Connect with us

More

കേന്ദ്രമന്ത്രിമാരെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസെന്ന് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മന്ത്രാലയത്തിലും ആര്‍.എസ്.എസുകാര്‍ കുത്തിയിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അത് നടപ്പാക്കാനുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് കേന്ദ്രമന്ത്രിമാര്‍.
ആര്‍.എസ്.എസ് പറയാതെ പ്രധാനമന്ത്രി പോലും ഒരു വാക്ക് ഉരിയാടുന്നില്ല. രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങളെ അവമതിച്ചും നശിപ്പിച്ചുമാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ആര്‍.എസ്.എസിന്റെ ഈ നിയന്ത്രണത്തില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളേയും മോചിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വ്യാപാരികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

നിങ്ങള്‍ ബോധവാന്മാരാണോ എന്നെനിക്കറിയില്ല. ഓരോ മന്ത്രിയുടേയും ഓഫീസില്‍ ഓരോ ആര്‍.എസ്.എസുകാരന്‍ കുത്തിയിരിക്കുന്നുണ്ട്. അവരാണ് എന്തു ചെയ്യണമെന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നത്. രാജ്യത്തെ എല്ലാ സംവിധാനങ്ങളുടെയും തകര്‍ച്ചയാണ് ഇതിന്റെ പരിണിത ഫലം. രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ ഈ സംവിധാനത്തിലൂടെ തകര്‍ത്ത് തരിപ്പണമാക്കി.
നോട്ടു നിരോധനം നടപ്പാക്കരുതെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനെപ്പോലുള്ളവര്‍ ഉപദേശിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു നിരോധന തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കോ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോ കേന്ദ്രമന്ത്രിസഭക്കോ പോലും ഇതേക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. ആരാണ് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നിങ്ങള്‍ (കേന്ദ്ര സര്‍ക്കാര്‍) അനാദരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരം ആളുകള്‍ ഉയര്‍ന്നു വന്നത്. അവിഹിതമായ മാര്‍ഗങ്ങളിലൂടെ അവര്‍ നേട്ടങ്ങളുണ്ടാക്കിയത്. പിയൂഷ് ഗോയലിന്റെ(കേന്ദ്ര റെയില്‍വേ മന്ത്രി) കാര്യവും നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പ്രമോട്ടറായ കമ്പനി 650 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയതായി വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു -രാഹുല്‍ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂവെന്ന് രാഹുല്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലും നിര്‍മാണ മേഖലയിലും ചെറുകിട – ഇടത്തരം വ്യവസായ മേഖലകളിലും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. പരിശീലനം സിദ്ധിച്ച തൊഴില്‍ സമൂഹത്തെ വാര്‍ത്തെടുക്കും. ചൈന ഇക്കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയാണ്.
ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ 15 ബിസിനസ് ഭീമന്മാര്‍ക്ക് മാത്രമാണ് നിലവില്‍ ഇതിന്റെ നേട്ടം ലഭിച്ചു കൊണ്ടിരിക്കുന്നത്. അനില്‍ അംബാനിക്ക് 45,000 കോടി രൂപ വായ്പ നല്‍കുന്നു. റഫേല്‍ യുദ്ധ വിമാന കരാറില്‍ പങ്കാളിത്തം നല്‍കുന്നു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നവരായി മോദി സര്‍ക്കാര്‍ മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending