Connect with us

More

പ്രിയ വാര്യര്‍ക്ക് വി.ഐ.പി സീറ്റ്, ഐ.എം വിജയന്‍ സീറ്റ് തറയില്‍; ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ പ്രതിഷേധവുമായി താരവും രംഗത്ത്

Published

on

കൊച്ചി: ഐ.എസ്.എല്ലില്‍ കൊച്ചിയിലെ അവസാന ഹോം മാച്ചില്‍ അധികൃതരില്‍ നിന്നും തനിക്കുണ്ടായ മോശംപെരുമാറ്റത്തില്‍ പ്രതിഷേധം അറിയിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഐ.എം വിജയന്‍ രംഗത്ത്. വി.ഐ.പി ഗാലറിയില്‍ അഡാര്‍ ലൗ ഫെയിം നടി പ്രിയ വാര്യരെ ഉള്‍പെടുത്തിയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസമായ ഐ.എം വിജയന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ തറ ടിക്കറ്റ് നല്‍കിയന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രതിഷേധത്തെ ഏറ്റുപിടിച്ചാണ് വിജയന്‍ രംഗത്തെത്തിയത്.

ബ്ലാസ്‌റ്റേഴ്‌സ് നടപടിക്കെതിരെ നടപടിക്കെതിരെ ആരാധകന്‍ എഴുതിയ സോഷ്യല്‍മീഡിയ കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്താണ് ഐ.എം വിജയനും രംഗത്തെത്തിയിരിക്കുന്നത്.

ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം കാണാം


ഇന്ത്യൻ ഫുട്ബോൾ പുതിയ വസന്തം ഐ.എസ്.എൽ നെ പിന്തുണക്കാൻ…. കൊച്ചി സ്റ്റേഡിയത്തിലെ വി.വി.ഐ.പി ലോഞ്ചിൽ പല പ്രമുഖ വ്യക്തികളെയും കണ്ടപ്പോ എഴുതിയതാണ്….

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ പത്ത് പൈസക്ക് സോഡാ വിറ്റ് നടന്ന ഒരു പയ്യനുണ്ടായിരുന്നു. ആ പയ്യനാണ് പിൻക്കാലത്ത്് രാജ്യം അന്നു വരെകണ്ട ഏറ്റവും മികച്ച ഫുട്‍ബോളർ ആയി വളർന്നത് ഏറെ കാലം ഇന്ത്യൻ ഫുടബോളിൽ അയാളങ്ങനെ കത്തിജ്വലിച്ച് നിന്നു.

പേര് അയിനിവളപ്പിൽ മണി വിജയൻ… ഒന്നുകൂടി വെക്തമാക്കിയാൽ ഐ എം വിജയൻ….. ആ പേരിന് ഇന്ന് ഇന്ത്യൻ ഫുടബോളിൽ അത്ര പ്രൗഡി ഒന്നും അവകാശപ്പെടാനിലെങ്കിലും …പണ്ട് തൃശ്ശൂർ .. കോർപ്പറേഷൻ സ്റ്റേഡിയത്തെയും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും എല്ലാം പുളകം കൊള്ളിച്ച ഐ എം വിജയൻ എന്ന ഇന്ത്യൻ ഫുടബോളിന്റെ കറുത്ത മുത്തിന് പെന്നും വിലയായിരുന്നു.

ഇന്ത്യൻ ഫുടബോളിൽ അയാൾ നെയ്തെടുത്ത നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.

2003 ൽ രാജ്യത്തിന് വേണ്ടിഅവസാനം കളിച്ച ആഫ്രേ ഏഷ്യ ഗെയിംസിൽ ഏറ്റവും കൂടുതൽ ഗോൾ നേടി ആ ട്ൂർണമെന്റിലെ ടോപ് സ്കോറ റാവു മ്പോൾ അയാൾക്ക് മുപ്പത്തിനാല് വയസ്സ് പിന്നിട്ടിരുന്നു. തെണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഭൂട്ടിയയും മായി ഒത്ത് സൃഷ്ടിച്ചത്് ഇന്ത്യൽ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കിങ്ങ് പാട്ണർഷിപ്പ് ..1999 സാഫ് ഗെയിംസിൽ ഭൂട്ടാന്റെ പ്രതിരോധം പിളർന്ന് ഗോൾനോടുമ്പോൾ കളി12 സെക്കന്റെ പിന്നിട്ടുണ്ടായിരുന്നെള്ളു. അന്ന് നേടിയത് ലോകറെക്കോർഡാണു … ഇന്റർനാഷണൽ ഫുഡ്ബോളിൽ ഏറ്റവും വേഗമേറിയ ഗോൾ. 1993, 1997, 1999, മൂന്ന് വട്ടം ഇന്ത്യൻ ഫുട്‍ബോളർ ആയ ആദ്യത്തെ കളിക്കാരനാണ് ഐഎം വിജയൻ….

ഇന്ത്യൻ ഫുടബോളിനെ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ ചെറിയ ടീമുകളൊട് പോലും പതറുന്നഒരു ഇന്ത്യൻ ടീമിനെ അല്ലാതെ കണ്ടിട്ടില്ല. എന്നാൽ 1993 നെഹുറു കപ്പ് ടൂർണമെന്റിൽ 1990 വേൾഡ് കപ്പിൽ അർജന്റീനയെ വരെ പഞ്ഞിക്കിട്ട കാമറൂണിനെ സാക്ഷാൽ റോജർ മില്ലയുടെ കാമറൂണിനെ സമനിലയിൽ തളച്ച അയാളുടെ ആ ലോങ്ങ് റെയിഞ്ച് ഗൊളിന് ഇന്ത്യൻ ഫുടബോളിന്റെ ചരിത്രത്തിൽ എവടെ ആണ് സ്ഥാനം? ആ ഗോൾ ഇന്ത്യൻ ഫുടബോളിനു നൽകിയ ഊർജം ചില്ലറയായിരിക്കില്ല.ആ ലോങ്ങ്റേയിഞ്ച് ചെന്ന് പതിച്ചത് കാമറുണിന്റെ വലയിൽ മാത്രമായിരിക്കില്ല. കളി കണ്ടിരുന്ന ഒരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും കൂടി ആയിരിക്കും.
ഇന്ന് ഇന്ത്യൻ ഫുടബോളിന്റെ പിന്നിലൊട്ട് ഒന്ന് സഞ്ചരിക്കുമ്പോൾ വിജയൻ കാലഘട്ടം മിന്നിതിളങ്ങി അങ്ങനെ നിൽക്കുന്നതും ഇത് കൊണ്ടൊക്കെ ആയിരിക്കും

ആ പ്രതിഭയെയാണ് കഴിഞ്ഞ ഐ എസ് എൽ ഫൈനലിന് നൂറു രൂപയുടെ ഒരു “തറ ” ടിക്കറ്റ് കൊട്ത്ത്ബ്ലാസ്റ്റേഴ്സ് മാനേജ്‌മന്റ്‌ അഭമാനിച്ച് വിട്ടത്.
ആ കാലുകളെ അറയാൻ പോന്ന വിവരം ഒന്നും അവർക്ക് ഇല്ലായിരിക്കണം… അലെങ്കിൽ ഹൃദയം കൊണ്ട് കളി കാണാൻ വന്ന പതിനായിരക്കണക്കിത് കളി പ്രേമികളെ കച്ചവടക്കണ്ണുകളൊടെ മാത്ര കണ്ടപ്പോൾ… ആ കുഴി വീണ മുഖവും കറുത്ത ശരീരവും ഒന്നും തങ്ങളെ മൊഞ്ചിന് ചേരുലാന്ന്‌ അവർക്ക് തോന്നിക്കാണും….

സി വി പപ്പച്ചനും വി പി സത്യനും ഒപ്പം കേരളാ പേലിസിനെയും കേരളാ ഫുടബോളിനെയും ഇന്ത്യൻ ഫുടബോളിന്റെ നെറുകയിൽ എത്തിച്ച കഥകൾ ഒന്നും നമ്മുക്കും അവർക്കും അറിയിലെങ്കിലും… കൊൽക്കത്ത മഹാനഗരത്തിലെ ആയിരക്കണക്കിന് കളി പ്രേമികളെ സാൽട്ട് ലേക്കിലെക്ക് ആവാഹിച്ച ആ കാലുകളെ കൊൽക്കത്ത മഹാരാജാവിന് (ഗാഗുലിക്ക്) അറിയാമായിരിക്കണം .. അലെങ്കിൽ ആരെങ്കിലും പറഞ്ഞ് കൊടുത്തിരിക്കണം.അത് കൊണ്ടാണല്ലൊ 120 മിനിറ്റും അത്ലത്തിക്കൊ ഡി കൊൽക്കത്തയുടെ വി ഐ പി ബൊക്സിലിരുന്ന് അയാൾ കളിക്കണ്ടത്.

ബൈജുങ്ങ് ഭൂട്ടിയ പറഞ്ഞപ്പൊലെ അയാൾ ഇന്ത്യ യിൽ ജനിക്കണ്ട ഒരു ഫുട്ബോൾ പ്രതിഭ ആയിരുന്നില്ല. ആയിരുന്നെങ്കിൽ രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യൻ ഫുടബോളിന്റെ പിന്നാപ്പുറങ്ങളിൽ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടക്കണ്ട ഗതികേട് വരൂലായിരുന്നല്ലൊ?
ആ പ്രതിഭയെ ചൂഷണം ചെയ്യാൻ പോന്ന കച്ചവട തന്ത്രങ്ങൾ ഒന്നും കേരളാ ബ്ലാസ്റ്റേഴ്‌സ്ന് പോലും ആവിഷ്ക്കരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.. അതു കൊണ്ട്ണല്ലൊ ടീമിന്റെ ബ്രാന്റ് അംബാസിഡറായി ഇപ്പഴും നിവിൻ പോളി മാർ നിലനിൽക്കുന്നത്.. കേരളത്തിലെ ഫുട്ബോൾ ബ്രാന്റ് ആവാൻ നിവിൻ പോളിനെക്കാളും എന്തുകൊണ്ടും യോഗ്യൻ ഐ എം വിജയൻ തന്നെയാണ് (പോളി ഫാൻസ് സാദരം ശമിക്കുക) എന്നിട്ടും അയാളെ അവഗണിക്കുന്നു.

അവഗണിക്കുകയും മാറി നിർത്തുകയും ചെയേണ്ട ആളല്ല വിജയൻ.സച്ചിനും ഗാഗുലിക്കും ഒപ്പം ബഹുമാനിക്കേണ്ട മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്

ഇന്ത്യ മഹാരാജ്യത്ത് വളർന്ന് വരുന്ന ഫുട്ബോൾ പ്രതിഭകൾക്ക് കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും കഥകൾ പറഞ്ഞത് കൊടുക്കാൻ ലയണൽ മെസ്സി യുടെയും ക്രിസ്റ്റിയാനൊ റൊണാൽഡോ മാരുടെയും പ്രോഫൈൽ ചികയണ്ട കാര്യമില്ല. തൃശൂർ മുൻസിപ്പാലിറ്റിയിൽ പാട്ട പെറുക്കി നടന്ന ഒരു അമ്മയുടെ മകൻ ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ കഥക്കും പറയാനുള്ളത് ഇതേ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ തന്നെയാണ് . ഇന്ത്യയിൽഅയാൾ കളിച്ചതും ഫുട്ബോൾ തന്നെ യാണ്.. നല്ല പത്തരമാറ്റ് മൂല്യമുള്ള ഫുട്ബോൾ …

#Kerala_Blasters_12th_Player
#ThankYou #Mohammed_Khasim_Bin_Asainar

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending