Connect with us

Video Stories

കോടതി റിപ്പോര്‍ട്ടിങ്ങിന് മാനദണ്ഡങ്ങള്‍ യുക്തിക്ക് നിരക്കാത്തത്: വി.ഡി.സതീശന്‍

Published

on

കൊച്ചി:കോടതി റിപ്പോര്‍ട്ടിങ്ങിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടി ദൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശന്‍ എം.എല്‍.എ.നിയമ ബിരുദവും കോടതി റിപ്പോര്‍ട്ടിങ്ങില്‍ അഞ്ചുവര്‍ഷത്തെ പരിചയവും കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണമെന്ന തീരുമാനം ഒരു യുക്തിയുമില്ലാത്തതാണ്.സുപ്രീംകോടതിപോലും നടപ്പാക്കാന്‍ മടിച്ചു നില്‍ക്കുന്ന തീരുമാനം കേരള ഹൈക്കോടതിയില്‍ നിര്‍ബന്ധമാക്കിയതുവഴി തൊഴില്‍ ചെയ്യാനുള്ള അവകാശത്തിന്മേലുള്ള നഗ്‌നമായ കടന്നു കയറ്റമാണ് ജഡ്ജിമാര്‍ കൂടിയാലോചിച്ച് നടത്തിയിരിക്കുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

എറണാകുളം പ്രസ്‌ക്ലബ്ബ് ‘മാധ്യമപ്രവര്‍ത്തകരുടെ തൊഴിലവകാശം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രസ്‌ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഭരണഘനയുടെ 19ാം വകുപ്പില്‍ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശത്തെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്.ഹൈക്കോടതിയുടെ മീഡിയാറൂം തുറക്കുന്നില്ല എന്നു പറഞ്ഞാല്‍ 19ാം വകുപ്പിനെ സംരക്ഷിക്കാന്‍ കോടതിവളപ്പില്‍ പോലും കഴിയുന്നില്ലെന്നാണ്.മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നം വെറും അഞ്ച് മിനിറ്റുകൊണ്ട് സര്‍ക്കരിനോ കോടതിക്കോ ഒത്തുതീര്‍പ്പാക്കാവുന്നതായിരുന്നു.എന്നാല്‍ ഇവര്‍ ഇടപെടാന്‍ വൈകിയതാണ് പ്രശ്‌നം ഇത്രയും ഗുരുതരമാകാന്‍ കാരണം.

ചില വ്യക്തികളുടെ താല്‍പര്യങ്ങളാണ് ഒരുപറ്റം അഭിഭാഷകര്‍ ഏറ്റെടുത്ത് നടത്തിയത്.കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്ന ഉറപ്പ് പാലിക്കാന്‍ കോടതിക്കോ അഭിഭാഷകര്‍ അതിരുകടന്നാല്‍ ഇടപെടുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാരിനോ സാധിച്ചില്ലെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍.എല്‍.ബി ബിരുദമുളളവര്‍ മാത്രം ഹൈക്കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന ഉത്തരവ് അതിര്‍ത്തിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും നോട്ട് അസാധുവാക്കലും പോലെ അശാസ്ത്രിയമായ തീരുമാനമാണെന്ന് അഡ്വ.എ.പി.ഉദയഭാനു പറഞ്ഞു. നിരവധി തലങ്ങളിലുളള ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമസഭയില്‍ ഉള്‍പ്പടെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നത്. എന്നാല്‍ ജനങ്ങളുടെ അറിയാനുളള അവകാശത്തെ ബാധിക്കുന്ന ഇത്തരമൊരു വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കാന്‍ ആരാണ് ജഡ്ജിമാര്‍ക്ക് അധികാരം നല്‍കിയത്. അടുത്ത അഞ്ചോ ആറോ വര്‍ഷത്തേക്ക് മാദ്ധ്യമപ്രതിനിധികളെ കോടതിയില്‍ നിന്ന് ഒഴിവാക്കാനുളള തന്ത്രമാണിത്. കുഴപ്പം സംഭവിക്കുന്ന എന്തു കാര്യമാണ് കോടതിയില്‍ നടക്കുന്നതെന്ന് ജഡ്ജിമാര്‍ പറയണം. വാര്‍ത്ത എഴുതിയത് എല്‍.എല്‍.ബിക്കാരനാണോ എന്ന് വായനക്കാര്‍ക്ക് അറിയേണ്ട കാര്യമില്ല.

തങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ കോടതി എന്ത് നടപടി സ്വീകരിച്ചുവെന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്. കോടതിയില്‍ നിന്നുളള പുതിയ ഉത്തരവുകള്‍ അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. അറിയാനുളള അവകാശത്തിന് മേല്‍ ഇതിനെക്കാള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനെതിരെ പൊതുസമൂഹവും മാദ്ധ്യമപ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പാലിക്കണം.
കഴിഞ്ഞ 120 ദിവസമായി വാര്‍ത്തയുടെ തമസ്‌കരണം നടക്കുന്നതു മൂലം ജഡ്ജിമാര്‍ക്ക് ജനകീയ ഇടപെല്‍ നടത്താന്‍ കഴിയുന്നില്ല. പൊതുസമൂഹത്തിലെ ചര്‍ച്ചകളിലും അനുരഞ്ജനങ്ങളിലൂടെയുമാണ് ജഡ്ജിമാര്‍ മാറ്റങ്ങള്‍ സ്വാംശീകരിക്കുന്നത്. ഇതിന്റെ പ്രതിഫലനം വിധികളിലുമുണ്ടാവും. എന്നാല്‍ മാധ്യമ വിലക്കു മൂലം സ്വാശ്രയ കോളജ് പ്രവേശനം ഉള്‍പ്പടെയുളള വിഷയങ്ങളില്‍ കോടതികളില്‍ എന്തു ചര്‍ച്ച നടന്നുവെന്ന് അറിയാനുളള അവസരം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ഗോപകുമാര്‍ സ്വാഗതമാശംസിച്ചു.എന്‍.പത്മനാഭന്‍ വിഷയം അവതരിപ്പിച്ചു.അഡ്വ.സി.പി ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.എറണാകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവികുമാര്‍ അധ്യക്ഷനായിരുന്നു.ട്രഷറര്‍ പി.എ മഹബൂബ് നന്ദി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

Trending