Connect with us

Video Stories

ഫ്രഞ്ചുജനത തരുന്ന ശുഭസൂചനകള്‍

Published

on

കെ.പി ജലീല്‍

ഫ്രാന്‍സിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മിതവാദിയായ ഇമ്മാനുവല്‍ മക്രോണ്‍ എന്ന മുപ്പത്തൊമ്പതുകാരന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പോള്‍ ചെയ്ത വോട്ടുകളുടെ 66.1 ശതമാനമാണ് മക്രോണ്‍ എന്ന യുവാവ് നാല്‍പത്തെട്ടുകാരിയായ മരീന്‍ ലീ പെന്നിനേക്കാള്‍ നേടിയിരിക്കുന്നത്. ഈവര്‍ഷം ജനുവരിയില്‍ അമേരിക്കയില്‍ അധികാരമേറ്റ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീവ്രനിപലാടുകളുടെ കാര്യത്തില്‍ ലോകത്തിനുണ്ടായ ആശങ്കക്ക് അല്‍പം ശമനമുണ്ടാക്കുന്നതാണ് ഫ്രഞ്ചു ജനതയുടെ ഈ വിധിയെഴുത്ത്. കടുത്ത ദേശീയവാദവും കുടിയേറ്റവിരുദ്ധമായ ഇടുങ്ങിയ വിദേശനയവുമാണ് എതിര്‍സ്ഥാനാര്‍ഥി മരീന്‍ ലീ പെന്നിനുണ്ടായിരുന്നത്. ലോകത്തിന്റെ ആധുനികഗതിയനുസരിച്ച് ലീപെന്‍ വിജയിക്കുമെന്ന ചില കോണുകളില്‍ നിന്നുണ്ടായ വാര്‍ത്തകള്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം തള്ളപ്പെട്ടിരിക്കയാണ്. ഏപ്രില്‍ 23നും മെയ് ഏഴിനുമായി നടന്ന ഫ്രഞ്ച് തിരഞ്ഞെടുപ്പ് തീവ്രവാദികളും മിതവാദികളും തമ്മിലുള്ളൊരു ബലപരീക്ഷണമായിരുന്നു. തീവ്രവലതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണിത്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവന്‍ യൂറോപ്പിലെ പ്രമുഖരാജ്യത്തിന്റെ തലവനായി അധികാരത്തിലെത്തിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്റെ ഐക്യത്തിനും കെട്ടുറപ്പിനും മക്രോണിന്റെ വിജയം ഗുണം ചെയ്യുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും യൂറോപ്യന്‍ ജനത. തീവ്രവാദവും ഭീകരവാദവും കാര്‍ന്നുതിന്നുന്ന ലോകാന്തരീക്ഷത്തില്‍ യൂറോപ്പിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമാണ് ഫ്രാന്‍സും മക്രോണും മുന്നോട്ടുവെച്ചിരിക്കുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഫ്രാങ്‌സ്വോ ഒലാന്തിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് മക്രോണ്‍ എന്ന നീലക്കണ്ണുള്ള നേതാവ് ഉയര്‍ന്നുവന്നത്. എന്‍മാര്‍ഷെയാണ് മക്രോണിന്റെ പാര്‍ട്ടിയുടെ പേര്. സാമ്പത്തികവിദഗ്ധനും മുന്‍മന്ത്രിയുമായ മക്രോണ്‍ രാജ്യത്തിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ദീര്‍ഘദൃഷ്ടിയോടെയുള്ള പരിഹാരം കണ്ടെത്തുമെന്നുതന്നെയാണ് ജനതയുടെ പ്രതീക്ഷ. വോട്ടുകളുടെ ശതമാനം ഇത് തെളിയിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ മികച്ച ചരിത്രപാരമ്പര്യമുള്ളതും ലോകജനതയുടെ സാതന്ത്ര്യത്തിനും സമത്വത്തിനും പ്രതീക്ഷ നല്‍കുന്നതുമായ ഒരു രാഷ്ട്രമാണ് എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഫ്രാന്‍സ്. യൂറോപ്പിന്റെ നെടുംതൂണായാണ് പലപ്പോഴും ഫ്രാന്‍സ് വിശേഷിപ്പിക്കപ്പെടുന്നത്.
പത്തുശതമാനം വരുന്ന തൊഴിലില്ലായ്മയാണ് ഫ്രാന്‍സിനെ ഇപ്പോള്‍ അലട്ടുന്നത്. ചെറുപ്പക്കാരില്‍ നാലിലൊന്നുപേര്‍ക്ക് തൊഴിലില്ല. വര്‍ധിച്ചുവരുന്ന പൊതുകടമാണ് മറ്റൊരു കീറാമുട്ടി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി ചേര്‍ന്നുകൊണ്ടുള്ള സാമ്പത്തിക പരിഹാരമാണ് മക്രോണും കൂട്ടരും മുന്നോട്ടുവെക്കുന്നതെങ്കില്‍ ചെറിയ ശതമാനമാണെങ്കിലും ലീപെന്‍ അനുകൂലികളുടെ ഇടങ്കോല്‍ ഭരണതലത്തില്‍ മക്രോണിനും കൂട്ടര്‍ക്കും വെല്ലുവിളിയാണ്. നിയമപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം. 577 അംഗപാര്‍ലമെന്റില്‍ 289 അംഗങ്ങളുടെ പിന്തുണയാണ് പ്രസിഡണ്ടിന് വേണ്ടത്. ജൂണ്‍ 11നും 18നുമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് .ഇത് ലഭിച്ചില്ലെങ്കില്‍ പ്രസിഡണ്ടിന്റെ അധികാരം കുറയുകയും പാര്‍ലമെന്റിന് മേല്‍ക്കൈ ലഭിക്കുകയും ചെയ്യും.
ഇന്നുരാത്രി നിങ്ങള്‍ വിജയിച്ചിരിക്കുന്നു. പലരും പറഞ്ഞതുപോലെ സംഭവിച്ചില്ല- മക്രോണ്‍ വിജയപ്രഖ്യാപനത്തിന് ശേഷം നടത്തിയ ഹ്രസ്വപ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍ ഫ്രഞ്ച് ജനതയിലും അന്താരാഷ്ട്രസമൂഹത്തിലും കൗതുകമുളവാക്കുകയാണ്. പ്രത്യേകിച്ചും സത്യാനന്തര കാലത്ത്, ട്രംപിന്റെ വിജയവും ഹിലരിയുടെ തോല്‍വിയും ബ്രെക്‌സിറ്റും മോദിയുടെ വിജയാരവങ്ങളും കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ മക്രോണിന്റെ വിജയം പലരും അപ്രതീക്ഷിതവും അതോടൊപ്പം പ്രതീക്ഷാനിര്‍ഭരവുമായാണ് വാഴ്്ത്തുന്നത്. രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചാണ് മക്രോണ്‍ സംസാരിക്കുന്നത്. ഐ.എസ് പോലുള്ള സംഘടനകളില്‍ നിന്ന് കടുത്ത വിരോധവും ആക്രമണങ്ങളും ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു ഘട്ടത്തില്‍ മക്രോണിന്റെ ഭാഷയുടെ ശൈലിക്ക് പ്രത്യേക അര്‍ഥതലങ്ങളുണ്ട്. അത് അറേബ്യയിലും തെക്കനേഷ്യയിലും വരെ ശ്രദ്ധിക്കപ്പെടുന്നത് അതിനാലാണ്. തീര്‍ച്ചയായും ഐ.എസ് തീവ്രവാദികള്‍ക്ക് അവരുടെ അജണ്ട നടപ്പാക്കിക്കിട്ടാന്‍ മക്രോണും അരുനില്‍ക്കില്ലെന്ന് നമുക്കറിയാമെങ്കിലും കൂടുതല്‍ പ്രകോപനരഹിതമായ നടപടികളിലൂന്നിയാകും ഈ ചെറുപ്പക്കാരന്‍ മുന്നോട്ടുപോകുക എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ബ്രെക്‌സിറ്റിലൂടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനിരിക്കുന്ന ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്റെ ഐക്യമാണ് മക്രോണും ഫ്രഞ്ച് ജനതയും ആവര്‍ത്തിക്കുന്നത് എന്നത് ഏറെ പ്രാധാന്യമുള്ളതാണ്. പ്രധാനമന്ത്രി തെരേസമേ പെട്ടെന്നൊരു തിരഞ്ഞെടുപ്പിന് തയ്യാറെടുത്തുനില്‍ക്കെ മക്രോണിന്റെ വിജയം ബ്രിട്ടനിലും അതിന്റേതായ പ്രതിഫലനം ഉണ്ടാക്കുമെന്ന് തീര്‍ച്ച.
അറുപത്തിയഞ്ചുശതമാനത്തോളം ക്രിസ്ത്യാനികളുള്ള ഫ്രാന്‍സിന്റെ ബാക്കി മതന്യൂനപക്ഷങ്ങളാണ്. മുസ്്‌ലിംകള്‍ ഏഴുമുതല്‍ ഒന്‍പതുവരെ ശതമാനം വരുന്നുണ്ട്. പുതിയ കാലഘട്ടത്തില്‍ സിറിയയില്‍ നിന്നും മറ്റുമുണ്ടാകുന്ന കുടിയേറ്റഭീഷണിയാണ് മറ്റൊരു പ്രശ്‌നം.ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങളെക്കുറിച്ച് എല്ലാ മതനേതാക്കള്‍ക്കും ബോധവല്‍കരണം നടത്തുമെന്നാണ് മക്രോണിന്റെ മറ്റൊരു തിരഞ്ഞെടുപ്പുവാഗ്ദാനം. യൂറോപ്യന്‍ യൂണിയന്‍ അതിര്‍്ത്തിയില്‍ അയ്യായിരം പേരുടെ സേന, സിറിയയിലെ ബസറുല്‍ അസദിനെ കുറ്റവിചാരണ നടത്തുക, ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവര്‍ക്കുമാത്രം പൗരത്വം തുടങ്ങിയവയാണ് മറ്റുനയപരിപാടികള്‍. ആഗോളവല്‍കരണം ദേശീയതയിലേക്ക് വഴിമാറണമെന്നാണ് ട്രംപ് പറയുന്നതെങ്കില്‍ മക്രോണ്‍ പറയുന്നത് മറിച്ചാണ്. അതുകൊണ്ട് ഫ്രാന്‍സും ആഗോളവല്‍കരണം തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടേണ്ടത്. ട്രംപിന്റെയും നരേന്ദ്രമോദിയുടെയും റഷ്യയിലെ പുട്ടിന്റെയും വിജയങ്ങള്‍ക്കിടെ വന്നിരിക്കുന്ന മക്രോണിന്റെ വിജയം നല്‍കുന്നത് ശുഭസൂചനയാണ് . ബഹുസ്വരതയിലൂന്നിയ ഭരണമായിരിക്കണം ഭാവിയുടേതെന്നാണ് ഫ്രാന്‍സ് നല്‍കുന്ന സന്ദേശം. ഇന്ത്യ ഇതിനനുസരിച്ച് ആഭ്യന്തരതലത്തിലും യൂറോപ്യന്‍നയത്തിലും വേണ്ട തിരുത്തല്‍ വരുത്തണം. എന്തായാലും ആഭ്യന്തര-അന്താരാഷ്ട്രരംഗങ്ങളില്‍ മിതവാദനിലപാടുകളുമായാണ് മക്രോണ്‍ മുന്നോട്ടുപോകുക എന്നുതന്നെയാണ് ഏവരുടെയും പ്രതീക്ഷ. അതുതന്നെയാകണം ഈ ചെറുപ്പക്കാരനില്‍ നിന്ന് ഉണ്ടാകേണ്ടതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending