Video Stories
മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഏതുവരെ
സ്വാശ്രയ വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തെ ഭയന്ന് അസംബ്ലി നിര്‍ത്തിവച്ച് ഒളിച്ചോടിയത് സര്‍ക്കാറിന് നാണക്കേടായിരിക്കുകയാണ്. യു.ഡി.എഫിന്റെ ശക്തമായ സമരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ രണ്ടുദിവസത്തെ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിച്ചുവിടേണ്ടിവന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടും സര്‍ക്കാറിന്റെ നയവൈകല്യവുമാണ് വ്യക്തമാക്കുന്നത്. സ്വാശ്രയ മാനേജ്മെന്റുകളുടെ തീവെട്ടിക്കൊള്ളക്ക് കൂട്ടുനിന്ന ഇടതുസര്‍ക്കാര്‍, പൊതുസമൂഹത്തിന്റെ ‘അറിയാനുള്ള അവകാശ’ങ്ങള്‍ക്കു നേരെയാണ് നിയമസഭയുടെ വാതില്‍ കൊട്ടിയടച്ചത്. കരുത്തനായ മുഖ്യമന്ത്രിയെന്ന് ഇടതുപക്ഷം കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പിണറായി വിജയന് യു.ഡി.എഫിലെ നാലു യുവ എം.എല്‍.എമാരുടെ നെഞ്ചുറപ്പിനു മുന്നില്‍ മുട്ടുമടക്കിയത് എത്രമാത്രം വിരോധാഭാസമാണ്.
യു.ഡി.എഫിന്റെ സ്വാശ്രയ സമരം ശരിയാണെന്നതിന് സാക്ഷ്യമാണ് സഭക്കുള്ളില്‍ മുഖ്യമന്ത്രിയുടെ കരണം മറിച്ചില്‍. മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞത് പിണറായിയുടെ മര്‍ക്കടമുഷ്ടിയും ഏകാധിപത്യവുമാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് ലക്ഷ്യമിട്ടാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാറുമായി ചര്‍ച്ചക്കെത്തിയത്. ഫീസ് കുറക്കുന്ന കാര്യംപോലും ചില മാനേജ്മെന്റുകള്‍ ചര്‍ച്ചക്ക് മുമ്പ് തുറന്നുപറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന്റെ ഉന്നത നേതാക്കള്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് അദ്ദേഹം സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഉദ്ദേശ്യലക്ഷം പൂര്‍ത്തീകരിക്കാതെ അഞ്ചു മിനിറ്റുകൊണ്ട് ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ പിടിവാശി കൊണ്ടുമാത്രമാണ്.
ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന, പൊതുസമൂഹത്തിനിടയില്‍ നിന്ന് പ്രതിഷേധം കത്തിയാളിയ സ്വാശ്രയ പ്രശ്നം രമ്യമായി പരിഹരിക്കേണ്ട ഉത്തരവാദിത്തം ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരേക്കാളേറെ മുഖ്യമന്ത്രിക്കു തന്നെയായിരുന്നു. തികഞ്ഞ ഔചിത്യബോധത്തോടെയും പക്വതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം തന്‍പ്രമാണിത്തം കൊണ്ട് തീര്‍ക്കാമെന്നു കരുതിയതാണ് പിണറായിക്ക് വിനയായത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് മെറിറ്റ് സീറ്റില്‍ നാല്‍പ്പതിനായിരം രൂപ വരെ സ്കോളര്‍ഷിപ്പായോ സബ്സിഡിയായോ നല്‍കാമെന്ന നിലപാടായിരുന്നു മാനേജ്മെന്റുകളുടേത്. വാര്‍ഷിക വരുമാന പരിധി നാലു ലക്ഷമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് അനുഭാവപൂര്‍വമായ നിലപാടായിരുന്നു മാനേജ്മെന്റുകള്‍ സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നുലക്ഷമാക്കാമെന്ന് മാനേജ്മെന്റുകള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് പിണറായി വിജയന് തുനിഞ്ഞത്. മെറിറ്റ് സീറ്റില്‍ പോലും വന്‍തുക വര്‍ധിപ്പിച്ച ഇടതു സര്‍ക്കാര്‍ സ്വാശ്രയക്കൊള്ളയില്‍ നിന്നുള്ള ലാഭത്തില്‍ കണ്ണുവെക്കുകയായിരുന്നു. ഇതാണ് ചര്‍ച്ച പൊളിയാനുള്ള പ്രധാന കാരണം. പ്രതിപക്ഷം തെളിവുകള്‍ സഹിതം ഇക്കാര്യം അക്കമിട്ട് നിരത്തുമെന്ന ഭയവും പൊതുസമൂഹം ഇത് ഉള്‍ക്കൊള്ളുമെന്ന വേവലാതിയുമാണ് സഭ നിര്‍ത്തിവച്ച് പിന്തിരിഞ്ഞോടാന് പിണറായിയെ പ്രേരിപ്പിച്ചത്.
മാനേജ്മെന്റുകള്‍ ഫീസ് കുറക്കാന്‍ തയാറായ സാഹചര്യം ഉപയോഗപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനാവസരമാണ് സര്‍ക്കാര്‍ ഇതിലൂടെ കളഞ്ഞുകുളിച്ചത്. സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. ഫീസ് കുറക്കാന്‍ സന്നദ്ധമായ മാനേജ്മെന്റുകള്‍ മുപ്പതു ശതമാനത്തിനു മേല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തതാണ്. പിന്നീട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ നിലപാടില്‍ നിന്ന് അവര്‍ വ്യതിചലിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനല്ലാതെ പിന്നെ ആര്‍ക്കാണ്?. തന്റെ പിടിവാശി കൊണ്ടല്ല ചര്‍ച്ച പൊളിഞ്ഞതെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ചര്‍ച്ച വിജയത്തിലെത്തിയില്ല എന്ന് വസ്തുതാപരമായി വിശദീകരിക്കാനുള്ള ബാധ്യതയില്ലേ? ഇതിനു പകരം പ്രതിപക്ഷത്തിനു മേല്‍ കുതിരികയറുകയാണോ വേണ്ടത്?
നിയമസഭക്കുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം നടത്തുന്നത് ഇതാദ്യമല്ല. യു.ഡി.എഫിനേക്കാള്‍ ഇക്കാര്യത്തില്‍ ഒരു പണത്തൂക്കം മുന്നില്‍ പിണറായിയുടെ പാര്‍ട്ടിയും മുന്നണിയും തന്നെയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും തല്ലിത്തകര്‍ത്തവര്‍ ഇപ്പോള്‍ സഭക്കുള്ളില്‍ നല്ലപിള്ള ചമഞ്ഞ് പ്രതിപക്ഷത്തെ ഉപദേശിക്കുന്നത് അല്‍പ്പത്തമാണ്. ഇതിലും വലിയ സമര കോലാഹലങ്ങള്‍ക്കിടയിലും നടപടികള്‍ വെട്ടിക്കുറച്ച് നിയമസഭ നിര്‍ത്തിവെക്കേണ്ട ഗതികേട് യു.ഡി.എഫ് സര്‍ക്കാറിനുണ്ടായിട്ടില്ല. സര്‍വവിധ സന്നാഹങ്ങളുമായി സെക്രട്ടറിയേറ്റ് വളഞ്ഞപ്പോഴും സ്പീക്കറെയും മന്ത്രിയെയും തടഞ്ഞുവച്ച് ബജറ്റ് അവതരണം അലങ്കോലമാക്കാന്‍ ശ്രമിച്ചപ്പോഴും ആണത്തത്തോടെയും ആര്‍ജവത്തോടെയും സഭയെ മുന്നോട്ടുകൊണ്ടുപോകാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നിരയില്‍ നിന്ന് പത്തുപേര്‍ എഴുന്നേറ്റു നില്‍ക്കുമ്പോഴേക്ക് പ്രകോപനംകൊണ്ട് സഭയില്‍ പുലഭ്യം പറയുന്ന പാരമ്പര്യം യു.ഡി.എഫിനില്ല. ആശയത്തെ ആശയംകൊണ്ട് നേരിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.
സ്വാശ്രയ സമരം ഒരു സൂചന മാത്രമാണ്. നിയമസഭ നിര്‍ത്തിവച്ചാലും വിഷയത്തില്‍ നിന്നു ഒളിച്ചോടാന്‍ സര്‍ക്കാറിനാവില്ല. യു.ഡി.എഫിന്റെ സമരം ഇനി പൊതുജനങ്ങള്‍ ഏറ്റെടുക്കുകയാണ്. അതോടെ ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അധികാരക്കൊത്തളങ്ങള്‍ ആടിയുലയുക തന്നെ ചെയ്യും.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News3 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

