ങള്‍ അറിയിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരേയും ഇവര്‍ സന്ദര്‍ശിച്ചു. ഇത് രണ്ടാം തവണയാണ് ജുനൈദിന്റെ കുടുംബം പാണക്കാട്ടെത്തുന്നത്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജുവിനൊപ്പമാണ് ഇവരെത്തിയത്. പി ഉബൈദുല്ല എം.എല്‍.എ, എന്‍ സൂപ്പി എന്നിവരും പാണക്കാട്ടുണ്ടായിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്‌ലിംലീഗ്
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല