Connect with us

Video Stories

സന്തോഷ് ട്രോഫി ടീം; മലപ്പുറത്തുനിന്ന്‌ നാലംഗ സംഘം

Published

on

മലപ്പുറം: നിലവിലെ ചാമ്പ്യന്മാര്‍ എന്ന പോരിശയുമായി സന്തോഷ് ട്രോഫി മത്സരത്തിനിറങ്ങുന്ന കേരളത്തിന് കരുത്താകാന്‍ മലപ്പുറത്തിന്റെ നാലു ചുണക്കുട്ടികള്‍. അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍), അബ്ദുറഹീം കെ.കെ (മധ്യനിര), മുഹമ്മദ് സാലിം.യു (പ്രതിരോധം), അമീന്‍.കെ (പ്രതിരോധം) എന്നിവരാണ് മലപ്പുറത്തുനിന്നും 22 അംഗ സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ മഞ്ചേരിയിലും കോട്ടപ്പടിയിലുമായി നടന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീമില്‍ അംഗമായിരുന്ന ജില്ലക്കാരാരും ഇത്തവണ ടീമില്‍ ഇല്ല. നാലു പേരും പുതുമുഖങ്ങളാണ്.

അജ്മല്‍ പി.എ (ഗോള്‍കീപ്പര്‍)

ഗോകുലം കേരളയോടൊപ്പം ഐ ലീഗ് ചാമ്പ്യനാണ് ചേലേമ്പ്ര സ്വദേശി അജ്മല്‍. 2016-17 വര്‍ഷത്തെ അഖിലേന്ത്യാ യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും അംഗമായി. കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി അരീക്കോടിന്റെ കാവല്‍കാരനാണ്. എന്‍.എന്‍.എം.എച്ച്.എസ്.എസ് ചേലേമ്പ്രയിലായിരുന്നു ഹൈസ്‌കൂള്‍ പഠനം. സുബ്രതോ കപ്പ് റണ്ണേഴ്സ്അപ്പായ മലപ്പുറം എംഎസ്പി സ്‌കൂള്‍ ടീമിലും അംഗമായിരുന്നു. ഫാറൂഖ് കോളെജില്‍ നിന്നാണ് യൂണിവേഴ്സിറ്റി ടീമില്‍ ഇടം നേടുന്നത്. അണ്ടര്‍-23 ഇന്ത്യന്‍ ദേശീയ ടീം ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മണ്ണാന്‍തൊടി അബ്ദുറഹിമാന്‍ ആണ് ഉപ്പ. ഉമ്മ: ജാസ്മിന്‍. ആദില്‍, അദിനാന്‍, ഹസ്ന എന്നിവര്‍ സഹോദരങ്ങളാണ്.

അബ്ദുറഹിം .കെ.കെ (മധ്യനിര താരം)

കാടാമ്പുഴ എസി നിരപ്പ് സ്വദേശിയായ അബ്ദുറഹിം മികച്ച പ്രതിരോധ താരമാണ്. എഫ്.സി കല്‍പകഞ്ചേരിയിലൂടെ കളിച്ചുവളര്‍ന്ന അബ്ദുറഹീം നിലവില്‍ കേരള പ്രീമിയര്‍ ലീഗില്‍ ബാസ്‌കോ ഒതുക്കുങ്ങലിന്റെ താരമാണ്. ശ്രീകൃഷ്ണ കോളെജില്‍ പഠന സമയത്ത് ബാഡ്മിന്റണില്‍ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. ജില്ലാ സീനിയര്‍ മത്സരങ്ങളില്‍ കോഴിക്കോടിനും മലപ്പുറത്തിനുമായി ബൂട്ടുകെട്ടിയിട്ടുണ്ട്. പി.ജി പൂക്കാട്ടിരി സഫ കോളെജിലായിരുന്നു. കഴിഞ്ഞ തവണത്തെ സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ് കാമ്പുകളിലുണ്ടായിരുന്നു. കല്ലന്‍ ഉമ്മറിന്റെയും ആസ്യയുടെയും മകനാണ്. ഷമീര്‍, സുഹൈല്‍, സുമയ്യ എന്നിവര്‍ സഹോദരങ്ങളാണ്.

മുഹമ്മദ് സാലിം.യു (പ്രതിരോധ താരം)

കേരള പ്രീമിയര്‍ ലീഗില്‍ കെ.എസ്.ഇ.ബിക്കായി ഗസ്റ്റ് കളിക്കുന്ന പ്രതിരോധ താരമായ സാലിം കഴിഞ്ഞ തവണ ഗോകുലം കേരളക്കും ബൂട്ടുകെട്ടിയിട്ടുണ്ട്. വളാഞ്ചേരി വെണ്ടല്ലൂര്‍ സ്വദേശിയാണ്. അണ്ടര്‍ 19 മുന്‍ കേരള താരമായ സാലിം അഖിലേവന്ത്യാ യൂണിവേഴ്സിറ്റി മൂന്നാംസ്ഥാനം നേടിയ എം.ജി യൂണിവേഴ്സിറ്റി താരമായിരുന്നു. എം.ഇ.എസ് ഇരിമ്പിളത്തിനായി കളിച്ചു തുടങ്ങിയ സാലിം ബസേലിയസ് കോട്ടയത്തിനായി കളിച്ചാണ് എം.ജി യൂണിവേഴ്സിറ്റി ടീമില്‍ അംഗമാകുന്നത്. ഫറൂഖ് കോളെജിലായിരുന്നു പി.ജി പഠനം. ഖേലോ ഇന്ത്യ ചാമ്പ്യനാണ്. ഉണ്ണിയേങ്ങല്‍ മുഹമ്മദ് നാസറാണ് ഉപ്പ. ഉമ്മ മൈമൂനത്ത്. സഹോദരങ്ങള്‍: മുഹമ്മദ് നിയാസ്, മുഹ്സിന, മുഹമ്മദ് നവാസ്, മുര്‍ഷിദ.

അമീന്‍.കെ (പ്രതിരോധ താരം)

കേരള പ്രീമിയര്‍ ലീഗില്‍ എഫ്.സി അരീക്കോടിന്റെ താരമായ അമീന്‍ പ്രതിരോധത്തിലെ വന്‍മതിലാണ്. സംസ്ഥാന ജില്ലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ജില്ലാ ടീമില്‍ അംഗമായിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രതിരോധ താരത്തിനുള്ള പട്ടം കരസ്ഥമാക്കിയ അമീന്‍ മമ്പാട് എം.ഇ.എസ് കോളെജിനൊപ്പം ഇന്റര്‍സോണ്‍ ചാമ്പ്യനായിട്ടുണ്ട്. നെല്ലിക്കുത്ത് ജി.എച്ച്.എസ്.എസിലൂടെ വളര്‍ന്ന അജ്മല്‍ മഞ്ചേരി നെല്ലക്കുത്ത് കോട്ടക്കുന്ന് അബ്ദുല്‍ സലാമിന്റെ മകനാണ്. ഫൗസിയയാണ് ഉമ്മ. ഫര്‍സാന, അജ്മല്‍ സഹോദരങ്ങളാണ്.

 

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending