Connect with us

Culture

മലകയറിയ ആവേശം

Published

on

കെ.എസ്. മുസ്തഫ
കല്‍പ്പറ്റ: അധിനിവേശത്തിനെതിരെ പേരാടിയ വീരപഴശ്ശിയുടെ മണ്ണില്‍ ഫാസിസത്തിനെതിരെ ചരിത്രപോരാട്ടത്തിന് എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തുമ്പോള്‍ വീണ്ടുമൊരു ചരിത്രനിയോഗത്തില്‍ വയനാട്. ഇന്ത്യയെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ ഐക്യത്തിന്റെ സന്ദേശവുമായെത്തുന്ന രാഹുല്‍ ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കുക എന്ന ദൗത്യത്തില്‍ കുറഞ്ഞതൊന്നും വയനാടന്‍ ജനതയെ തൃപ്തരാക്കില്ല. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് നടക്കുന്ന അതിനിര്‍ണായക തെരഞ്ഞെടുപ്പില്‍ ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യാനുള്ള ഭാഗ്യത്തില്‍ അഭിമാനിക്കുകയാണ് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരം വിനിയോഗിക്കാന്‍ അത്യാഹ്ലാദത്തോടെ കാത്തിരിക്കുകയാണ് മലയോര കര്‍ഷക മനസ്സ്. ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് ഇന്നലെ രാവിലെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ആഹ്ലാദപ്രകടനങ്ങളിലമര്‍ന്നു മണ്ഡലത്തിലെ തെരുവുകളാകെ. കനത്ത ചൂടിനെ അവഗണിച്ച് മണ്ഡലം ഉള്‍ക്കൊള്ളുന്ന വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നൂറ് കണക്കിന് പ്രകടനങ്ങളാണ് നടന്നത്. അഛന്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ഉള്‍ക്കൊള്ളുന്ന വയനാടുമായി ആത്മബന്ധമുള്ള രാഹുലിനെ തങ്ങളിലൊരുവനായി കാണാനാണ് വയനാടിനിഷ്ടം.
രാവിലെ വാര്‍ത്ത വന്നയുടനെ കല്‍പ്പറ്റയിലെ ഡി.സി.സി ഓഫീസിലും ലീഗ് ഹൗസിലും ആവേശം ഉഛസ്ഥായിലെത്തി. മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമാണ് ഹൈക്കമാന്റ് തീരുമാനത്തെ നേതാക്കള്‍ വരവേറ്റത്. മണ്ഡലത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നടന്ന പ്രകടനങ്ങളില്‍ തടിച്ചുകൂടിയ യുവജനങ്ങളുടെ ആധിക്യം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പുതിയ ഇന്ത്യ എത്രമേല്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവായി. യു.ഡി.എഫ് ബ്രാഞ്ച്, പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന യാത്രകളിലെ ജനപങ്കാളിത്തം രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം റെക്കോഡിലെത്തുമെന്നതിന്റെ സൂചനയായി. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനും പ്രചരണത്തിനും രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തുമ്പോള്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പ് മണ്ഡലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിലാദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.പി.എ ക്യാമ്പയിന്‍ അധ്യക്ഷനായി ഘടകക്ഷികള്‍ മുഴുവന്‍സമയ പ്രചരണവുമായി രംഗത്തുണ്ട്.
വയനാട് മണ്ഡലത്തോട് അതിരിടുന്ന കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ആവേശത്തോടെയാണ് വരവേറ്റത്. അതിര്‍ത്തി ജില്ലയായ നീലഗിരിയിലെ ഡി.എം.കെ മുന്നണി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനങ്ങള്‍ നടന്നു. ഗോണിക്കുപ്പ, ഗുണ്ടില്‍ പേട്ട്, ഗോപാല്‍സ്വാമി ബേട്ട തുടങ്ങിയ സ്ഥലങ്ങളിലും യു.പി.എ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഇന്നലെ പ്രധാന ചര്‍ച്ചയായത്.
വിവിധ കാരണങ്ങളാല്‍ പൊതുഇടത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയ വയനാടിന് യു.ഡി.എഫ് നല്‍കുന്ന കരുതലായാണ് രാഹുല്‍ ഗാന്ധിയുടെ വരവിനെ വോട്ടര്‍മാര്‍ കാണുന്നത്. വ്യോമ, ജല, റെയില്‍ ഗതാഗത സംവിധാനങ്ങളില്ലാത്ത വയനാട്ടില്‍ പതിറ്റാണ്ടുകളുടെ വികസനസ്വപ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ യാഥാര്‍ത്ഥ്യമാവുമെന്നും വോട്ടര്‍മാര്‍ ഉറച്ചുവിശ്വസിക്കുന്നു. കര്‍ഷകരുടെയും, ഗോത്രവിഭാഗങ്ങളുടെയും ദുരിതങ്ങള്‍, നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത, രാത്രിയാത്രാ വിലക്ക്, വനാതിര്‍ത്തിഗ്രാമങ്ങളിലെ പുനരധിവാസം, ചുരം ബദല്‍ റോഡുകള്‍ തുടങ്ങിയ പദ്ധതികളിലൊക്കെ ചരിത്രതീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, എന്‍.സി.സി അക്കാദമി, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സബ് സെന്റര്‍ തുടങ്ങി ഇടതു സര്‍ക്കാര്‍ പാതിയിലുപേക്ഷിച്ച പദ്ധതികള്‍ക്കും രാഹുല്‍ ഗാന്ധിയുടെ വിജയത്തോടെ പുതുജന്മം ലഭിക്കമെന്നും വോട്ടര്‍മാര്‍ കരുതുന്നു. മതസൗഹാര്‍ദ്ദത്തിനും പിന്നാക്ക ദലിത ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ കഴിയുന്നതിലെ അഭിമാനത്തില്‍ തെരുവാകെ രാഹുല്‍ മയമായി മാറിക്കൊണ്ടിരിക്കുകയാണ് രാഹുലിന്റെ വയനാട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending