kerala
പെരിന്തല്‍മണ്ണ : ബാലറ്റ് പെട്ടികള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി കേസ ്പരിഗണിക്കും
അതുകൊണ്ട് തന്നെ ഗൂഢാലോചന പൂര്‍ണ്ണമായും കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്ന്
നജീബ് കാന്തപുരം പറഞ്ഞു.
പെരിന്തല് മണ്ണ നിയമസഭാതിരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി കേസ ്പരിഗണിക്കും. സംഭവത്തില്‍
വന്‍ഗൂഢാലോചന നടന്നതായി നജീബ് കാന്തപുരം എം.എല്‍.എ. ഇതുസംബന്ധിച്ച് ഹൈക്കോടതി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചയായാണ് ഇടതുമുന്നണി പറയുന്നത്. എന്നാല്‍ ഇതിനപ്പുറം വന്‍ഗൂഢാലോചന നടന്നതായാണ് ആരോപണം. 22 കിലോമീറ്ററപ്പുറമുള്ള സ്ഥലത്തേക്ക് പെട്ടികള്‍ മാറ്റിയതിനെ സ്വാഭാവികമായികണാനാവില്ല. ഇക്കാര്യത്തില്‍ ജില്ലാകലക്ടര്‍ അന്വേഷണം തുടരുകയാണ്.
പെരിന്തല്‍മണ്ണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അത്യന്തം ആശങ്കാജനകമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഓരോദിവസവും പുറത്ത് വരുന്നത്. നമ്മള് വിശ്വസിക്കുന്ന എല്ലാ സംവിധാനങ്ങളെയും വിലക്ക് വാങ്ങാന്‍ കഴിയുന്ന നിഗൂഢ ശക്തികളുടെ വലിയ നെക്സസ് ആണ് ബാലറ്റ് പെട്ടി മോഷണത്തിന് പിറകിലുള്ളതെന്ന് നജീബ് കാന്തപുരം പറഞ്ഞു.
ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ടേണിംഗ്ഓഫീസറായ സബ്കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് കാര്യങ്ങള്‍ ഊന്നിപ്പറയുന്നു:
1. സ്ട്രോങ്ങ് റൂമില്‍ നിന്ന് സീല്‍ ചെയ്ത ബാലറ്റ് ബോക്സ് കാണാതായി.
2. മലപ്പുറത്ത് നിന്ന് ഈ പെട്ടി കണ്ടെത്തുമ്പോള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.
3. കൗണ്ടര്‍ 5 ല്‍ നിന്നുള്ള ബാലറ്റുകള്‍ കാണാനില്ല.അവശേഷിച്ച രേഖകളെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ഇത് കേരളത്തിലല്ല, രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. ജനാധിപത്യത്തെ വിലക്കു വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ഏത് നിലയിലും പ്രവര്‍ത്തിക്കും എന്ന മുന്നറിയിപ്പാണിത്.
ഇത് സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കണം. ഇതൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്മെന്റിനോ മാത്രം ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യമല്ല. ഒരു ക്രൈമിനു വേണ്ടി ഒരുപാട് പേരെ വിലക്കു വാങ്ങാന്‍ മാത്രം ശക്തരായ കുറ്റവാളികളാണ് പിറകില്‍.
അതുകൊണ്ട് തന്നെ ഗൂഢാലോചന പൂര്‍ണ്ണമായും കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്ന്
നജീബ് കാന്തപുരം പറഞ്ഞു.
PA Abdulhayy adds from malappuram:
പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ ബാലറ്റ് കാണാതായ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഭരണകൂടം പ്രതിക്കൂട്ടില്‍. സബ് കലക്ടര്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും അട്ടിമറി നടന്നതായാണ് വ്യക്തമാകുന്നത്. കൃത്യമായ ആസൂത്രണമാണ് സംഭവത്തില്‍ ഉണ്ടായിരിക്കുന്നത്. അഞ്ചാം നമ്പര്‍ ടേബിളിലെ ബാലറ്റാണ് കാണാതായിരിക്കുന്നത്. തീര്‍ത്തും യു.ഡി.എഫ് അനുകൂല വോട്ടുകള്‍ കാന്‍വാസ് ചെയ്താണ് ഈ കള്ളക്കളി ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. ബാലറ്റുകളുടെ എണ്ണമെഴുതി ഒട്ടിച്ച പേപ്പര്‍ നഷ്ടപ്പെടാതിരുന്നതാണ് തട്ടിപ്പു പുറത്തു വരാന്‍ കാരണമായത്. ഭരണാനുകൂല സംഘടനകളിലെ മെമ്പര്‍മാരെ മാത്രം കുത്തി നിറച്ചതാണ് മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയം. ഇവിടെയാണ് പെട്ടിയെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ യു.ഡി.എഫ് നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ ആശങ്ക ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം സബ് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. തിരിമറി നടത്താന്‍ സീനിയോറിട്ടി മറികടന്ന് എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന നേതാവിനെ തന്നെയാണ് പാര്‍ട്ടി നിയമിച്ചത്. സംഭവത്തില്‍ ജില്ലാ കലക്ടര്‍ വിശദീകരണം ചോദിച്ച മലപ്പുറം മുന്‍ ജോയിന്റ് രജിസ്ട്രാര്‍ എസ്. പ്രഭിത്തിനെ 2021 ഡിസംബറിലാണ് തലസ്ഥാന നഗരിയില്‍ നിന്നും മലപ്പുറത്തെത്തിക്കുന്നത്. ഈ കാലയളവില്‍ തന്നെയാണ് പെട്ടിയും നിശിപ്പിക്കാനെന്ന വ്യാജേന സമാന ഓഫീസിലെത്തിയത്. ഇയാള്‍ എന്‍.ജി.ഒ യൂണിയന്, കെ.ജി.ഒ.എ എന്നീ സംഘടനയിലെ സംസ്ഥാന നേതാക്കളിലൊരാളാണ്. ബാലറ്റ് പേപ്പറില്‍ കൃത്രിമം ചെയ്യുന്നതിനു മാത്രമാണ് ഇയാളെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയതെന്നാണ് സി.പി.എം സര്‍വീസ് സംഘടന അനുകൂലികളില്‍ ചിലര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി ഏല്പിച്ച ഉത്തരവാദിത്തം ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. അതിനു ശേഷം ഇദ്ദേഹത്തെ 2022 ജൂണില്‍ തിരുവന്തപുരത്തേക്ക് തന്നെ തിരിച്ചു വിളിക്കുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാന സഹകരണ ഓഡിറ്റ് ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടറായി ചുമതല ഏല്പിക്കപ്പെട്ടിരിക്കുകയാണ്. കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിനു കൂട്ടു നിന്ന സഖാക്കളെ സംരക്ഷിക്കുകയാണ് പുതിയ ചുമതലയെന്നാണ് വിവരം.
ഇദ്ദേഹം മലപ്പുറത്തെത്തുന്നതിന് മുമ്പ് തന്നെ മുഴുവന്‍ യു.ഡി.എഫ് അനുകൂലികളെയും സ്ഥലം മാറ്റുകയും എന്‍.ജി.ഒ യൂണിയന്റെയും കെ.ജി.ഒ.എയുടെയും അറിയപ്പെടുന്ന നേതാക്കളെ ഓഫീസില്‍ നിയമിക്കുകയും ചെയ്തു. ഇതിന് നേതൃത്വം നല്‍കിയിരുന്നത് ഡെപ്യൂട്ടി ഓഫീസറായ ശ്രീഹരിയാണ്. മലപ്പുറം ജില്ലാ കെ.ജി.ഒ.എയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം സി.പി.എം നേരിട്ട് നിയമിച്ച വ്യക്തിയാണ്. കല്കടര്‍ വിശദീകരണം ചോദിച്ച പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ് രാജീവ് എന്നിവരെ സസ്പെന്റ് ചെയ്തെങ്കിലും സബ് രജിസ്ട്രാര്‍ ഓഫീസിലെ ഒരാള്‍ക്കെതിരെയും നടപടിയുണ്ടായില്ല.എന്നാല്‍ സഹകരണ വകുപ്പിലെ മേല്‍ വിശദീകരണം ചോദിച്ച ഒരാള്‍ക്കെതിരെയും നടപടിയെടുത്തില്ലെന്നതും സംഭവത്തിലെ രാഷ്ട്രീയ മാനം വ്യക്തമാണ്.
kerala
മസ്തിഷ്ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം
ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .
പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
kerala
പാലത്തായി പോക്സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
പാലത്തായി പോക്സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.
kerala
പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി
പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വത്രന്ത സ്ഥാനാര്‍ഥിയായ വിആര്‍ രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.
അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥിയായ രാമകൃഷ്ണനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ജംഷീര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് എന്തുചെയ്യുമെന്ന് ചോദിച്ച രാമകൃഷ്ണനോട് തട്ടിക്കളയുമെന്ന് ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. പാര്‍ട്ടിക്കെതിരെ നിന്നാല്‍ തട്ടിക്കളയുമെന്ന് പുറത്തുവന്ന ഓഡിയോയില്‍ സിപിഎം നേതാവ് പറയുന്നു.
ആറ് വര്‍ഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആര് രാമകൃഷ്ണന്. പാര്‍ട്ടിയുമായി അകന്ന രാമകൃഷ്ണന് അടുത്ത കാലത്താണ് പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കൂടെ തീരുമാനിച്ചതോടെ സിപിഎം പാര്‍ട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാല്‍ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
world17 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

