kerala
ഓൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം സംസ്ഥാന ഭാരവാഹികൾ
ആൾ കേരള നോട്ടറി അഡ്വക്കേറ്റ്സ് ഫോറം പ്രഥമ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ജോസ് മേച്ചേരി ,ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കാദർ കണ്ണേഴത്ത് , ട്രഷറർ അഡ്വ. വി. എ റസാഖ് പാലക്കാട്
കേരളത്തിലെ നോട്ടറി അഭിഭാഷകരുടെ കൂട്ടായ്മക്ക് രൂപം കൊടുത്തു കക്ഷിരാഷ്ട്രീയ ഭേദമ ന്യ കേരളത്തിലെ മുഴുവൻ നോട്ടറി അഭിഭാഷകരെ ഉൾപ്പെടുത്തി ഓൾ കേരളനോട്ടറി അഡ്വക്കേറ്റ്സ് ഫോറം രൂപീകരിച്ചു. രൂപീകരണത്തോടനുബന്ധിച്ച് 2023 ജൂൺ 10, 11 തിയ്യതികളിൽനടന്ന നോട്ടറി മീറ്റ് 2023 മുൻ ഹൈക്കോടതി ന്യായാധിപൻ ജസ്റ്റീസ് സിരിജഗൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക്സംഘാടക സമതി അംഗങ്ങളായ ചെയർമാൻ അഡ്വ.ജോസ് മേച്ചേരി,കൺവീനർ അഡ്വ.അബ്ദുൽ കാദർ കണ്ണേഴുത്ത്, ‘ മറ്റു നോട്ടറി അഭിഭാഷകരായ പി.. കെ.അശോകൻ, തോംസൺമൈക്കിൾ, എം.കെ.ഹക്ക്, യു. ഒ. ജോൺ.കെ.രമാദേവി, ഒ.എ.സലീം.കെ.എം കുഞ്ഞിമുഹമ്മത്, പ്രവീൺ പരാത്ത്, ഇക്ബാൽ, എം.മുഹമ്മത്. എന്നിവർ നേതൃത്വം നൽകി.മീറ്റിൽ കേരള സ്റ്റേറ്റ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ & സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ.സീനിയർ അഡ്വ.ഗ്രേഷ്യസ് കുര്യാക്കോസ്, അഡ്വ.വി.എ.റസാക്ക്, അഡ്വ.ജഹാംഗീർ, എന്നിവർ വിവിധ നോട്ടറി സംബന്ധമായും മറ്റും നിയമവിഷയങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്ത്.തുടർന്ന് നടന്ന ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നു മായി 132 നോട്ടറി അഭിഭാഷകർ പങ്കെടുത്തു.നോട്ടറി മീറ്റിൻ്റെ രണ്ടാം ദിവസം നടന്ന പൊതുയോഗത്തിൽ നോട്ടറി അഭിഭാഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും നോട്ടറി നിയമം വിഭാവനം ചെയ്യുന്ന അവകാശങ്ങൾ നേടിയെടുക്കുന്നതിനും തൊഴിലിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും സംസ്ഥാന തലത്തിൽ ആൾ കേരളനോട്ടറി അഡ്വക്കേറ്റ്സ്ഫോറം എന്ന പേരിൽ സംഘടന രൂപീകരിച്ചു.75 പേരടങ്ങുന്ന സംസ്ഥാന കൗൺസിലും 21 പേരടങ്ങുന്ന ഫോറത്തിൻ്റെ സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുത്തു,
.സംസ്ഥാനത്തിലെ എല്ലാ ജില്ലകളെയും ഉൾപ്പെടുത്തി നോട്ടറി അഭിഭാഷകരായ റഫിക്ക്. ഇ, (ആലപ്പുഴ) ഇസ്മായിൽ ഖാൻ പി.എ, (എറണാകുളം) സുധാകരൻ.കെ.ആർ, (ഇടുക്കി) എം.സി.രാമചന്ദ്രൻ, (കണ്ണൂർ) എം.എൻ.അശോക് കുമാർ,(കാസർകോട്) ജോസ് സിറിയക്, (കോട്ടയം) എം.പി.ഗംഗാധരൻ, (മലപ്പുറം) വി.എ.റസാക്ക്, (പാലക്കാട്) വി.ഒ.റോബ് സൺ, (പത്തനംതിട്ട) അനസ്.എ.എസ്, (തിരുവനന്തപുരം) ജോസ് തെരകം ,(വയനാട്) ഷാനവാസ്,(കോഴിക്കോട്) കുഞ്ഞിമോൻ , (കൊല്ലം)അനുപ ദാസ്'(കോട്ടയം ) ആനിസ്വീറ്റി, (പത്തനംതിട്ട) മിനി എലിസബത്ത്, (എറണാകുളം)കെ. ര മാദേവി, (തൃശൂർ)സുജാബായി, (തൃശൂർ) പി.കെ.അശോകൻ, (തൃശൂർ) വി.എ.ഹക്ക്, (തൃശൂർ) കെ.എം.കുഞ്ഞിമുഹമ്മദ് , (തൃശൂർ)എന്നിവരടങ്ങുന്ന സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
kerala
പാലത്തായി പീഡനക്കേസ്; വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം നേതാവ് ഹരീന്ദ്രന്‍
പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രന്‍. പ്രതി ഹിന്ദുവായതിനാല്‍ മുസ്ലിം ലീഗും എസ്ഡിപിഐയും കേസില്‍ ഇടപെട്ടുവെന്നാണ് ഹരീന്ദ്രന്റെ വിവാദ പ്രസ്താവന.
അതേസമയം, പ്രതി പത്മരാജനെ അനുകൂലിച്ച് ബി.ജെ.പിസംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിരുന്നു. തലശ്ശേരി പോക്സോ കോടതി ഈ മാസം 15ആണ്.
ഈ മാസം 15നാണ് പാലത്തായി പീഡനക്കേസില്‍ അധ്യാപകനായ ആര്‍എസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാര്‍ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജന്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 376എബി
ഐപിസി പ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമവും, ജീവപര്യന്തവും 1 ലക്ഷം രൂപ പിഴയും പോക്സോ സെക്ഷന്‍ 5(എഫ്) പ്രകാരം 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷന്‍ 5(എല്‍) പ്രകാരം 20 വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിരുന്നു.
kerala
സ്പായിലെ മാലമോഷണ കേസ്: പണം തട്ടിയ എസ്ഐ ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവില്‍ പൊലീസ് ഓഫീസറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. കെ. ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമാക്കി. സ്പാ നടത്തുന്ന യുവതിയെയും ഉള്‍പ്പെടെ മൂന്ന് പേരെ പ്രതികളായി പൊലീസ് ചേര്‍ത്തിട്ടുണ്ട്. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് ഇതിനകം പിടികൂടിയപ്പോള്‍, യുവതി ഒളിവിലാണ്.
സംഭവം നവംബര്‍ 8നാണ് നടന്നത്. സിപിഒ സ്പായില്‍ എത്തിയതിന് പിന്നാലെ യുവതി മാല നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്കി. സിപിഒ മാല എടുത്തുവെന്നാണ് അവള് ആരോപിച്ചത്. തുടര്‍ന്ന് എസ്ഐ ബൈജുവും സംഘവും മോഷണവിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.
kerala
കേരളത്തില്‍ ഇന്ന് കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും. 26 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന്നും സാധ്യതയുണ്ട്.
കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 24 വരെ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടലിലെത്തിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതമായ തീരങ്ങളിലേക്ക് മടങ്ങണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും തെക്ക് കിഴക്കന്‍ അറബിക്കടലിലുള്ള ചക്രവാതച്ചുഴിയും സംസ്ഥാനത്തെ മഴ ശക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്.
ഈ മാസം 24 വരെ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നാളെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സമാന സാഹചര്യം പ്രതീക്ഷിക്കുന്നു.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
world12 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍

