Connect with us

kerala

ചായക്കോപ്പയിലെ കൊടുങ്കാറ്റായി ‘തരൂര്‍ വിവാദം ‘

മൂന്നാമതും ഭരണം ലഭിക്കാന്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും തമ്മില്‍തല്ലുണ്ടായിക്കാണാനാണ് അവരുടെ ആഗ്രഹം.

Published

on

കെ.പി ജലീല്‍

ഇന്ന് ഞായറാഴ്ച പൊതുഅവധിദിവസമായിരുന്നു. പലതും കൊതിച്ചിറങ്ങിയവര്‍ക്ക് നിരാശയുടെ ദിനവും. കോണ്‍ഗ്രസിനകത്ത് വലിയ പ്രശ്‌നങ്ങളുണ്ടെന്നും പാര്‍ട്ടിയില്‍നിന്ന് ചില നേതാക്കളെ പുറത്താക്കുമെന്നും അതോടെ യു.ഡി.എഫ് തകര്‍ന്നടിയുമെന്നും വിചാരിച്ചവര്‍ക്കാണ് നിരാശയുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ശശിതരൂര്‍ കഴിഞ്ഞയാഴ്ച നടത്തിയ മലബാറിലെ പര്യടനത്തെച്ചൊല്ലിയായിരുന്നു ഒരു വിഭാഗം ആളുകളുടെയും മാധ്യമങ്ങളുടെയും പ്രതീക്ഷ മുഴുവന്‍.തരൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അനുസരിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്നൊക്കെയായിരുന്നു പ്രചാരണം. എന്നാല്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവോടെ അതെല്ലാം തകര്‍ന്നടിയുകയായിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തരൂരിനെതിരാണെന്ന് വരുത്താനായിരുന്നു പദ്ധതി. ഇന്ന് അതിനെ നിഷ്‌കരുണം സതീശന്‍ പൊളിച്ചടുക്കി. താന്‍ തരൂരിനെ ബഹുമാനിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ കഴിവില്‍ അസൂയഉണ്ടെന്നും വരെ പറഞ്ഞതാണ് തല്‍പരകക്ഷികളെ നിരാശരാക്കിയത്. രാവിലെ മുതല്‍ തരൂരും സതീശനും തമ്മില്‍ കാണുമോ ,കണ്ടാല്‍തന്നെ മിണ്ടുമോ എന്നെല്ലാമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍. തരൂരിനെ പുകഴ്ത്തി സതീശന്‍ സംസാരിച്ചതോടെ അതിന്റെയെല്ലാം മുനയൊടിഞ്ഞു. തനിക്ക് തരൂരിനോട്മിണ്ടുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും താന്‍ മന:പൂര്‍വം സംസാരിക്കുകയാണെങ്കില്‍ അത് അഭിനയമാകുമെന്നും വരെ സതീശന്‍ തുറന്നടിച്ചു. അതോടെയണ് മാധ്യമങ്ങള്‍ ഇളിഭ്യരായത്. മാര്‍ക്‌സിസ്റ്റുകാര്‍ക്കായിരുന്നു ഇതിലേറ്റവും കൗതുകവും പ്രതീക്ഷയും. മൂന്നാമതും ഭരണം ലഭിക്കാന്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും തമ്മില്‍തല്ലുണ്ടായിക്കാണാനാണ് അവരുടെ ആഗ്രഹം.

മുസ്‌ലിം ലീഗ് തരൂരിനെ പിന്തുണക്കുന്നുവെന്ന് വരുത്തി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചവരും നിരാശരായി. ലീഗിന്റെ നിലപാട് തന്നെയാണ് തരൂരിന്റെകാര്യത്തില്‍ കെ.പി.സി.സിക്കും സതീശനുമുള്ളതെന്നാണ് കെ. സുധാകരന്‍കൂടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചതോടെ സ്ഥാപിക്കപ്പെട്ടത്.ഇനി എന്ത് പറഞ്ഞാണ് കോണ്‍ഗ്രസിലുംയു.ഡി.ഫിലും പ്രശ്‌നമുണ്ടെന്ന് വരുത്തുക എന്ന അടുത്ത ഗൂഢാലോചനയിലാണ് ഭരണക്കാരും ഒരുവിഭാഗം മാധ്യമങ്ങളും.
വെളുക്കാന്‍ തേച്ചത് പാണ്ടായെന്നോ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായെന്നോ എന്താണ ്‌വിശേഷിപ്പിക്കുക എന്ന ചിന്തയിലാണിക്കൂട്ടര്‍. ഗവര്‍ണറും സര്‍ക്കാരും സര്‍വകലാശാലകളും തമ്മിലുള്ള തര്‍ക്കവും റേഷന്‍കടയില്‍ അരികിട്ടാത്തതും വൈദ്യുതിച്ചാര്‍ജ് വര്‍ധനയും വിഴിഞ്ഞംസമരവും തിരു.കോര്‍പറേഷന്‍ അഴിമതിയും ബന്ധുനിയമനങ്ങളുമെല്ലാം മറയ്ക്കാനിനിയെന്തുവഴി!ഇതെല്ലാം മനസ്സിലാകാതിരിക്കാന്‍ തരൂരിന്റെ ഭാഷയില്‍ യു.ഡി.എഫുകാരെന്താ കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളാണോ? !

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

Published

on

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി ഇടപെടല്‍. തിങ്കളാഴ്ച വരെ ദിവസേന 5000 പേര്‍ക്ക് മാത്രമായിരിക്കും അവസരം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടല്‍.

വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ തിരക്കില്‍ വേണ്ടത്ര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും മുന്നൊരുക്കങ്ങള്‍ നടത്താത്തതിലുമായിരുന്നു വിമര്‍ശനം. ഇതിന്റെ ഉത്തരവിലാണ്, സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

സ്‌പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേര്‍ കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നില്‍ക്കുകയും തിരക്ക് വര്‍ധിക്കുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിര്‍ദേശം.

സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേര്‍ക്കേ അവസരം നല്‍കൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേര്‍ക്ക് പാസ് നല്‍കും. വനംവകുപ്പായിരിക്കും പാസ് നല്‍കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്‌പോട്ട് ബുക്കിങ് കുറയ്‌ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.

പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. 90,000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി.

എന്നാല്‍, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങള്‍ ആറു മാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കികളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. 22/11/2025ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 23/11/2025ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

ബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം

Published

on

തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബര്‍ 22 നാണ് (ശനിയാഴ്ച) കളക്ടര്‍ പ്രാദേശിക അവധി അനുവദിക്കുന്നത്.

Continue Reading

Trending