Connect with us

More

ഏക സിവില്‍കോഡ് നീക്കം അപലപനീയം: തങ്ങള്‍

Published

on

ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത് ആശങ്കാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം വ്യക്തി നിയമത്തെ തള്ളിക്കളഞ്ഞ്, മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഭരണഘടനാ ശില്‍പികളോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും തങ്ങള്‍ പറഞ്ഞു.
രാജ്യത്ത് ഏകീകൃത സിവില്‍ നിയമം ഇല്ലാത്തതല്ല ഇപ്പോഴത്തെ മുഖ്യ പ്രശ്‌നം. ദാരിദ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും നിര്‍മ്മാജനം ചെയ്ത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ത്തിയെടുക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രഥമ ബാധ്യത. വിവിധ മത-ജാതി-സംസ്‌കാരങ്ങളുടെയും വിശാസ-ആചാരങ്ങളുടെയും വൈവിധ്യങ്ങളാണ് നമ്മുടെ സൗന്ദര്യം. അതില്ലാതാക്കി ഏതെങ്കിലും നിയമം അടിച്ചേല്‍പ്പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. രാജ്യത്തെ സമാധാന അന്തരീക്ഷം തകരാന്‍ ഇതു കാരണമാവുമെന്ന ആശങ്ക നിസ്സാരമല്ല.
ഭരണഘടനയുടെ 44-ാം അനുഛേദം ഏകീകൃതസിവില്‍ നിയമത്തിനായി പരിശ്രമിക്കാവുന്നതാണെന്നാണ് പറയുന്നത്. ഇതിനെ പൊക്കിപ്പിടിക്കുന്നവര്‍ മത സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ല. അങ്ങനെ വരുത്തിത്തീര്‍ത്ത് ഭൂരിപക്ഷ വര്‍ഗീയതയില്‍ നിന്ന് മുതലെടുക്കാമെന്നാണ് സംഘാപരിവാരിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും കണക്കുകൂട്ടല്‍. ദളിത്-ആദിവാസി വിഭാഗങ്ങളുടെയും ക്രൈസ്തവ-ജൈന-ബുദ്ധ വിഭാഗങ്ങളുടെ യോജിച്ച ഉണര്‍വ്വാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടത്.
ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ദേശീയ നിയമ കമ്മീഷന്‍ ജനങ്ങള്‍ക്ക് മുമ്പാകെ 16 ഇന ചോദ്യവലി നല്‍കിയത് വെറും കണ്‍കെട്ടു വിദ്യയാണ്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം എന്നിവയൊക്കെ ഒരേ നിയമത്തിന് കീഴില്‍ ആക്കേണ്ടതാണോ എന്നതാണ് കമ്മീഷന്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. മുത്തലാഖ് നിരോധിക്കണോ, ഹിന്ദു സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം ഉറപ്പാക്കണോ, ക്രിസ്ത്യന്‍ വിവാഹമോചനത്തിന് രണ്ടുവര്‍ഷത്തെ കാത്തിരിപ്പ് വിവേചനമല്ലേ തുടങ്ങിയ വിഷയങ്ങളിലും കമ്മീഷന്‍ അഭിപ്രായം തേടുന്നു.
സാമൂഹ്യനീതി ഉറപ്പാക്കാനാണ് കമ്മീഷന്‍ ഈ ചര്‍ച്ച തുടങ്ങിയതെന്ന് അവരുടെ അഭ്യര്‍ത്ഥനയില്‍ പറയുന്നത്. സാമൂഹ്യ നീതി ഉറപ്പാക്കാനാണ് ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒന്നാക്കിയത്. ഇക്കാര്യത്തില്‍ വിവിധ മതങ്ങളുടെ നിയമങ്ങളില്‍ വ്യത്യസ്തതകളുണ്ടെങ്കിലും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താണ് ജനാധിപത്യ-മതേതര രാജ്യമായ ഇന്ത്യയെ നെഞ്ചോട് ചേര്‍ത്ത് എല്ലാ വിഭാഗങ്ങളും മുഖ്യധാരയില്‍ അലിഞ്ഞു ചേര്‍ന്നത്. നിലവില്‍ വിവിധ മത-ജാതികള്‍ സ്വന്തം വിശ്വാസ ആചാരങ്ങള്‍ പ്രകാരം ഏഴു പതിറ്റാണ്ടോളം ജീവിച്ച യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്നു നടിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. വിശ്വാസ-ആചാരങ്ങളെന്ന മര്‍മ്മം സംരക്ഷിച്ച് ഭരണഘടനാ ശില്‍പികള്‍ തന്നെ രാജ്യത്തിന്റെ വൈവിധ്യമെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളുകയായിരുന്നുവെന്നതാണ് വസ്തുത. ഇപ്പോഴും ആ അന്തരീക്ഷത്തിന് മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍, പലരും വോട്ടുബാങ്ക് രാഷ്ട്രീയത്തിയത്തിന് ഏകസിവില്‍ കോഡിനെ ആയുധമാക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending