Connect with us

Sports

വിധി വ്യാഴം

Published

on

 

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ കിരീട ജേതാക്കളെ വ്യാഴാഴ്ച്ചയറിയാം. കിരീട സാധ്യത പല ടീമുകള്‍ക്കുമുളളതിനാല്‍ പ്രധാനപ്പെട്ട എല്ലാ മല്‍സരങ്ങളും അന്നേ ദിവസം മൂന്ന് മണിക്ക് നടക്കും. നേരത്തെയുള്ള ഫിക്‌സ്ച്ചര്‍ പ്രകാരം ഇന്ന് കോഴിക്കോട്ട് നടക്കേണ്ടിയിരുന്ന കേരളാ എഫ്.സി മോഹന്‍ ബഗാന്‍ മല്‍സരവും അന്ന് തന്നെയാണ് നടക്കുകയെന്ന് ഐ ലീഗ് സി.ഇ.ഒ സുനന്ദോ ദര്‍ അറിയിച്ചു. കോഴിക്കോട്ടെ മല്‍സരത്തിന് പുറമെ അന്ന് ഒരേ സമയത്ത് പഞ്ചഗുളയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള മിനര്‍വ പഞ്ചാബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാള്‍ നെറോക്ക എഫ്.സിയെയും നേരിടും. ഇവരില്‍ മിനര്‍വ, നെറോക്ക, ബഗാന്‍ എന്നിവര്‍ക്കാണ് കിരീട സാധ്യത. 17 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ മിനര്‍വക്ക് ജയിക്കാനായാല്‍ അവരായിരിക്കും ജേതാക്കള്‍. ഈ മല്‍സരത്തില്‍ തോല്‍ക്കുന്നപക്ഷം ചര്‍ച്ചില്‍ ബ്രദേഴ്‌സ് തരം താഴ്ത്തപ്പെടുകയും ചെയ്യും. 17 മല്‍സരങ്ങളില്‍ നിന്ന് 31 പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന നെറോക്ക പ്രാര്‍ത്ഥിക്കുന്നത് മിനര്‍വയുടെ തോല്‍വിയാണ്. അങ്ങനെ വന്നാല്‍ വിജയിച്ചാല്‍ അവര്‍ക്ക് കിരീടം സ്വന്തമാക്കാം. മോഹന്‍ ബഗാന് 30 പോയിന്റും മൂന്നാം സ്ഥാനവുമാണുള്ളത്. മിനര്‍വയുടെ പരാജയവും നെറോക്കയുടെ സമനിലയിലുമെല്ലാമാണ് അവരുടെ പ്രതീക്ഷകള്‍. ഈസ്റ്റ് ബംഗാളിനും സാധ്യതകള്‍ അവശേഷിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഷില്ലോംഗിലെ പോരാട്ടത്തില്‍ ലജോംഗിനോട് 2-2 സമനില വഴങ്ങിയതോടെ അവരുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. 17 മല്‍സരങ്ങളില്‍ നിന്ന് 30 പോയന്റാണ് ഇപ്പോഴത്തെ സമ്പാദ്യം. ശക്തരായ നെറോക്കയുമായാണ് അവരുടെ അവസാന മല്‍സരം. ഇതില്‍ ജയിച്ചാല്‍ തന്നെ മറ്റ് മല്‍സരങ്ങളുടെ ഫലത്തെ ആശ്രയിക്കണം. കേരളത്തില്‍ നിന്നുളള ഏക ടീമായ കേരളാ എഫ്.സിക്ക് കോഴിക്കോട്ട് മോഹന്‍ ബഗാനെ തോല്‍പ്പിക്കാനായാല്‍ നിലവിലെ ഏഴില്‍ നിന്നും ആറിലെത്തി സൂപ്പര്‍ കപ്പിന് യോഗ്യത നേടാനുള്ള അവസരവും ബാക്കിനില്‍ക്കുന്നു. കൊല്‍ക്കത്തയില്‍ ബഗാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending