india
അമിത്ഷായുടെ അംബേദ്കർ

കെ .പി ജലീൽ
ഡിസംബർ 17ന് ഇന്ത്യൻ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം രാജ്യത്ത് വലിയ വിവാദത്തിന് തിരുകൊളുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ദളിതരുടെ എക്കാലത്തെയും നേതാവും ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയുമായ ഡോ. ഭീം റാവു അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് ‘ അംബേദ്കർ, അംബേദ്കർ ,അംബേദ്കർ, അംബേദ്കർ എന്ന് കോൺഗ്രസ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവത്തിൻറെ നാമം ഇതുപോലെ ഉച്ചരിച്ചാൽ 7 ജന്മം ഇവർക്ക് സ്വർഗ്ഗം ലഭിക്കും” എന്നായിരുന്നു അമിത്ഷായുടെ വിചിത്രമായ പ്രസ്താവന .പാർലമെൻറിൽ ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന അംഗങ്ങളുടെ ചർച്ചയിലാണ് അമിത് ഷാ ഈ വിചിത്രവാദം നടത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോക്സഭാ സമ്മേളനം ഈ പ്രസ്താവനയിൽ കുടുങ്ങിപ്പോയി .മാത്രമല്ല അത് അമിത്ഷായുടെയും കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെ തന്നെയും ആകെ മുഖം തുറന്നുകാട്ടുന്നതുമായി. ദളിത് വിരുദ്ധതയും ജാതീയതിയും ഹിന്ദു രാഷ്ട്രവാദവും ന്യൂനപക്ഷ വിരോധവും കൊണ്ടുനടക്കുന്ന സംഘപരിവാരത്തിന്റെ യഥാർത്ഥ മുഖമാണ് ഷായുടെ വായിൽ നിന്ന് അറിയാതെയെങ്കിലും വീണ മേൽപ്രസ്താവന. ഒരുപക്ഷേ അംബേദ്കറെ കൊണ്ടുനടക്കാനും ദലിത് വോട്ടുകൾ പരമാവധി സമാഹരിക്കാനും പരമാവധി പരിശ്രമിക്കുന്ന കാലത്താണ് ബിജെപിക്കും സംഘപരിവാറിനും ഈയൊരു അക്കിടി പറ്റിയിരിക്കുന്നത്.
കാലത്തിൻറെ കാവ്യനീതി എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. സംഘപരിവാരം ആർഎസ്എസ് ബിജെപി തുടങ്ങിയ സംഘടനകളുടെ ആകെത്തുകയാണ്. ഇവർക്കെല്ലാം ഒറ്റ നേതാവ് മാത്രമേ ഉള്ളൂ .അത് സവർക്കർ ആണ് .വീർ എന്ന് ചേർത്ത് ഇവർ വിളിക്കുന്ന സവർക്കർ ഡോ. ബി ആർ അംബേദ്കറുടെ അതേ സംസ്ഥാനത്തുകാരനാണ് – മഹാരാഷ്ട്ര .മഹാരാഷ്ട്രയിൽ ആണ് രാജ്യത്തെ ഏറ്റവും കൂടുതൽ ദളിതർ ഇന്നും അധിവസിക്കുന്നതും ഏറ്റവും കൂടുതൽ പീഡനം മേൽജാതിക്കാരിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നതും.
ഏതാനും മാസംമുമ്പാണ് കൂലി ചോദിച്ചതിന് ഒരു ദളിതന്റെ മുഖത്ത് മേൽജാതിക്കാരൻ മൂത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിവാഹത്തിന് അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് പോയ ദളിത് വധൂവരന്മാർക്ക് നേരെ ആക്രോശിക്കുകയും അവരെ പൊതുവേ തല്ലുകയുംചെയ്ത ജാതിക്കോമരങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.
ഇന്നും സമൂഹത്തിൻറെ വഴിയോരങ്ങളിലെ മാലിന്യങ്ങൾ തിന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ദളിതർ .മൃഗങ്ങളുടെയും മറ്റും തോലുരിഞ്ഞ് അവ വിറ്റാണ് ഇന്നും ദളിതർ തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നത് .കക്കൂസ് മാലിന്യങ്ങൾ കോരാൻ മറ്റൊരു ജാതിക്കാരും ഈ നൂറ്റാണ്ടിലും ഇന്ത്യയിൽ ഇല്ല . ജാതീയത അഥവാ ചാതുർവർണ്യം ആണ് ഹിന്ദുത്വത്തിന്റെ അടിത്തറ. ഹിന്ദുമതം സകല ജാതികളുടെയും ആകെത്തുകയാണ്. ജാതീയത നിലനിൽക്കണമെന്ന സ്വാതന്ത്ര്യ കാല ഹിന്ദുത്വവാദികളുടെ അതേ ആശയമാണ് ഇന്നും സംഘപരിവാരം പിന്തുടരുന്നത്. കോൺഗ്രസ് ഗവൺമെൻ്റുകളുടെ പിഴവിൽ സംഭവിച്ച അധികാരാരോഹണമാണ് ബിജെപിക്ക് തുടർഭരണമായി ഇന്നുള്ളത്. അവർ ദളിതുകളെയും പിന്നോക്ക ന്യൂനപക്ഷങ്ങളെയും പാട്ടിലാക്കി അധികാരം പിടിക്കുന്നു. എന്നാൽ ദളിതുകൾ ന്യൂനപക്ഷങ്ങളെ പോലെ തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെ അണിനിരക്കുന്നതാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് കാണാൻ കഴിയുന്നത് .
അംബേദ്കറെ കുറിച്ച് തെറ്റായ ധാരണകൾ പരത്താനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത് .
ആദ്യമായി 2002 ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ആഘോഷം ബിജെപി ഏറ്റെടുക്കുകയുണ്ടായി .അന്ന് പതിനൊന്നിന ആശയ പ്രചാരണപരിപാടി അവർ ദളിതർക്ക് മുമ്പാകെ അവതരിപ്പിച്ചു. അംബേദ്കർ ഹിന്ദുത്വത്തിന്റെ വക്താവാണെന്നായിരുന്നു അതിൽ ഒരു വ്യാഖ്യാനം . ഹിന്ദുത്വത്തെ വർഗീയതയും ഒരുകാലത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല ശക്തമായി എതിർക്കുകയാണ് അംബേദ്കർ ചെയ്തത്. സവർക്കർ മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാവണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനെ കത്തിക്കുകയാണ് ഡോക്ടർ അംബേദ്കർ ചെയ്തത് .1927 ഡിസംബർ 25 ന് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലെ പൊതുയോഗത്തിൽ വച്ച് പരസ്യമായി മനുസ്മൃതി അംബേദ്കറും അണികളും ചേർന്ന് കത്തിക്കുകയുണ്ടായി .”
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആവുകയാണെങ്കിൽ അത് ഈ രാജ്യത്തിൻറെ ദുരന്തമായിരിക്കു” മെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചു. ആർഎസ്എസ് നേതാവ് സവർക്കറുമായി അംബേദ്കർക്ക് പലവിധത്തിൽ ആശയവിനിമയം ഉണ്ടായെങ്കിലും ,
ഓരോ ആശയ സംവാദത്തിലും ഹിന്ദു നിയമങ്ങളെയും ചതുർവർണ്യത്തെയും ശക്തമായി എതിർക്കുകയാണ് അദ്ദേഹം ചെയ്തത് .മനുസ്മൃതിയും സംഘപരിവാരവും ജാതീയതയെ അതേ രൂപത്തിൽ നിലനിർത്തി വിവിധ ജാതികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നതെങ്കിൽ, അതല്ല പൂർണമായും ചാതുർവർണ്യവും ജാതീയതയും ഉപേക്ഷിക്കണം എന്നാണ് അംബേദ്കർ സവർക്കളോട് നേരിൽ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ അയിത്തജാതിക്കാർക്കായി ക്ഷേത്രം തുറക്കണമെന്ന് സവർക്കർ ആവശ്യപ്പെട്ടപ്പോൾ അതിന് താൻ എത്തില്ലെന്ന് അദ്ദേഹം മറുപടി നൽകി. കാരണം അയിത്ത ജാതിക്കാർക്കുള്ള ക്ഷേത്രമല്ല തങ്ങൾക്ക് വേണ്ടത് എന്ന് അംബേദ്കർ തുറന്നടിച്ചു.
” പലരും ഞങ്ങൾ ഹിന്ദുക്കളാണ്, മുസ്ലീങ്ങളാണ് ,ക്രിസ്ത്യാനികളാണ് പിന്നീടാണ് ഇന്ത്യക്കാരൻ എന്ന് പറയാറുണ്ട്. എന്നാൽ ആദ്യവും അവസാനവും ഞാൻ ഇന്ത്യക്കാരനാണ് ” എന്നായിരുന്നു അംബേദ്കറുടെ വിശദീകരണം. മനുസ്മൃതിയിൽ പറയുന്ന ഓരോ വിതണ്ഡവാദങ്ങളും ഇന്നും സംഘപരിവാറിന് അപ്തവാക്യങ്ങളാണ്. ദളിതുകളെ അടിച്ചമർത്തി ഏതാനും ചെറിയ ന്യൂനപക്ഷമായ സവർണർ അധികാരത്തിന്റെ മേൽക്കോയ്മയിൽ വാഴുമ്പോൾ ദളിതർക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് അദ്ദേഹം വാദിച്ചു. ഒരിക്കലും അതിനെ അംഗീകരിക്കാൻ ആവില്ല .ഇന്ത്യൻ മതേതരത്വം നിലനിൽക്കണമെങ്കിൽ എല്ലാ ജാതി മത വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടതെന്ന് വാദിച്ച ഹിന്ദുത്വം മനുസ്മൃതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തെയും ഏകമത സംവിധാനത്തെയും ആണ് സംഘപരിവാരം കൊണ്ടാടുന്നതെങ്കിൽ തികഞ്ഞ മതേതരത്വമാണ് ഇന്ത്യക്ക് വേണ്ടത് എന്നായിരുന്നു അംബേദ്കറുടെ വാദം.
ഭരണഘടനാ സഭ 1948ൽ അംഗീകരിച്ച ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വമാണ് അതിൻ്റെ ഏറ്റവും വലിയ തെളിവ്. സ്വന്തമായ രാഷ്ട്രം – പാകിസ്ഥാൻ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടപ്പോൾ അവരെ അതിന് പിന്തിരിപ്പിക്കാൻ ഇന്ത്യക്കാർ ഒരുമിച്ച് ശ്രമിക്കണമെന്ന് കോൺഗ്രസ് , സംഘപരിവാർ നേതാക്കളോട് അംബേദ്കർ ആവശ്യപ്പെട്ടു. ദളിത് – മുസ് ലിം കൂട്ടായ്മ ഉണ്ടായതും അതിനായി പ്രവർത്തിക്കാനും നിയമനിർമ്മാണ സഭകളിൽ അംഗത്വം നേടാനും കഴിഞ്ഞത് അതുകൊണ്ടാണ്. 1952ൽ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചുകൊണ്ട് പാർലമെൻറിൽ നിയമ മന്ത്രിയായിരുന്ന അംബേദ്കർ നടത്തിയ പ്രസംഗം അതേസമയം സംഘപരിവാറിന് ഉൾക്കൊള്ളാനായില്ല. സംഘപരിവാരത്തിന്റെ കടുത്ത ഭീഷണിയിലാണ് അദ്ദേഹം ഒടുവിൽ തൻറെ നിയമമന്ത്രിസ്ഥാനം രാജിവെക്കുന്നത് .ഹിന്ദു സ്ത്രീകളുടെ സ്വാതന്ത്ര്യം ആയിരുന്നു ഹിന്ദു കോഡ് ബില്ലിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തെയും മന്ത്രിയാണ് ഡോ. ബി ആർ അംബേദ്കർ .കൊലപ്പെടുത്തുമെന്ന് വരെ ഹിന്ദു കോഡ് ബില്ലിന്റെ പേരിൽ സവർണർ ഭീഷണി മുഴക്കി .
ഈ സംഘപരിവാരമാണ് ഇപ്പോൾ അംബേദ്കർക്കെതിരെ പരോക്ഷമായെങ്കിലും തിരിഞ്ഞിരിക്കുന്നത്. ഇതോടെ അവരുടെ ദളിത് വിരോധം പുറത്ത് ചാടിയിരിക്കുകയാണ് വീണ്ടും. ദളിതരും ന്യൂനപക്ഷങ്ങളും എന്നും സവർണ്ണരുടെയും സംഘപരിവാറിന്റെയും ചൊൽപടിക്ക് നിൽക്കണമെന്ന് തന്നെയാണ് അവർ ആവശ്യപ്പെടുന്നത്. അതിന് പറ്റില്ലെന്ന് മറുപക്ഷം പറയുന്നു. ഈഭീഷണിയെ നേരിടാൻ അവർ ഹിന്ദുരാഷ്ട്രവാദം ഉന്നയിച്ച് സകല ജാതികളുടെയും കൂട്ടായ്മ ഉദ്ദേശിക്കുകയും മതേതരത്വം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മോദിയുടെ കാലത്താണ് ഇതിന് ഏറെ പ്രാധാന്യം ലഭിച്ചത് .മോദി -അമിത്ഷാ കൂട്ടുകെട്ടിൽ ആർഎസ്എസ് രാജ്യാധികാരം വാഴുമ്പോൾ ദളിതർക്ക് രാജ്യത്താകമാനം പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. പരസ്യമായി വഴിയോരങ്ങളിൽ കൊല ചെയ്യപ്പെടേണ്ടിവരുന്നു. ഹ ത്രാസിലും ഉന്നാവിലും കൊല്ലപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ദളിത് പെൺകുട്ടികളാണ് .ഹത്രാസിൽ സംസ്കരിക്കാൻ പോലും സാധിക്കാതെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം കത്തിച്ചു കളയുകയാണുണ്ടായത്. യോഗിയുടെ യു.പി യിൽ ദളിത് പീഡനം നിത്യസംഭവമാണിന്ന്. അതിന് അടിവരയിടുന്ന പ്രസ്താവനയാണ് സനാതനമാണ് ദേശീയ മതമെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയും.
ഇന്ത്യയെ മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവുംവലിയ വെല്ലുവിളി അംബേദ്കറുടെ ഇന്നും ജീവിക്കുന്ന ആശയങ്ങൾ തന്നെയാണ് .അത് മതേതര ഇന്ത്യയുള്ള കാലത്തോളം നിലനിൽക്കുക തന്നെ ചെയ്യും.
india
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്.

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. 42 വീടുകള്‍ കത്തി നശിച്ചു. എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. വാടകയ്ക്ക് നല്‍കിയിരുന്ന സാറാ ദേവിയുടേതാണ് വീടുകള്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യം ഒരു വീട്ടിലെ പാചക വാതക സിലിണ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ അടുത്തുള്ള വീടുകളിലേക്ക് പടരുകയുമായിരുന്നു. ഇതോടെ ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിന്‍ ഷെഡുകള്‍ ഉപയോഗിച്ച് 42 ചെറിയ വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.
india
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് ആര്‍ എം ജോഷി, അസാധാരണമായ കേസുകളില്‍ മാത്രമേ ഇത്തരമൊരു ജനിതക പരിശോധന നടത്താന്‍ ഉത്തരവിടൂവെന്ന് പറഞ്ഞു.
അവിഹിതത്തിന്റെ പേരില്‍ തനിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് ഒരു പുരുഷന്‍ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടുന്നത് മഹത്തായ കേസായി മാറില്ലെന്ന് ജസ്റ്റിസ് ജോഷി തന്റെ ജൂലൈ 1-ലെ ഉത്തരവില്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ഹര്‍ജിയെ അടിസ്ഥാനമാക്കി ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.
ഡിഎന്‍എ ടെസ്റ്റ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സാധിക്കാത്തതിനാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരസ്പരം പോരടിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജൂലായ് ഒന്നിന് ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ ജസ്റ്റിസ് ആര്‍എം ജോഷിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.
2013 ജൂലായ് 27ന് ജനിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബ കോടതി 2020 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
‘ഭാര്യക്ക് അവിഹിതമുണ്ടെന്ന കാരണത്താല്‍ വിവാഹമോചന ഉത്തരവിന് അര്‍ഹതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഡിഎന്‍എ ടെസ്റ്റ് പാസാകാനുള്ള സുപ്രധാന കേസാണോ ഇതെന്ന് ഒരു ചോദ്യം ഉയരുന്നു. അതിനുള്ള സത്യസന്ധമായ ഉത്തരം ഇല്ല എന്നതായിരിക്കും,’ ജസ്റ്റിസ് ജോഷി പറഞ്ഞു.
india
ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു
ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.
സംസ്ഥാനത്തെ വഡോദര ജില്ലയിലെ പാലം 1985ലാണ് നിര്‍മ്മിച്ചതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഒമ്പത് മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനില്‍ ധമേലിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായത് അത്യന്തം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെക്കാലമായി നശിപ്പിക്കപ്പെട്ടു, ഇത് ചിലപ്പോള്‍ ഹൈവേകളിലും പാലങ്ങളിലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നു.
2022-ല്‍, കൊളോണിയല്‍ കാലത്തെ കേബിള്‍ തൂക്കുപാലം ഗുജറാത്തിലെ മച്ചു നദിയിലേക്ക് തകര്‍ന്നു, നൂറുകണക്കിന് ആളുകള്‍ വെള്ളത്തില്‍ മുങ്ങി 132 പേരെങ്കിലും മരിച്ചിരുന്ു.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
-
kerala3 days ago
മുസ്ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ