Connect with us

Video Stories

ശിക്ഷയല്ല വേണ്ടത് ശിക്ഷണമാണ്

Published

on


തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷാഫലവും ഇന്നലെ പ്രസിദ്ധീകരിച്ച പന്ത്രണ്ടാംതരം ഫലവും ഉന്നതേതരവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം പടിപടിയായി കുതിക്കുകയാണെന്ന വസ്തുതക്ക് ഒരിക്കല്‍കൂടി അടിവരയിടുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍കുട്ടികള്‍ ഇത്തവണ വിജയിച്ചിട്ടുണ്ട്. പത്തില്‍ കഴിഞ്ഞവര്‍ഷം 96.69 ശതമാനം പേരാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 98.11 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 2017ല്‍ 95.99ഉം അതിന് മുന്‍വര്‍ഷം 96.59 ഉം ആയിരുന്നു വിജയശതമാനം. 37334പേര്‍ എല്ലാവിഷയത്തിലും എപ്ലസ് നേടി. പ്ലസ്ടുവിന്റെ കാര്യത്തിലും ഇതേ മുന്നേറ്റമാണ് കാണാനാകുന്നത്. 14000 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.. വരുംവര്‍ഷങ്ങളില്‍ നേരിടേണ്ടിവരുന്ന തൊഴില്‍രംഗത്തെ പരീക്ഷണങ്ങള്‍ക്ക് ഈ മുന്നേറ്റം മലയാളിവിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഇന്ധനം പകരുമെന്ന് തന്നെയാണ് ഇത് തരുന്ന പ്രതീക്ഷ.
എസ്.എസ്.എല്‍.സിയില്‍ കഴിഞ്ഞവര്‍ഷത്തേതുപോലെ ഇത്തവണയും ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലതന്നെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചിരിക്കുന്നത്. പ്ലസ്ടുവില്‍ വയനാടിനാണ് ഈ നേട്ടം. പത്തനംതിട്ട, പാലക്കാട് എന്നിവയാണ് ഏറ്റവുംപിറകില്‍ നില്‍ക്കുന്ന ജില്ലകള്‍. ഈ ജില്ലകളിലെ പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെ ആധിക്യമാണ് ഇതിനൊരുകാരണം. മലപ്പുറംപോലെ മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ല നേടിയ വലിയ വിജയശതമാനത്തെ ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കണം. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്്ഥമായി അടുത്തകാലത്തായി കൂടുതല്‍ പെണ്‍കുട്ടികള്‍ പഠനത്തിന് സന്നദ്ധമാകുന്നു എന്നത് പ്രോല്‍സാഹകജനകമായ അനുഭവമാണ്. മുന്‍മുഖ്യമന്ത്രി സി.എച്ച് അടക്കമുള്ള മുസ്്‌ലിംലീഗിന്റെ മുന്‍ഗാമികള്‍ വിതച്ച സ്വപ്‌നങ്ങള്‍ പൂവണിയുകയാണ് ഇതിലൂടെയെന്നതില്‍ ഒരു നാടിനാകെ അഭിമാനിക്കാം. സി.ബി.എസ്.ഇയുടെ ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയില്‍ പാലക്കാട്ടുകാരി ഡോക്ടറുടെ മകള്‍ഭാവനക്ക് ഒന്നാംറാങ്ക് ലഭിച്ചുവെന്നതും വലിയമുന്നേറ്റത്തിന്റെ സൂചകമാണ്.
അതേസമയം തന്നെയാണ് തോറ്റതും മാര്‍ക്ക് കുറഞ്ഞതുമായ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും പുലര്‍ത്തുന്ന അനാവശ്യമായ ഇടപെടലുകള്‍. വേറിട്ടതും അനഭിലഷണീയവുമായ ചില പ്രവണതകള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്ത് അടുത്തകാലത്തായി ഉയര്‍ന്നുവരുന്നതിലൊന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളെ കുറിച്ചുള്ള അനാവശ്യമായ ആകുലതകളും അവരെ അനാവശ്യമായി പീഡിപ്പിക്കുന്ന പ്രവണതകളും. മാനസികമായി മാത്രമല്ല, ശാരീരികമായിക്കൂടി വിദ്യാര്‍ത്ഥികളെ ക്രൂരമായി ശിക്ഷിക്കുന്ന രീതി അടുത്തകാലത്തായി പതിവിലുമധികം ഉയര്‍ന്നുകേള്‍ക്കുകയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയും ചെയ്യുന്നു.
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ സ്വന്തം പിതാവ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് കിട്ടാത്തതിന് ബാലനെ മണ്‍വെട്ടിയുടെ തായകൊണ്ട് അടിച്ചുപരിക്കേല്‍പിച്ചുവെന്ന വാര്‍ത്ത മേല്‍പരാമര്‍ശി്ക്കപ്പെട്ട അഭിമാനത്തിനിടയിലും നമ്മുടെ മനസ്സുകളെ വേദനിപ്പിച്ച അരുതായ്മയാണ്. ഒന്‍പതില്‍ ആറ് വിഷയങ്ങള്‍ക്കും എപ്ലസ് ഉണ്ടായിട്ടും എല്ലാറ്റിനും ലഭിച്ചില്ലെന്നതാണ് ഈ ക്രൂരമര്‍ദനത്തിന് ഹേതു. കഴുത്തിനും കാലിനും കൈക്കും കാര്യമായ മുറിവേറ്റ കുട്ടി ഇപ്പോള്‍ ആസ്പത്രിയിലാണ്. മകനെക്കുറിച്ചുള്ള പ്രതീക്ഷയില്‍നിന്നായിരിക്കാം ഇത്തരമൊരു ക്രൂരശിക്ഷക്ക് പിതാവിനെ പ്രേരിപ്പിച്ചിരിക്കുക. എങ്കിലും കുട്ടികളെ ഇത്രയും ക്രൂരമായി ശിക്ഷിക്കുന്നത് എന്ത്ഗുണമാണ് ചെയ്യുക എന്ന് ഇത്തരം മാതാപിതാക്കള്‍ തിരിച്ചറിയണം. കുട്ടികള്‍ക്കിടയിലെ അനാവശ്യമായ നിരാശ മറികടക്കാനായാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റാങ്ക് സമ്പ്രദായം അവസാനിപ്പിക്കുകയും ഗ്രേഡ് സമ്പ്രദായത്തിലേക്ക് മാറുകയും ചെയ്തത്. ഇതും കുട്ടികള്‍ക്ക് ഉപദ്രവമാകുന്നുവെന്നത് നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തെക്കാള്‍ മലയാളിരക്ഷിതാക്കളുടെ പൊങ്ങച്ചത്തെയാണ് തുറന്നുകാട്ടുന്നത്.
ലോകത്തെ മഹാന്മാരൊരാളും വിദ്യാഭ്യാസത്തില്‍ നൂറുശതമാനംമാര്‍ക്ക് നേടി പത്രത്താളുകളില്‍ ഇടം പിടിച്ചവരല്ലെന്ന വാസ്തവം കുട്ടികളോടൊപ്പം എല്ലാരക്ഷിതാക്കളും അറിഞ്ഞേതീരൂ. കുട്ടികളില്‍ അരുതാത്തതും അവര്‍ അര്‍ഹിക്കാത്തതുമായ മാനസികഭാരം അടിച്ചേല്‍പിക്കുകവഴി മറ്റുവിഷയങ്ങളില്‍ സ്വതവേയുള്ള അവരുടെ പ്രാവീണ്യത്തെകൂടി തകര്‍ക്കാനേ ഇത്തരം ശിക്ഷാമുറകള്‍ ഉപകരിക്കുകയുള്ളൂവെന്ന് രക്ഷിതാക്കള്‍ മനസ്സിലാക്കണം. സാധാരണക്കാരായ ഗ്രാമീണരില്‍ മാത്രമല്ല, ഉയര്‍ന്ന വിദ്യാഭ്യാസവും പ്രൊഫഷണലുകളുമായ രക്ഷിതാക്കള്‍ പോലും മക്കളെ അനാവശ്യമായ തങ്ങളുടെ ഇംഗിതത്തിനൊത്ത് പഠിക്കാനും വളരാനും നിര്‍ബന്ധിക്കുന്ന പ്രവണത സമൂഹത്തിന്റെ നാശത്തിനേ വഴിവെക്കൂ. പിഞ്ചുകുഞ്ഞിനെപോലും അതിക്രൂരമായി ശിക്ഷിച്ചതും ഒന്നരവയസ്സുകാരിയെ നൊന്തുപെറ്റ മാതാവുതന്നെ ശ്വാസംമുട്ടിച്ച് കൊന്നതുമെല്ലാം അടുത്തിടെ നാം വായിച്ച് വിമ്മിട്ടപ്പെട്ട വാര്‍ത്തകളാണ്. ഈ സാഹസം സ്വന്തം ശരീരത്തോടാകുമ്പോള്‍ ഇതേ പീഡകര്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന് അവര്‍ സ്വയമൊന്ന് ആലോചിക്കണം.ഇക്കാര്യത്തില്‍ കൗണ്‍സലിംഗ് സംവിധാനങ്ങള്‍ പോരെന്നതിന്റെ സൂചനകള്‍ കൂടിയാണ് കിളിമാനൂര്‍ സംഭവം തെളിയിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ മാനസികമായി പഠനത്തിന് പ്രാപ്തരാക്കുന്നതിനെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ചകളും ചിന്തകളും ഉണ്ടായതിന്റെ ഫലമാണ് സ്‌കൂള്‍ തലങ്ങളില്‍ ഇന്നുണ്ടായിട്ടുള്ള കൗണ്‍സലിംഗ് സംവിധാനങ്ങള്‍. എന്നാല്‍ രക്ഷിതാക്കളുടെ കാര്യത്തില്‍ ഇത് ഇന്നും ശൈശവദിശയിലോ തീര്‍ത്തും ഇല്ലാത്ത അവസ്ഥയിലോ ആണ്് എന്നത് വേരില്‍ വളംവെക്കുന്നതിനുപകരം മണ്ടയില്‍ വെക്കുന്ന ഫലമേ ചെയ്യൂ.
വിദ്യാഭ്യാസം, തിരുത്തല്‍ എന്നര്‍ത്ഥം വരുന്ന ശിക്ഷണം എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് ശിക്ഷയുടെ ഉല്‍ഭവം.എന്നാല്‍ വിദ്യാഭ്യാസത്തില്‍ ക്രൂരമായ മര്‍ദനമുറകള്‍ സ്വീകരിക്കുന്നതിനെതിരെ പൊതുമനസ്സ് ഉയരുകതന്നെ വേണം. അതുമല്ലെങ്കില്‍ മതിയായ നിയമങ്ങള്‍ ഉണ്ടാക്കാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടുവരണം. എല്ലാവിധ വളവും സാഹചര്യവും നല്‍കിയതുകൊണ്ട് ഒരുവൃക്ഷം നല്ലഫലം തന്നേക്കാം. എന്നാല്‍ അമിതമായ വളമുറകള്‍ ചെയ്യുന്നതും തീര്‍ത്തും അത്് നല്‍കാതിരിക്കുന്നതും വൃക്ഷത്തിന്റെ നാശത്തിനേ ഉപകരിക്കൂ..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending