Culture
ഇന്ദിരയും രാജീവും പ്രചാരണം നടത്തിയ ഭൂമികയിലേക്ക് സ്ഥാനാര്‍ത്ഥിയായി രാഹുല്‍

കോണിക്കല്‍ കാദര്‍
സുല്‍ത്താന്‍ ബത്തേരി: വല്യമ്മയായ മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും പിതാവായ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും രാഷ്ട്രീയ പ്രചാരണത്തിനെത്തി ജനങ്ങളെ ആവേശഭരിതരാക്കിയ വയനാടിന്റെ ഭൂമികയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രിയ പുത്രന് രാഹുല്‍ഗാന്ധി എത്തുന്നു. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ രാഷ്ട്രത്തിന് വേണ്ടി ജീവാര്‍പ്പണം നടത്തിയ നെഹ്റു കുടുംബത്തിലെ രണ്ട് പ്രധാനമന്ത്രിമാരുടെ ഇവിടെ വന്നുള്ള രാഷ്ട്രീയ പ്രചരണ യോഗങ്ങളും ചര്‍ച്ചയാവുന്നു. ദക്ഷിണേന്ത്യയിലെ ജനതയെയും അവരുടെ സംസ്കാരത്തെയും മാനിച്ചായിരുന്നു മണ്മറഞ്ഞ രണ്ട് പ്രധാനമന്ത്രിമാരും കേരളത്തിന്റെ ഒരു കൊച്ചു ജില്ലയായ വയനാട്ടിലെത്തിയത്. 1977-ല്‍ അന്നത്തെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്ന കെ രാഘവന് മാസ്റ്റര്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ശ്രീമതി ഇന്ദിരാഗാന്ധി സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്തത്.
രാഷ്ട്രത്തിന്റെ കരുത്തും പുരോഗതിയും മതനിരപേക്ഷതയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംഭാവനയാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഒരിക്കല്‍കൂടി ശ്രീമതി ഇന്ദിരാഗാന്ധി സുല്‍ത്താന്‍ ബത്തേരിയിലെത്തി. 1980-ല്‍ അന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.കെ രാമചന്ദ്രന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനായിരുന്നു അവസാന വരവ്. ഇന്ത്യയുടെ എല്ലാ മുക്കുമൂലകളിലെ പ്രദേശങ്ങളിലും എത്തിപ്പെട്ട പ്രധാനമന്ത്രി കൂടിയായിരുന്നു ശ്രീമതി ഗാന്ധി. അന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് യു.ഡി.എഫ് താലൂക്ക് ചെയര്‍മാനായിരുന്ന മുസ്ലിം ലീഗ് നേതാവ് എം.എ മുഹമ്മദ് ജമാലായിരുന്നു. 1987ലാണ് രാജീവ്ഗാന്ധി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയത്. മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മാനന്തവാടിയില്‍ വെച്ച് പതിനായിരങ്ങളോട് പൊതു സമ്മേളനത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചു.
മാതാവ് ഇന്ദിരാഗാന്ധിയുടെ ജീവത്യാഗത്തിന് ശേഷം 1984-ല്‍ പ്രധാനമന്ത്രിയായ ഉടനെ സുല്‍ത്താന്‍ ബത്തേരിയില്‍ വരാനും കല്ലൂരിലെ പണപ്പാടി ആദിവാസി കോളനി സന്ദര്‍ശിക്കാനും രാജീവ്ഗാന്ധി പദ്ധതിയിട്ടിരുന്നു. മോശം കാലാവസ്ഥ കാരണം ഇദ്ദേഹത്തിന്റെ ഹെലികോപ്റ്ററിനിറങ്ങാന്‍ കഴിയാത്തതുകൊണ്ട് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഹെലിപ്പാടിലിറങ്ങി തിരിച്ചുപോയി. നവഭാരത സൃഷ്ടിക്കായി സമാനതകളില്ലാത്ത സല്‍ഭരണം കാഴ്ചവെച്ച വല്യമ്മയുടെയും പിതാവിന്റെയും ചരിത്ര സ്മരണകള്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് രംഗത്ത് ഒളിമങ്ങാത്ത ഓര്‍മ്മകളാവും.
Film
മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.
Film
എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും.

താരസംഘടനയായ എഎംഎംഎയുടെ അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ നിന്ന് നടന് ജഗദീഷ് പിന്മാറും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ജഗദീഷ് പത്രിക പിന്‍വലിക്കും. പ്രത്യേക ദൂതന് വഴി കത്ത് കൈമാറാനാണ് തീരുമാനം.
വനിതകള്‍ നേതൃത്വത്തിലെത്തുമെന്ന ഉറപ്പിലാണ് ജഗദീഷിന്റെ തീരുമാനം. വനിതാ അധ്യക്ഷ ഉണ്ടാകണമെന്ന് ജഗദീഷ് നേരത്തെത്തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം എഎംഎംഎയില്‍ ഇന്ന് മത്സര ചിത്രം തെളിയും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരിക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, കുക്കു പരമേശ്വരന്, രവീന്ദ്രന് തുടങ്ങിയവര്‍ മത്സരിക്കുന്നുണ്ട്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.
എഎംഎംഎ അധ്യക്ഷസ്ഥാനത്തേക്ക് വനിതകള്‍ വരുന്നതിനെ നിരവധി പേര് അനുകൂലിച്ചിരുന്നു.
Film
ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
വഞ്ചനാക്കേസ്; നിവിന്‍ പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്
-
india3 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം