Connect with us

Video Stories

തുടച്ചു നീക്കപ്പെട്ട മനുഷ്യ ജീവനുകള്‍

Published

on

ഭരണാധികാരിയായ ബഷാറുല്‍ അസദിനെ എതിര്‍ക്കുന്ന വിമതര്‍, അസദ് അനുകൂലികള്‍… സഖ്യസേന ഉതിര്‍ത്തു വിടുന്ന ഷെല്ലുകള്‍ക്കിടയില്‍ മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുകയാണ് സിറിയക്കാര്‍. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം നിലനിന്നെങ്കിലും രക്തരൂഷിത പോരാട്ടങ്ങളിലേക്കു കടന്നതു 2011 തുടക്കത്തിലാണ്. എന്നാല്‍ ദ്രുതഗതിയില്‍ പോരാട്ടം രാജ്യത്താകമാനം വ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 400000 പേരാണ് ഔദ്യോഗിക കണക്കുകള്‍. അതായത് 11 മില്യണ്‍. സിറിയന്‍ രാജ്യത്തിന്റെ ജന സംഖ്യയില്‍ പകുതിയോളം വരുന്ന മനുഷ്യജീവനുകള്‍ ഇല്ലാതായി. അവേശിക്കുന്നവരാകട്ടെ ഭീതിയുടെ മുനമ്പിലും.
സിറിയന്‍ സര്‍ക്കാരിനൊപ്പം അമേരിക്കയായിരുന്നു വിമതര്‍ക്കെതിരെ ആദ്യം പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍, യു.എസിന്റെ ഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞ റഷ്യ പതിയെ പിടിമുറുക്കി. കഴിഞ്ഞ ഒരു വര്‍ഷമായി റഷ്യയാണ് സര്‍ക്കാരിനെ മുന്നില്‍ നിന്നു നയിക്കുന്നത്. 2015 സെപ്തംബര്‍ 30നാണ് റഷ്യ വ്യോമാക്രമണങ്ങള്‍ക്കായി സിറിയയില്‍ എത്തിയത്. സിറിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നു ഈ സൈനിക നടപടികള്‍. ആലപ്പോ നഗരം അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും ഐ.എസ് അടക്കമുള്ള തീവ്രവാദികളെ തുരത്താനായിരുന്നു സിറിയയുമായി യോജിച്ചുള്ള ആക്രമണം. ഇതുവരെ റഷ്യന്‍ ആക്രമണത്തില്‍ 9364 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 3,800 സിവിലിയന്മാരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ആക്രമണം രൂക്ഷമായ ആലപ്പോ നഗരത്തില്‍ ഉള്‍പ്പെടെ ഒരു വര്‍ഷം സിറിയയില്‍ റഷ്യ നടത്തിയ ആക്രമണ പരമ്പരയിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ കേന്ദ്രമാക്കിയുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘടനയുടെ (ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്) പ്രവര്‍ത്തകര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് രക്തചൊരിച്ചിലിന്റെ ഭീകര മുഖങ്ങള്‍ വ്യക്തമാക്കിയത്. ഓരോ ദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങളും സംഘടന നിരീക്ഷിച്ചു വരുന്നുണ്ട്.
ഇറാഖ് കേന്ദ്രമായുള്ള ഇസ്‌ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളില്‍പെട്ട 5500 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വര്‍ഷം നീണ്ട രക്തചൊരിച്ചിലില്‍ 20000 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, അജ്ഞാത വ്യോമാക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറയുന്നു. റഷ്യന്‍ ആക്രമണത്തില്‍ ജനങ്ങളുടെ ആശ്രയ കേന്ദ്രങ്ങളായ ആസ്പത്രികളും മെഡിക്കല്‍ ക്ലിനിക്കുകളും തകര്‍ന്നടിഞ്ഞു.
കിഴക്കന്‍ ആലപ്പോയിലാണ് സിറിയ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്തരൂഷിത പോരാട്ടം അരങ്ങേറിയത്. സിറിയയുടെ ഏറ്റവും വലിയ വാണിജ്യ നഗരമായിരുന്നു ആലപ്പോ. ഇന്നിപ്പോള്‍ വ്യാണിജ്യ നഗരത്തിന്റെ പഴയ ഖ്യാതി ഒന്നും ഇല്ല. വിവിധയിനം വ്യാപാരങ്ങളുടെ സമുച്ചയമായിരുന്ന ആലപ്പോ യുദ്ധത്തില്‍ തകര്‍ന്നു നിലംപൊത്തി. പോരാട്ടങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായ ആലപ്പോയില്‍ വാണിജ്യം തുടച്ചു നീക്കി. കിഴക്കന്‍ ആലപ്പോ വിമതരുടെ കീഴിലാണ്. ഇവരെ തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോരാട്ടം കനക്കുന്നത്. കിഴക്കന്‍ ആലപ്പോയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. 1700 പേര്‍ക്ക് പരിക്കേറ്റു. 250000 ജീവനുകള്‍ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയും നേരിടുന്നുണ്ട്. ഭക്ഷണത്തിനായി കേഴുന്ന കുരുന്നുകളുടെ മുഖങ്ങളും വാര്‍ത്താമാധ്യമങ്ങളില്‍ ലോകം കണ്ടു. ആഹാരവും ഇന്ധന ക്ഷാമവും രൂക്ഷമായി തുടരുകയാണ്.
കുരുന്നുകളുടെ തേങ്ങല്‍ ഇന്നും സിറിയയില്‍ കേള്‍ക്കാം. ലോക മനസാക്ഷിയെ ഞെട്ടിച്ച് ഉംറാന്‍ ദഖ്‌നീഷ് എന്ന അഞ്ച് വയസ്സുകാരന്റെ ചിത്രത്തിലൂടെ സിറിയ വീണ്ടും ശ്രദ്ധാകേന്ദ്രമായി. മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് മരവിച്ചു കിടന്ന അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം ഓര്‍മകളില്‍ നിന്ന് മായും മുമ്പേയാണ് ഉംറാന്റെ മുഖം ലോക ജനത കണ്ടത്. ഉംറാന്റെ കഥ കേട്ടവര്‍ വിതുമ്പി. സിറിയയിലെ സംഘര്‍ഷ ബാധിത മേഖലയായ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് ഉംറാനെയും സഹോദരങ്ങളേയും രക്ഷിക്കുന്നത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നും പൊടിയില്‍ മുങ്ങി പരിക്കുകളോടെ നിര്‍വികാരനായി ഇരിക്കുകയാണ് ഉംറാന്‍. ഒരു തുള്ളി കണ്ണീര്‍ പോലും അവന്‍ പൊഴിക്കുന്നില്ല. ആക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ മുഖത്തെ രക്തം തുടച്ച് കയ്യിലേക്ക് നോക്കുകയാണവന്‍. സിറിയന്‍ ജനത അനുഭവിക്കുന്ന ഭീകരതയെ ലോകത്തിന് ഒരിക്കല്‍ കൂടി ഉംറാന്‍ ബോധ്യപ്പെടുത്തുന്നു.
എണ്ണിയാലൊതുങ്ങാത്ത കുരുന്നുകള്‍ യുദ്ധ ഭീകരതയില്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ പറയുന്നു. യുദ്ധ ഭീകരതയില്‍ ശേഷിപ്പിച്ച ഒട്ടേറെ അനാഥ ബാല്യങ്ങളെയും സിറിയയുടെ ഇടവഴികളില്‍ കാണാനാകും. ഒരു ലക്ഷം കുട്ടികള്‍ യുദ്ധകെടുതിയില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആലപ്പോ നഗരത്തില്‍ മാത്രം കാല്ലപ്പെട്ടത് 96 കുട്ടികളാണെന്നു ചൈല്‍ഡ് വെല്‍ഫയര്‍ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ കൊല്ലപ്പെടുന്നതായി ശ്രദ്ധയില്‍പെട്ട യുണിസെഫ്, പോരാട്ടത്തിനെതിരെ രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്കും കുരുന്നുകള്‍ക്കും നേരെ നടക്കുന്ന ബോംബാക്രമണങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നു യുണിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫ്രോര്‍സ്ത് വ്യക്തമാക്കി. വര്‍ഷങ്ങളോളം സ്‌കൂളില്‍ പോകാതിരിക്കുന്ന കുട്ടികളെയും ആലപ്പോയില്‍ കാണാനാകുമെന്ന് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് എഡ്യൂക്കേഷന്‍ സംഘടന വ്യക്തമാക്കുന്നു. നാമമാത്രമായ കുട്ടികള്‍ മാത്രമേ സ്‌കൂളുകളിലേക്കു പോകുന്നുള്ളു. ഇവര്‍ക്കു പഠിക്കാന്‍ സ്‌കൂളുകള്‍ പോലുമില്ല. വിമതരുടെയും സൈന്യത്തിന്റെയും ആക്രമണത്തില്‍ പകുതിയോളം സ്‌കൂളുകളും പൂര്‍ണമായോ ഭാഗികമായോ നശിച്ചു. രാജ്യത്തെ നാലു സ്‌കൂളുകള്‍ ഇനിയും ഉപയോഗിക്കാനാവാത്ത വിധം നശിച്ചെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. സൈന്യവും പോരാളികളും ലക്ഷ്യം വെക്കുന്നത് സ്‌കൂളുകളെയാണ്. ആക്രമണം ഭയന്നു ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുമുണ്ട്. സന്നദ്ധ സംഘടനകളുടെ ഇടപെടലിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിറ്റി സെന്ററുകളിലും വീടുകളിലും സ്‌കൂളുകളാക്കി മാറ്റി. 13 സ്‌കൂളുകളാണ് സന്നദ്ധ സംഘടനകളുടെ സംരക്ഷണയിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സിറിയ പൂര്‍ണമായി നിശ്ചലമായി. മനുഷ്യ ജീവനുകള്‍ പകുതിയോളം ഇല്ലാതായി, വ്യാപാരം തകര്‍ന്നു. സാമ്പത്തിക മേഖല ദുര്‍ബലപ്പെട്ടു. സിറിയയെ വീണ്ടെടുക്കാന്‍ യു.എന്‍ രക്ഷാസമിതി അടക്കമുള്ള ലോക രാജ്യങ്ങളുടെ ഇടപെടലാണ് ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending