Connect with us

Culture

ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എട്ട് സംസ്ഥാനങ്ങള്‍

Published

on

ന്യൂഡല്‍ഹി: പുതിയ വര്‍ഷത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത് എട്ട് സംസ്ഥാനങ്ങള്‍. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളും താരതമ്യേന വലിയ സംസ്ഥാനങ്ങളുമായ മധ്യപ്രദേശും രാജസ്ഥാനും ഇതില്‍ ഉള്‍പ്പെടും. വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ തെരഞ്ഞെടുപ്പുകള്‍ വരുന്നു എന്നതും 2018ന്റെ രാഷ്ട്രീയമണ്ഡലത്തെ ചൂട് പിടിപ്പിക്കും.

2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ 2018ലെ നിയമസഭാ തെരഞ്ഞെുപ്പുകള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രസക്തിയുണ്ട്. ജനവിധി എന്തായാലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിക്കാന്‍ ഇടയുണ്ട് എന്നതാണ് കാരണം. 2017ന്റെ ഒടുവില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ച വലിയ മുന്നേറ്റവും ബി.ജെ.പിക്കുണ്ടായ തളര്‍ച്ചയും മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതും നിര്‍ണായകമാണ്.

മധ്യപ്രദേശിനും രാജസ്ഥാനും പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ ഛത്തീസ്ഗഡിലും 2018ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ത്രിപുര, മേഘാലയ, കര്‍ണാടക, നാഗാലാന്റ്, മിസോറാം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍. സിദ്ധാ രാമയ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കര്‍ണാടകത്തില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമോ എന്നത് കോണ്‍ഗ്രസിനും നിര്‍ണായകമാണ്. കര്‍ണാടക ഒഴികെയുള്ളവ താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ്. ത്രിപുരയില്‍ ഇടതുപക്ഷവും മേഘാലയയില്‍ കോണ്‍ഗ്രസുമാണ് നിലവില്‍ അധികാരത്തിലുള്ളത്. മേഘാലയയയില്‍ പാളയത്തില്‍ പടയും നേതാക്കളുടെ പാര്‍ട്ടി വിടലും കോണ്‍ഗ്രസിന് ഇതിനകം തന്നെ വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.

മോദി പ്രധാനമന്ത്രി പദത്തിലും അമിത് ഷാ ബി.ജെ.പി ദേശീയ പ്രസിഡണ്ട് പദത്തിലും എത്തിയ ശേഷം നടന്ന ഭൂരിഭാഗം നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്കായിരുന്നു വിജയം. ഡല്‍ഹി, ബിഹാര്‍, തമിഴ്‌നാട്, കേരളം, പഞ്ചാബ് എന്നിവ മാത്രമാണ് ഇതിന് മറുകുറി എഴുതിയത്. എന്നാല്‍ ബിഹാറില്‍ പിന്നീട് നീതീഷ് കുമാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു.

മോദി പ്രഭാവത്തിന്റെ നിറം മങ്ങലും രാഹുല്‍ പ്രഭാവത്തിന്റെ ഉയര്‍ച്ചയുമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ വേറിട്ടു നിര്‍ത്തിയത്. അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും മോദിയുടെയും അമിത് ഷായുടേയും തട്ടകത്തില്‍ ശക്തമായ മുന്നേറ്റം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെയാണ് രാഹുല്‍ സോണിയാഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ ഇനിയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ രാഹുലിന്റെ ഗ്രാഫ് അടയാളപ്പെടുത്തുന്നതിലും നിര്‍ണായകമായിരിക്കും.

കര്‍ണാടക ( കോണ്‍ഗ്രസ് സര്‍ക്കാര്‍)

ഏപ്രില്‍ മാസത്തോടെയാണ് കര്‍ണാടകയില്‍ ജനവിധി പ്രതീക്ഷിക്കുന്നത്. നിലവിലെ കക്ഷി നില ഇങ്ങനെ: ആകെ സീറ്റ്: 225
കോണ്‍ഗ്രസ്: 123, ബി.ജെ.പി: 44, ജനതാദള്‍ (സെക്യുലര്‍): 32 (40 അംഗങ്ങളുണ്ടെങ്കിലും എട്ടുപേര്‍ സസ്‌പെന്‍ഷനില്‍ ആണ്). മറ്റുള്ളവര്‍ 18, ഒഴിഞ്ഞുകിടക്കുന്നത് 1.

മധ്യപ്രദേശ് (ബി.ജെ.പി സര്‍ക്കാര്‍)

2018ന്റെ അവസാനത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. ആകെ സീറ്റ്: 230. ബി.ജെ.പി: 165, കോണ്‍ഗ്രസ്: 57, മറ്റുള്ളവര്‍: 8. വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളി.

രാജസ്ഥാന്‍ (ബി.ജെ.പി)

തെരഞ്ഞെടുപ്പ് വരുന്നത് 2018 അവസാനത്തോടെ. ആകെ സീറ്റ്: 200 , ബി.ജെ.പി 163, കോണ്‍ഗ്രസ് 21. മറ്റുള്ളവര്‍: 16. ആള്‍കൂട്ട കൊലപാതകങ്ങളായിരുന്നു രാജസ്ഥാനെ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വാര്‍ത്തയില്‍ നിറച്ചത്.

ഛത്തീസ്ഗഡ് (ബി.ജെ.പി)

തുടര്‍ച്ചയായി മൂന്നുതവണ ബി.ജെ.പി അധികാരത്തിലെത്തിയ സംസ്ഥാനം. ആകെ സീറ്റ് 90. ബി.ജെ.പി: 50, കോണ്‍ഗ്രസ്: 39, മറ്റുള്ളവര്‍: 11. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റവും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനം കൂടിയാണ് ഛത്തീസ്ഗഡ്.

നാഗാലാന്റ്(എന്‍.പി.എഫ്)

2018ല്‍ ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം നാഗാലാന്റ് ആയിരിക്കും. ഫെബ്രുവരിയിലാണ് വോട്ടെടുപ്പിന് സാധ്യത. ആകെ സീറ്റ് 60. 37 സീറ്റുമായി നാഗാലാന്റ് പീപ്പിള്‍സ് ഫ്രണ്ട്(എന്‍.പി.എഫ്) ആണ് അധികാരത്തില്‍, കോണ്‍ഗ്രസ്: എട്ട്, ബി.ജെ.പി: രണ്ട്. മറ്റുള്ളവര്‍: 13

മേഘാലയ (കോണ്‍ഗ്രസ്)

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ജനവിധി പ്രതീക്ഷിക്കുന്നു. ആകെ സീറ്റ്: 60. കോണ്‍ഗ്രസ്: 29, യു.ഡി.പി: 7. ബി.ജെ.പി: രണ്ട്. മറ്റുള്ളവര്‍: 13, ഒഴിഞ്ഞുകിടക്കുന്നത്: ഒമ്പത്. എം.എല്‍.എമാര്‍ കൂട്ടത്തോടെ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

ത്രിപുര(എല്‍.ഡി.എഫ്)

കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വിജയം. മുഖ്യമന്ത്രി: മണിക് സര്‍ക്കാര്‍, ആകെ സീറ്റ്: 60, എല്‍.ഡി.എഫ്: 51, ബി.ജെ.പി: ഏഴ്, കോണ്‍ഗ്രസ്: രണ്ട്.

മിസോറാം (കോണ്‍ഗ്രസ്)

സംസ്ഥാന രൂപീകരണം നടന്ന 1989നു ശേഷം രണ്ടുതവണ മാത്രമാണ് മിസോറാമില്‍ കോണ്‍ഗ്രസിന് അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത്. കഴിഞ്ഞ രണ്ടു തവണയും കോണ്‍ഗ്രസിനായിരുന്നു ജയം. ആകെ സീറ്റ്: 40. കോണ്‍ഗ്രസ്: 34. എം.എന്‍.എഫ്: അഞ്ച്, മറ്റുള്ളവര്‍: 1

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending