Video Stories
മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടം ഏതുവരെ
സ്വാശ്രയ വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തെ ഭയന്ന് അസംബ്ലി നിര്‍ത്തിവച്ച് ഒളിച്ചോടിയത് സര്‍ക്കാറിന് നാണക്കേടായിരിക്കുകയാണ്. യു.ഡി.എഫിന്റെ ശക്തമായ സമരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ രണ്ടുദിവസത്തെ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിച്ചുവിടേണ്ടിവന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടും സര്‍ക്കാറിന്റെ നയവൈകല്യവുമാണ് വ്യക്തമാക്കുന്നത്. സ്വാശ്രയ മാനേജ്മെന്റുകളുടെ തീവെട്ടിക്കൊള്ളക്ക് കൂട്ടുനിന്ന ഇടതുസര്‍ക്കാര്‍, പൊതുസമൂഹത്തിന്റെ ‘അറിയാനുള്ള അവകാശ’ങ്ങള്‍ക്കു നേരെയാണ് നിയമസഭയുടെ വാതില്‍ കൊട്ടിയടച്ചത്. കരുത്തനായ മുഖ്യമന്ത്രിയെന്ന് ഇടതുപക്ഷം കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പിണറായി വിജയന് യു.ഡി.എഫിലെ നാലു യുവ എം.എല്‍.എമാരുടെ നെഞ്ചുറപ്പിനു മുന്നില്‍ മുട്ടുമടക്കിയത് എത്രമാത്രം വിരോധാഭാസമാണ്.
യു.ഡി.എഫിന്റെ സ്വാശ്രയ സമരം ശരിയാണെന്നതിന് സാക്ഷ്യമാണ് സഭക്കുള്ളില്‍ മുഖ്യമന്ത്രിയുടെ കരണം മറിച്ചില്‍. മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞത് പിണറായിയുടെ മര്‍ക്കടമുഷ്ടിയും ഏകാധിപത്യവുമാണെന്നത് പകല്‍പോലെ വ്യക്തമാണ്. ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് ലക്ഷ്യമിട്ടാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ സര്‍ക്കാറുമായി ചര്‍ച്ചക്കെത്തിയത്. ഫീസ് കുറക്കുന്ന കാര്യംപോലും ചില മാനേജ്മെന്റുകള്‍ ചര്‍ച്ചക്ക് മുമ്പ് തുറന്നുപറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന്റെ ഉന്നത നേതാക്കള്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചക്ക് അദ്ദേഹം സന്നദ്ധത അറിയിച്ചത്. എന്നാല്‍ ഉദ്ദേശ്യലക്ഷം പൂര്‍ത്തീകരിക്കാതെ അഞ്ചു മിനിറ്റുകൊണ്ട് ചര്‍ച്ച അവസാനിപ്പിക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ പിടിവാശി കൊണ്ടുമാത്രമാണ്.
ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന, പൊതുസമൂഹത്തിനിടയില്‍ നിന്ന് പ്രതിഷേധം കത്തിയാളിയ സ്വാശ്രയ പ്രശ്നം രമ്യമായി പരിഹരിക്കേണ്ട ഉത്തരവാദിത്തം ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരേക്കാളേറെ മുഖ്യമന്ത്രിക്കു തന്നെയായിരുന്നു. തികഞ്ഞ ഔചിത്യബോധത്തോടെയും പക്വതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം തന്‍പ്രമാണിത്തം കൊണ്ട് തീര്‍ക്കാമെന്നു കരുതിയതാണ് പിണറായിക്ക് വിനയായത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് മെറിറ്റ് സീറ്റില്‍ നാല്‍പ്പതിനായിരം രൂപ വരെ സ്കോളര്‍ഷിപ്പായോ സബ്സിഡിയായോ നല്‍കാമെന്ന നിലപാടായിരുന്നു മാനേജ്മെന്റുകളുടേത്. വാര്‍ഷിക വരുമാന പരിധി നാലു ലക്ഷമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് അനുഭാവപൂര്‍വമായ നിലപാടായിരുന്നു മാനേജ്മെന്റുകള്‍ സ്വീകരിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നുലക്ഷമാക്കാമെന്ന് മാനേജ്മെന്റുകള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് പിണറായി വിജയന് തുനിഞ്ഞത്. മെറിറ്റ് സീറ്റില്‍ പോലും വന്‍തുക വര്‍ധിപ്പിച്ച ഇടതു സര്‍ക്കാര്‍ സ്വാശ്രയക്കൊള്ളയില്‍ നിന്നുള്ള ലാഭത്തില്‍ കണ്ണുവെക്കുകയായിരുന്നു. ഇതാണ് ചര്‍ച്ച പൊളിയാനുള്ള പ്രധാന കാരണം. പ്രതിപക്ഷം തെളിവുകള്‍ സഹിതം ഇക്കാര്യം അക്കമിട്ട് നിരത്തുമെന്ന ഭയവും പൊതുസമൂഹം ഇത് ഉള്‍ക്കൊള്ളുമെന്ന വേവലാതിയുമാണ് സഭ നിര്‍ത്തിവച്ച് പിന്തിരിഞ്ഞോടാന് പിണറായിയെ പ്രേരിപ്പിച്ചത്.
മാനേജ്മെന്റുകള്‍ ഫീസ് കുറക്കാന്‍ തയാറായ സാഹചര്യം ഉപയോഗപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായും പരാജയപ്പെടുകയായിരുന്നു. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനാവസരമാണ് സര്‍ക്കാര്‍ ഇതിലൂടെ കളഞ്ഞുകുളിച്ചത്. സംസ്ഥാനത്തെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. ഫീസ് കുറക്കാന്‍ സന്നദ്ധമായ മാനേജ്മെന്റുകള്‍ മുപ്പതു ശതമാനത്തിനു മേല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാവുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തതാണ്. പിന്നീട് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ നിലപാടില്‍ നിന്ന് അവര്‍ വ്യതിചലിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനല്ലാതെ പിന്നെ ആര്‍ക്കാണ്?. തന്റെ പിടിവാശി കൊണ്ടല്ല ചര്‍ച്ച പൊളിഞ്ഞതെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് ചര്‍ച്ച വിജയത്തിലെത്തിയില്ല എന്ന് വസ്തുതാപരമായി വിശദീകരിക്കാനുള്ള ബാധ്യതയില്ലേ? ഇതിനു പകരം പ്രതിപക്ഷത്തിനു മേല്‍ കുതിരികയറുകയാണോ വേണ്ടത്?
നിയമസഭക്കുള്ളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം നടത്തുന്നത് ഇതാദ്യമല്ല. യു.ഡി.എഫിനേക്കാള്‍ ഇക്കാര്യത്തില്‍ ഒരു പണത്തൂക്കം മുന്നില്‍ പിണറായിയുടെ പാര്‍ട്ടിയും മുന്നണിയും തന്നെയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും തല്ലിത്തകര്‍ത്തവര്‍ ഇപ്പോള്‍ സഭക്കുള്ളില്‍ നല്ലപിള്ള ചമഞ്ഞ് പ്രതിപക്ഷത്തെ ഉപദേശിക്കുന്നത് അല്‍പ്പത്തമാണ്. ഇതിലും വലിയ സമര കോലാഹലങ്ങള്‍ക്കിടയിലും നടപടികള്‍ വെട്ടിക്കുറച്ച് നിയമസഭ നിര്‍ത്തിവെക്കേണ്ട ഗതികേട് യു.ഡി.എഫ് സര്‍ക്കാറിനുണ്ടായിട്ടില്ല. സര്‍വവിധ സന്നാഹങ്ങളുമായി സെക്രട്ടറിയേറ്റ് വളഞ്ഞപ്പോഴും സ്പീക്കറെയും മന്ത്രിയെയും തടഞ്ഞുവച്ച് ബജറ്റ് അവതരണം അലങ്കോലമാക്കാന്‍ ശ്രമിച്ചപ്പോഴും ആണത്തത്തോടെയും ആര്‍ജവത്തോടെയും സഭയെ മുന്നോട്ടുകൊണ്ടുപോകാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നിരയില്‍ നിന്ന് പത്തുപേര്‍ എഴുന്നേറ്റു നില്‍ക്കുമ്പോഴേക്ക് പ്രകോപനംകൊണ്ട് സഭയില്‍ പുലഭ്യം പറയുന്ന പാരമ്പര്യം യു.ഡി.എഫിനില്ല. ആശയത്തെ ആശയംകൊണ്ട് നേരിട്ടാണ് യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.
സ്വാശ്രയ സമരം ഒരു സൂചന മാത്രമാണ്. നിയമസഭ നിര്‍ത്തിവച്ചാലും വിഷയത്തില്‍ നിന്നു ഒളിച്ചോടാന്‍ സര്‍ക്കാറിനാവില്ല. യു.ഡി.എഫിന്റെ സമരം ഇനി പൊതുജനങ്ങള്‍ ഏറ്റെടുക്കുകയാണ്. അതോടെ ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും അധികാരക്കൊത്തളങ്ങള്‍ ആടിയുലയുക തന്നെ ചെയ്യും.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
Video Stories
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ചു നേരം നമസ്കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.
ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്റുവാണ്. നെഹ്റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.
എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.
GULF
മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.
ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.
ശമ്പളം നല്കുന്നതില് ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എക്സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.
അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ആധിപത്യം തുടര്‍ന്ന് യുഡിഎഫ്; ലീഡ് നിലനിര്‍ത്തി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്