kerala
ഒരു സീറ്റില്‍ ഒരാള്‍, നിന്ന് യാത്ര പാടില്ല: വിദ്യാര്‍ഥികളുടെ യാത്രയ്ക്ക് മാര്‍ഗരേഖ ഇങ്ങനെ
ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വാഹനത്തില എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുവാനും ഗതാഗത വകുപ്പ് വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി.
ഒക്ടോബര്‍ 20ന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് ‘Students Transportation Protocol Fitness Certificate’ മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നതാണ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കേണ്ടതുമാണ്.
െ്രെഡവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാര്‍ത്ഥികളും കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വാഹനത്തില എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകേണ്ടതാണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തേണ്ടതാണ്.എല്ലാ സ്‌കൂള്‍ അധികൃതരും ഇതിലെ നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യേണ്ടതാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു.
kerala
കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
പൂന്തുറ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
പൂന്തുറ: കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന്‍ മരിച്ചു. പൂന്തുറ അന്തോണിസ്മിത ദമ്പതികളുടെ മകന്‍ അഖിലാണ് മരിച്ചത്. പൂന്തുറ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
കടലിലേക്ക് തെറിച്ചുപോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ശക്തമായ തിരയില്‍പ്പെട്ടത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
kerala
നാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
മാപ്പിളപ്പാട്ടിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഹെമിൻ സിഷ എ ഗ്രേഡ് നേടുന്നത്.
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ പിണങ്ങോടിലെ വിദ്യാർഥിനി ഹെമിൻ സിഷ ഗസൽ ആലാപനത്തിൽ തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. പെൺകുട്ടികളുടെ എച്ച്‌എസ്‌എസ് മാപ്പിളപ്പാട്ട് മത്സരത്തിലും ഹെമിൻ സിഷ എ ഗ്രേഡ് നേടി.
മാപ്പിളപ്പാട്ടിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഹെമിൻ സിഷ എ ഗ്രേഡ് നേടുന്നത്. എച്ച്‌എസ്‌എസ് ഒപ്പന മത്സരത്തിൽ തുടർച്ചയായി നാലാം വർഷമാണ് താരം പങ്കെടുക്കുന്നതും ശ്രദ്ധേയമാണ്.
കലോത്സവ രംഗത്ത് കുടുംബപരമായ പാരമ്പര്യവും ഹെമിന് സിഷയ്ക്ക് കരുത്താകുന്നു. ജ്യേഷ്ഠ സഹോദരി ഡോ. റഷ അഞ്ജല 2015ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. പിതാവ് അബ്ദുൾ സലാം ഡബ്ല്യു.ഒ. എച്ച്‌എസ്‌എസ് പിണങ്ങോടിലെ പ്രധാന അധ്യാപകനാണ്. മാതാവ് മറിയം ജി.എച്ച്.എസ് തരിയോടിലെ അധ്യാപികയുമാണ്.
kerala
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലയിലെ 140ലേറെ കോളേജുകളിൽ നിന്നായി ഏകദേശം 6,000 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും
വേങ്ങര: 2026 ജനുവരി 21, 22, 23, 24, 25 തീയതികളിലായി വേങ്ങര പി.പി.ടി.എം ആർട്സ് & സയൻസ് കോളേജിൽ വെച്ച് സംഘടിപ്പിക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി-സോൺ കലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ ഹമീദ് മാസ്റ്റർ നിർവഹിച്ചു.
മലപ്പുറം ജില്ലയിലെ 140ലേറെ കോളേജുകളിൽ നിന്നായി ഏകദേശം 6,000 കലാപ്രതിഭകൾ കലോത്സവത്തിൽ പങ്കെടുക്കും. ആറു വേദികളിലായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചടങ്ങിൽ പി.പി.ടി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സി-സോൺ കലോത്സവത്തിന്റെ ജനറൽ കൺവീനർ സൽമാൻ കാപ്പിൽ സ്വാഗതം ആശംസിച്ചു.
കോളേജ് മാനേജർ എ.കെ. സൈനുദ്ധീൻ മാസ്റ്റർ, എം.എം. കുട്ടി മൗലവി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കബീർ മുതുപറമ്പ്, കാലിക്കറ്റ് സർവകലാശാല വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, മുജിബ് പൂക്കുത്ത്, പി.എ. ജവാദ്, വി.എ. വഹാബ്, സി.പി. ഹാരിസ്, നിസാം കെ. ചേളാരി, അലി ഷാൻ, മാജിദ്, നിഹാൽ, റമീസ്, അസ്ലം, രജനി, ആബിദ, റസാക്ക്, ഷിബിലി, സിനാൻ, ആദിൽ, അമീൻ, ആഷിക്, അൻഷിദ്, ജസീം, മുദശ്ശിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
-
india1 day agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala1 day agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
News1 day agoഡബ്ല്യുപിഎൽ: ഹർമൻപ്രീത് തിളക്കം; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ഏഴ് വിക്കറ്റ് ജയം
-
News1 day agoഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച്; ഐ.സി.സി ആവശ്യം തള്ളി
-
india2 days agoമുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് ആശുപത്രിയിൽ
-
News2 days agoരാജ്യവ്യാപക പ്രതിഷേധങ്ങൾ നിയന്ത്രണത്തിലെന്ന് ഇറാൻ
-
kerala2 days agoകേരള കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗം തോമസ് കുതിരവട്ടം അന്തരിച്ചു
-
kerala1 day agoപത്തനംതിട്ടയിൽ വഴിയാത്രക്കാരെ ആക്രമിച്ച് കവർച്ച; ഒന്നാം പ്രതി പിടിയിൽ
