Connect with us

Video Stories

താരകങ്ങളേ, മാപ്പ്

Published

on

‘രാജ്യത്തിനുവേണ്ടിയാണ് എന്റെ അനുജന്‍ മരിച്ചത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു’. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ബുധനാഴ്ച ചാവേര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവരിലൊരാളായ വയനാട് സ്വദേശി സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ വി.വി വസന്തകുമാറിന്റെ സഹോദരന്റെ വാക്കുകള്‍ വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ശ്രവിക്കാനാകില്ല. പത്താം തരം മാത്രം വിദ്യാഭ്യാസമുള്ള പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ദാര്‍ ആണ് സ്‌കോര്‍പ്പിയോ കാറില്‍ 350 കിലോ സ്‌ഫോടകവസ്തുക്കളുമായി സ്വയം ചാവേറായി അര്‍ധസൈനിക വ്യൂഹത്തിലേക്ക് സ്വയം ഇടിച്ചുകയറിയത്. രാജ്യസുരക്ഷയുടെ അഭിമാന താരകങ്ങളായ 40 ലധികം വീരസൈനികര്‍ ആക്രമണത്തില്‍ ഒറ്റയടിക്ക് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നു. ദാറിന് ഇത് സാധിപ്പിച്ചുകൊടുക്കാന്‍ വലിയൊരു ഭീകരനിര പിന്നിലുണ്ടായിരുന്നുവെന്നാണ് സൈന്യം പറയുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഭവത്തിന്റെ ചലനദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. 2500ഓളം വരുന്ന അര്‍ധസൈനിക വ്യൂഹത്തിനുനേര്‍ക്ക് ചാവേര്‍ നടത്തിയ ആക്രമണത്തെ തികഞ്ഞ ഭീരുത്വമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. പതിനെട്ടു വര്‍ഷത്തിനിടെ നടന്ന ആദ്യ ചാവേര്‍ ആക്രമണം എന്നതു മാത്രമല്ല, കശ്മീരില്‍ ഇത്രയും സൈനികരുടെ കൂട്ടമരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നതും അതീവ ഗൗരവമര്‍ഹിക്കുന്നു. തീരാത്ത സങ്കടവുമായി കഴിയുന്ന സൈനികരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതോടൊപ്പം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച നിഗൂഢ ശക്തികളെ ഭൂ ഉപരിതലത്തിലൊരിടത്തും വെച്ചുപൊറുപ്പിക്കരുതെന്ന് ദൃഢപ്രതിജ്ഞയെടുക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. അതിനിടെ, രണ്ടു ദിവസം മുമ്പ് ഭീകരരുടെ ഭീഷണിയുണ്ടായിരുന്നിട്ടും പത്തു കിലോമീറ്ററകലെ ഇത്രയും സ്‌ഫോടക വസ്തുക്കളുമായി സ്‌ഫോടക വാഹനം ഒരുക്കപ്പെടുമ്പോള്‍ ജമ്മുകശ്മീരിലെ കേന്ദ്ര നിയന്ത്രിത ഭരണകൂടം എവിടെയായിരുന്നു? ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി സംസ്ഥാന ഗവര്‍ണര്‍തന്നെ സമ്മതിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടങ്ങള്‍ നോക്കുകുത്തികളാണോ എന്ന ചോദ്യം അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്നു.
2018 ആഗസ്റ്റ് 15 ന് ‘ഗലി (വെടിയുണ്ട)യോ ഗോലിയോ അല്ല ആലിംഗനത്തിന്റെ ഭാഷയാണ് പാക്കിസ്താനോട് സ്വീകരിക്കുക’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ആവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷം ജമ്മുകശ്മീര്‍ കണ്ടത് അന്ധമായ നരനായാട്ടായിരുന്നുവെന്നതാണ് നേര്. കശ്മീരി ജനതയിലെ നിരപരാധികളും ഭീകരരും ഉള്‍പ്പെടെ ആയിരങ്ങളാണ് മോദി ഭരണത്തില്‍ മരിച്ചുവീണത്. മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സുമായും അടുത്തകാലം വരെ പി.ഡി.പിയുമായുമൊക്കെ കൂട്ടുകെട്ടുണ്ടാക്കിയിട്ടും കശ്മീരി ജനതയെ കയ്യിലെടുക്കാന്‍ ബി.ജെ.പിസര്‍ക്കാരുകള്‍ക്കായില്ല. പാക്കിസ്താന്‍ രാഷ്ട്ര നേതാക്കളുമായി ചായ സല്‍ക്കാരത്തിലേര്‍പെടുമ്പോഴും കശ്മീരിലും സൈനികകേന്ദ്രങ്ങളിലും നൂറുകണക്കിന് പേരാണ് മോദി കാലത്ത് മരിച്ചുവീണത്. 2010ലെ യു.പി.എ ഭരണകാലത്ത് തുലോം കുറവായിരുന്ന കശ്മീരിലെ മരണസംഖ്യ 2014 മുതലുള്ള മോദി കാലത്ത് റോക്കറ്റ് പോലെ കുതിക്കുന്നതാണ് കണ്ടത്. കശ്മീര്‍ നയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ പാളിച്ചയാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്.
2016 ജൂലൈഎട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ ബുര്‍ഹാന്‍വാനിയെ കൊലപ്പെടുത്തിയതായിരുന്നു മോദി സര്‍ക്കാര്‍ കാണിച്ച ഏറ്റവും വലിയ അതിസാഹസികത. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നതാണ് ഇതിലൂടെ സംഭവിച്ചത്. അതിനുശേഷം കശ്മീരി യുവാക്കള്‍ കൂട്ടത്തോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുതുടങ്ങി. സൈനിക വാഹനത്തില്‍ യുവാവിനെ കെട്ടിയിട്ട് ഓടിച്ചതടക്കം ഞെട്ടിക്കുന്ന ക്രൂരതകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മാത്രമല്ല മോദി ഭരണകൂടത്തിന്റെതന്നെ മുഖത്താണ് വീണ്ടും ചെന്നുപതിച്ചത്. 2013ല്‍ 20 യുവാക്കളാണ് താഴ്‌വരയില്‍ തീവ്രവാദത്തില്‍ അണിചേര്‍ന്നതെങ്കില്‍ 2014ല്‍ അത് 50 ഉം 2015ല്‍ 60ഉം 2016ല്‍ 80ഉം 2017ല്‍ 120ഉം കഴിഞ്ഞവര്‍ഷം 200മായിരുന്നു. പാകിസ്താന്റെ സഹായത്തോടെ നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ ഇന്ത്യയുടെ ഭാഗത്ത് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് സൈനികരെയാണ്. ഉറി, പഠാന്‍കോട്ട് സംഭവങ്ങള്‍ ഉദാഹരണം. രാജ്യത്തെ രക്ഷിക്കാന്‍ തങ്ങള്‍ക്കേകഴിയൂ എന്ന് വീമ്പിളക്കിയ മോദിക്ക് ഈ നാണക്കേടില്‍നിന്നെല്ലാം തലയൂരാന്‍വേണ്ടത് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ മാത്രമായിരുന്നു. 2017 സെപ്തംബറില്‍ മോദി അത് നിര്‍വഹിച്ചെങ്കിലും അതിനുശേഷവും പാക് ഭാഗത്തുനിന്ന് ഒരനുകൂല നീക്കവും ഉണ്ടായില്ലെന്നുമാത്രമല്ല ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ബുധനാഴ്ച രാജ്യത്ത് സംഭവിച്ചത്. മോദി ഭരണത്തില്‍ കശ്മീരിനും ഇന്ത്യക്കും രക്ഷയില്ലെന്നാണ് മേല്‍സംഭവങ്ങളെല്ലാം വിളിച്ചോതുന്നത്.
2008ല്‍ മുംബൈയിലെ താജ്‌ഹോട്ടലില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ ആവശ്യപ്പെടുന്ന ഹാഫിസ് സയ്യിദിനെ വിട്ടുതരാന്‍ പാക് ഭരണകൂടം തയ്യാറാകാതിരിക്കുന്നതും അവര്‍ക്ക് ചൈനയുടെ പിന്തുണ ലഭിക്കുന്നതും ഇന്ത്യയുടെ കരങ്ങളെ കെട്ടിയിടുന്നുണ്ടെങ്കിലും പുല്‍വാമ സംഭവം രാജ്യത്തോട് വിളിച്ചുപറയുന്നത് ഏതുവിധേനയും കശ്മീരിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ ആ സംസ്ഥാനം എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ്. പകരംവേണ്ടത് യുദ്ധമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും കഴിഞ്ഞകാല സംഭവങ്ങളിലെല്ലാം തെളിയുന്നത് ബലപ്രയോഗം കൂടുതല്‍ ദോഷം മാത്രമേ നമുക്കുണ്ടാക്കൂ എന്ന സത്യമാണ്. വികാരത്തിനല്ല വിവേകത്തിനാകണം ഇവിടെ സ്ഥാനം. വീണ്ടുമൊരു അതിസാഹസികതക്ക് തയ്യാറാകാതെ ബുദ്ധിയും തന്ത്രവും ഉപയോഗിച്ചുള്ള നീക്കമാകണം നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. പാകിസ്താനെ ഇകഴ്ത്തിക്കാട്ടുകയും അവരുടെ കീഴില്‍ വളരുന്ന ഭീകരതയെ അടിച്ചമര്‍ത്താന്‍ ലോക ശക്തികളുടെ സഹകരണം തേടുകയുമാണ് അതിലൊന്ന്. വ്യാപാര കാര്യത്തില്‍ പാകിസ്താന് നാം നല്‍കിയിരുന്ന സൗഹൃദ പദവി ( മോസ്റ്റ് ഫേവേഡ് നാഷന്‍ സ്റ്റാറ്റസ് ) എടുത്തുകളഞ്ഞതും വാഗ അതിര്‍ത്തിവഴിയുള്ള വ്യാപാരം നിര്‍ത്തിവെച്ചതും നയതന്ത്ര പ്രതിനിധിയെ വിളിച്ച് പ്രതിഷേധം അറിയിച്ചതും തന്ത്രപരമായി ഗുണം ചെയ്‌തേക്കാമെങ്കിലും സാമ്പത്തികമായി കൂടുതല്‍ കര്‍ക്കശ നടപടികള്‍ കൈക്കൊള്ളാന്‍ നാം സന്നദ്ധമാകണം. ഇന്നുനടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷകക്ഷികളുടെ വിശ്വാസം ആര്‍ജിച്ച് അവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമ്പത്തിക-സൈനിക-നയതന്ത്ര നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ, ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്താന്‍ പ്രതിപക്ഷ നേതൃത്വവും തയ്യാറായിട്ടില്ല എന്നത് ശുഭസൂചനയാണ്. സുരക്ഷയുടെ വിഷയത്തില്‍ 130 കോടി ജനത ഒറ്റ മനസ്സോടെ നീങ്ങുന്നുവെന്നാണ് ഇതുതരുന്ന സന്ദേശം. കശ്മീരിന്റെ പേരില്‍ ഇനിയൊരൊറ്റ ജീവനും പൊലിയരുത്. അതാണ് വീരസൈനികരുടെ കുടുംബങ്ങള്‍ നമ്മോട് തേടുന്നതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending