Connect with us

More

ബി.ജെ.പിയെ സഹായിക്കാന്‍ ഉവൈസി വീണ്ടും; മഹാരാഷ്ട്രയില്‍ മൂന്നാം മുന്നണി

Published

on

മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്‍ മഹാസംഘുമായി സഖ്യമുണ്ടാക്കി ബി.ജെ.പി വിരുദ്ധ, കോണ്‍ഗ്രസ് ഇതര മുന്നണി രൂപീകരിച്ചതായി എ.ഐ.എം.ഐ.എം എം.എല്‍.എ ഇംതിയാസ് ജലീല്‍ അറിയിച്ചു. ബി.ജെ.പി – ശിവസേന സഖ്യത്തില്‍ നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിനായി സമാന മനസ്‌കരായ പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് – എന്‍.സി.പി. സഖ്യം ശ്രമം നടത്തുന്നതിനിടെയാണ് ഉവൈസിയുടെയും പ്രകാശ് അംബേദ്കറിന്റെയും അപ്രതീക്ഷിത നീക്കം.

ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്‍ മഹാരാഷ്ട്രയില്‍ ഏറെ സ്വാധീനമുള്ള ദളിത് നേതാവാണ്. പൂനെയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അദ്ദേഹം പ്രഖ്യാപിച്ച ബന്ദിനെ മഹാരാഷ്ട്രയിലെ ദളിത് സംഘടനകള്‍ പിന്തുണച്ചിരുന്നു. ദളിത് വോട്ട്ബാങ്കില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന് വ്യക്തമായതോടെ അംബേദ്കര്‍ കഴിഞ്ഞ ജൂണില്‍ വഞ്ചിത് ബഹുജന്‍ അഘാഡി എന്ന പേരില്‍ മൂന്നാം മുന്നണി രൂപീകരിച്ചിരുന്നു. സി.പി.ഐ അടക്കമുള്ള ഇടതു പാര്‍ട്ടികളും മുമ്പ് ബി.ജെ.പിയെ പിന്തുണച്ചിരുന്ന മഹാരാഷ്ട്ര മുസ്‌ലിം സംഘും അടക്കമുള്ള സംഘടനകള്‍ അംബേദ്കറിന്റെ മുന്നണിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.

അംബേദ്കറുമായി ചര്‍ച്ച നടത്തി അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു വരുന്നതിനിടെയാണ് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി സഖ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര അസംബ്ലിയില്‍ രണ്ട് അംഗങ്ങളുള്ള എ.ഐ.എം.ഐ.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ച് ലക്ഷം വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉവൈസിയുടെ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനായി.

മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന ബന്ധം അവതാളത്തിലാവുകയും ഭരണവിരുദ്ധ തരംഗം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനു വേണ്ടി കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഉവൈസിയുടെ നീക്കം. ഇതേപ്പറ്റി പ്രകാശ് അംബേദ്കര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉവൈസിയും അംബേദ്കറും ചേര്‍ന്ന് മുന്നണിയുണ്ടാക്കിയാല്‍ ദളിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകള്‍ വിഭജിച്ചു പോവുകയും അത് ബി.ജെ.പിക്ക് അനുകൂലമാവുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് ഉയരുന്നു; പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക

Published

on

സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ കോട്ടയം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. പത്തനംതിട്ട തൃശ്ശൂർ കോഴിക്കോട് എന്നിവിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും മറ്റു ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെങ്കിലും കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിം ലീഗ് ഹര്‍ജി ഇന്ന് പരിഗണിക്കും

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്

Published

on

സി.എ.എ വിജ്ഞാപനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്. കഴിഞ്ഞ ദിവസം കപില്‍ സിപലുമായി നേതാക്കള്‍ കൂടികാഴ്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending