Connect with us

Sports

തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ തമ്മില്‍ത്തല്ല്

Published

on

 

മുംബൈ: ടി 20 ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പോര്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മിഥാലി രാജിനെ കളിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ തുറന്നടിച്ച് സീനിയര്‍ താരത്തിന്റെ മാനേജര്‍ രംഗത്തെത്തി. പക്വതയും അര്‍ഹതയുമില്ലാത്ത, നുണ പറയുന്ന ക്യാപ്ടനാണ് ഹര്‍മന്‍ പ്രീതെന്നും വനിതാ ടീമില്‍ കളിയല്ല രാഷ്ട്രീയമാണുള്ളതെന്നും മിഥാലിയുടെ മാനേജര്‍ അനീഷ ഗുപ്ത ആരോപിച്ചു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ അയര്‍ലാന്റിനും പാകിസ്താനുമെതിരെ അര്‍ധസെഞ്ച്വറി നേടിയ മിഥാലി രാജ് പരിക്കു കാരണം ഓസ്‌ട്രേലിയക്കെതിരെ കളിച്ചിരുന്നില്ല. എന്നാല്‍, സെമിഫൈനല്‍ മത്സരത്തിനു മുമ്പ് അവര്‍ ആരോഗ്യം വീണ്ടെടുത്തിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 89 എന്ന ശക്തമായ നിലയില്‍ നിന്ന് 112ല്‍ ഓളൗട്ടാവുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം കാണുകയും ഫൈനലിലെത്തുകയും ചെയ്തു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്ടന്‍ നാസര്‍ ഹുസൈനും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ളവര്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിനെതിരെ രംഗത്തെത്തി. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരെ ജയിച്ച ടീമിനെ അതേപടി നിലനിര്‍ത്താനാണ് സെമിയില്‍ തീരുമാനിച്ചതെന്നും അതില്‍ ഖേദമില്ലെന്നുമായിരുന്നു ഹര്‍മന്‍പ്രീതിന്റെ നിലപാട്. ‘ഞങ്ങള്‍ എന്തു തീരുമാനമെടുത്താലും അത് ടീമിനു വേണ്ടിയായിരുന്നു. ചിലപ്പോള്‍ അത് ഫലിക്കും. ചിലപ്പോള്‍ ഫലിക്കില്ല. അതില്‍ ഖേദമില്ല. ടൂര്‍ണമെന്റിലുടനീളമുള്ള ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്.’ മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ഹര്‍മന്‍പ്രീത് പറഞ്ഞു.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന വ്യാജേന ഹര്‍മന്‍ പ്രീത് തനിക്കിഷ്ടപ്പെട്ടവരെ കളിപ്പിക്കുകയാണെന്നും സെമിയില്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിന് ന്യായമില്ലെന്നും അനീഷ ഗുപ്ത പറഞ്ഞു. ‘യുവക്രിക്കറ്റര്‍മാര്‍ക്ക് അവസരം നല്‍കാനായിരുന്നു തീരുമാനമെന്ന പ്രസ്താവനകള്‍ വരുന്നുണ്ട്. പക്ഷേ, ഇംഗ്ലണ്ടിനെ പോലുള്ള ഒരു ടീമിനെതിരെ സെമിഫൈനലില്‍ പരിചയ സമ്പന്നയായ സീനിയര്‍ കളിക്കാരിയെ കളിപ്പിക്കാതിരുന്നത് ശരിയായില്ല. യുവകളിക്കാര്‍ക്ക് അവസരം നല്‍കുന്നതുമായി അതിന് ബന്ധമൊന്നുമില്ല.’ അനീഷ വ്യക്തമാക്കി.

വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ മിഥാലി രാജ് ലോകകപ്പിന് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയ എക്കെതിരെ സെഞ്ച്വറിയും നേടിയിരുന്നു. ടി20യില്‍ ഇന്ത്യന്‍ താരങ്ങളില്‍ മികച്ച ശരാശരിയുള്ള മിഥാലി 80 ഇന്നിങ്‌സുകളില്‍ നിന്ന് 17 അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ടി20യില്‍ വേഗതയില്‍ സ്‌കോര്‍ ചെയ്യുന്നില്ല എന്ന ആക്ഷേപം മിഥാലിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ടി20 ടീമിന്റെ ക്യാപ്ടനായി നിയമിക്കപ്പെട്ട ഹര്‍മന്‍പ്രീതും മിഥാലിലും തമ്മില്‍ അത്ര രസത്തിലല്ല എന്നു സൂചനയുണ്ട്. ഈ വര്‍ഷം മുംബൈയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റിന് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ യുവകളിക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് ക്യാപ്ടന്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ’30 വാര സര്‍കകിളില്‍ വെറുതെ നില്‍ക്കുന്നവര്‍ക്കു പകരം മൈതാനത്തുടനീളം ഓടാന്‍ കഴിയുന്ന കളിക്കാരെ വേണം’ എന്ന് ഹര്‍മന്‍പ്രീത് മാനേജ്‌മെന്റിനെഴുതിയത് മിഥാലിയെ ഒഴിവാക്കാനുദ്ദേശിച്ചാണെന്ന് പറയപ്പെടുന്നുണ്ട്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending