Connect with us

Video Stories

മുഖ്യമന്ത്രിയുടെ നിഷേധാത്മകത ആര്‍ക്ക് വേണ്ടി

Published

on

സ്വാശ്രയ വിഷയത്തില്‍ അടിയന്തിര പരിഹാര നടപടിക്ക് മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷകള്‍ തകിടം മറിച്ച് സര്‍ക്കാര്‍ സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്…? സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയോ, അതോ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഫീസ് കൊള്ള അനുവദിക്കുന്ന സര്‍ക്കാര്‍ തന്നെ ഒപ്പിട്ട കരാറിന് വേണ്ടിയോ….? ഒരു മുന്‍കരുതലുമെടുക്കാതെയാണ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നേരത്തെ കരാര്‍ ഒപ്പിട്ടത്. കരാറിലെ പൊള്ളത്തരങ്ങള്‍ പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നതോടെ ജാള്യതയില്‍ മുങ്ങിയ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പുതിയ ചര്‍ച്ചയും ഒത്തുതീര്‍പ്പും നാണക്കേടാവുമെന്ന തോന്നലില്‍ നിന്നാണ് ഇന്നലെ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറായാല്‍ പ്രതിപക്ഷ സമരം വിജയിക്കുമെന്ന തോന്നലില്‍ നിന്നാണ് ഇന്നലെ നടന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധിക്കാരപരമായ നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷം പറയുമ്പോള്‍ അതിന് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് പ്രതിപക്ഷം നടത്തുന്നത് കേവലം രാഷ്ട്രീയ സമരം മാത്രമെന്നാണ്. അതിനപ്പുറത്തേക്ക് മാനേജ്‌മെന്റുകള്‍ക്കെതിരെ സംസാരിക്കാന്‍, സര്‍ക്കാര്‍ ഒപ്പിട്ട കരാറിലെ ഫീസ് കൊള്ളക്കെതിരെ സംസാരിക്കാന്‍ അദ്ദേഹവും തയ്യാറാവുന്നില്ല. പ്രതിപക്ഷ സമരം ഒരാഴ്ച്ച പിന്നിട്ടിട്ടും ജനാധിപത്യപരമായ ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിഷേധാത്മക നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ ഭരണകക്ഷിയിലെ പ്രമുഖരായ സി.പി.എമ്മിന് കഴിയുന്നുമില്ല. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും ഭയപ്പെട്ട് നില്‍ക്കുന്ന മുന്നണിയിലെ മറ്റ് ഘടക കക്ഷികളാവട്ടെ വലിയ സമരത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നുമില്ല. മുമ്പെല്ലാം സി.പി.ഐയെ പോലുള്ള കക്ഷികള്‍ പ്രശ്‌ന പരിഹാരത്തിന് മുന്നോട്ട് വന്നിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ നിലപാടും ശൈലിയും അറിയുന്നതിനാല്‍ അവര്‍ പോലും മുന്നോട്ട് വരുന്നില്ല.

വിദ്യാര്‍ത്ഥികളുടെ ഭാവിയിലാണ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത്. നിയമസഭ സമ്മേളിക്കുന്ന സമയത്ത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരത്തിന് നേരെ മാത്രമല്ല മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാട്-ഇന്നലെ ചര്‍ച്ചക്കെത്തിയ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികളോടും അദ്ദേഹം കയര്‍ത്തു എന്ന് പറയുമ്പോള്‍ എന്തിനായിരുന്നു ചര്‍ച്ചാ നാടകമെന്നത് വ്യക്തമാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി നാല് വട്ടമാണ് സ്വാശ്രയ മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അതിലൊന്നിലും വ്യക്തമായ ധാരണയുണ്ടായില്ല. ഇന്നലെ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് മാനേജ്‌മെന്റുകളെ ക്ഷണിച്ചത് ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്നു. ആരോഗ്യമന്ത്രിയും സെക്രട്ടറിയും മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് വന്നപ്പോള്‍ എന്തിനാണ് ഇവരെയുമായി എന്റെ മുന്നില്‍ വന്നത് എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നാണ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചര്‍ച്ചക്ക് വരുന്ന സ്വന്തം മന്ത്രിയോട്, വകുപ്പ് സെക്രട്ടറിയോട് ഈ വിധം സംസാരിക്കുമ്പോള്‍ ചര്‍ച്ചയില്‍ തന്നെ കാര്യമില്ല.

ഏകാധിപതിയെ പോലെയാണ് പല കാര്യങ്ങളിലും മുഖ്യമന്ത്രി പെരുമാറുന്നതെന്ന് അദ്ദേഹത്തിന്റെ നിലപാടുകളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലിഗ് നേതാവ് ഡോ. എം.കെ മുനീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന്റെ സാധ്യതകള്‍ തെളിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചര്‍ച്ചകള്‍ വെച്ചത്. പക്ഷേ സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ തന്നെ കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ പിന്നെയെന്തിന് ഒരു പുതിയ ഫോര്‍മുല എന്ന് മുഖ്യമന്ത്രി തന്നെ ചോദിക്കുമ്പോള്‍ ചര്‍ച്ച അപ്രസക്തമായി തീരുകയായിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളുടെ ഫീസ് കൊള്ളയോട് ആര്‍ക്കും താല്‍പര്യമില്ല. ഒരു മാനദണ്ഡവുമില്ലാതെയാണ് പല മാനേജ്‌മെന്റുകളും ഫീസ് നിശ്ചയിക്കുന്നതും വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്നതും. മാനേജ്‌മെന്റുകളെ സഹായിക്കുന്ന തരത്തില്‍ ഫീസ് കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടുനിന്നപ്പോഴാണ് ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം മുന്നോട്ട് വന്നത്. രണ്ട് ജനപ്രതിനിധികള്‍ ഒരാഴ്ച അന്നപാനീയമില്ലാതെ സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ ശക്തമായി രംഗത്ത് വന്നപ്പോള്‍ കണ്ണ് തുറക്കാനുള്ള അവസരമായിരുന്നു അത്. പക്ഷേ കേവല രാഷ്ട്രീയത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിടിവാശി പ്രകടിപ്പിച്ച സാഹചര്യത്തില്‍ സമരം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇത്രയും ധിക്കാരപരമായ നടപടികളുമായി മുന്നോട്ട് പോയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അത്തരത്തില്‍ പ്രതിപക്ഷ നേതാവ് പറയണമെങ്കില്‍ അതിന് കാരണങ്ങളുണ്ടാവും. ജനാധിപത്യത്തെ, ചര്‍ച്ചകളെ നിഷേധിക്കുന്ന ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending