Connect with us

Culture

മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷം: വാഗ്ദാനം ചെയ്ത ജോലിയെവിടെ?

Published

on

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ സാധ്യതകള്‍ വെറുംവാക്കായി. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനും കാറുകളിലെ ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതിലും മാത്രമാണ് മോദി സര്‍ക്കാരിന് ശ്രദ്ധ. രാജ്യത്തെ യുവാക്കള്‍ക്ക് ഉറപ്പ് നല്‍കിയ തൊഴില്‍ സാധ്യതകള്‍ നല്‍കാന്‍ മോദിക്ക് ഇതുവരേയും കഴിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ റിപ്പോര്‍ട്ടനുസരിച്ച് എട്ട് മേഖലകളിലായി 2.3ലക്ഷത്തിന്റെ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്ക്. നിര്‍മ്മാണം, ഗതാഗതം, വ്യാപാരം, തുടങ്ങി ആരോഗ്യമേഖലകളിലുള്‍പ്പെടെ പുതിയ തൊഴില്‍ സംരംഭങ്ങളാണ് സൃഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുകോടിയിലധികം തൊഴിലാളികളാണ് ഈ മേഖലകളിലേക്ക് ആവശ്യം. എന്നാല്‍ ഒരു ശതമാനത്തില്‍ കുറച്ചധികം മാത്രമാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്.

രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ചില പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ തുടങ്ങി വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തിച്ചുള്ള ഒട്ടേറെ പദ്ധതികള്‍ക്ക് മോദി സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതികള്‍ നടപ്പിലാക്കി തൊഴില്‍ നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു.

രാജ്യം മുഴുവന്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്ത ജോലി എവിടെയെന്നാണ് ചോദിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മയുടെ നിലവാരം അതേ രീതിയില്‍ തുടരുന്നുവന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലിനപേക്ഷിച്ച 11ശതമാനം ആളുകള്‍ക്കും ഇതുവരേയും തൊഴില്‍ ലഭിച്ചിട്ടില്ല. പെട്ടെന്നുള്ള നോട്ട് പിന്‍വലിക്കല്‍ മൂലം നിര്‍മ്മാണമേഖലയിലെ വളര്‍ച്ച മുരടിച്ചു പോവുകയാണുണ്ടായത്. പദ്ധതികള്‍ തുടരാത്തതും നോട്ട് പിന്‍വലിക്കലും വലിയ രീതിയിലാണ് രാജ്യത്തെ തൊഴില്‍ സാധ്യതകളെ ബാധിച്ചിട്ടുള്ളതെന്നാണ് സാരം.

Film

‘ബൾട്ടി’ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗം

എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.

Published

on

തീയ്യേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയിൽ ഷെയിൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.

ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബൾട്ടി’ ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ ഷെയിൻ പങ്കാളിയാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.

കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിൻറെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്‌ടർമാരായി ഷഫീക് കെ കുഞ്ഞുമോൻ, നവീൻ ബോസ്വാൻ എന്നിവരുമുണ്ട്. ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ വിവരങ്ങൾ ഉടൻ പുറത്തു വരും.

Continue Reading

Film

ആക്ഷൻ അഡ്വെഞ്ചർ ഡ്രാമയുമായി ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ജോഡി; പാൻ ഇന്ത്യൻ ചിത്രം “തോട്ടം” ടൈറ്റിൽ ടീസർ പുറത്ത്..

ഫസ്റ്റ് പേജ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.

Published

on

ആന്റണി വർഗീസ് പെപ്പെ- കീർത്തി സുരേഷ് ടീം ആദ്യമായി ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ, ടൈറ്റിൽ പോസ്റ്റർ എന്നിവ പുറത്ത്. “തോട്ടം” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാർ ആണ്. ഫസ്റ്റ് പേജ് എന്റർടൈൻമെന്റ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമി രാജീവൻ എന്നിവർ ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്.

ഒരു ആക്ഷൻ അഡ്വെഞ്ചർ ഡ്രാമ  ചിത്രമായാണ് “തോട്ടം” അവതരിപ്പിക്കുക എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഏറെ പുതുമകളോടെ പുത്തൻ ദൃശ്യ വിരുന്നായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ്‌ വീഡിയോ നേരത്തെ പുറത്തു വന്നിരുന്നു. മില്യൺ വ്യൂസ് നേടി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയത്തിനൊപ്പമാണ് ഏറെ സർപ്രൈസുകൾ ഒളിപ്പിച്ച് ചിത്രത്തിന്റെ ടൈറ്റിൽ റിവീലിംഗ് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സിനിമാനുഭവം ആയിരിക്കും “തോട്ടം” നൽകുക എന്ന സൂചനയോടെ കാമറയ്‌ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻ ക്രൂ മെംബേർസ്നെയും തോട്ടം പരിചയപെടുത്തുന്നുണ്ട്. ഇതോടെ മലയാള സിനിമയിൽ നിന്നും വരാനിരിക്കുന്ന അമ്പരപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ഇത് മാറുമെന്നുള്ള പ്രതീക്ഷയാണ് ടൈറ്റിൽ ടീസർ കൊണ്ട് “തോട്ടം” സൃഷ്ടിച്ചിരിക്കുന്നത്.

ദ ഷാഡോസ് സ്‌ട്രെയ്‌സ്, ദ നൈറ്റ് കംസ് ഫോർ അസ്, ഹെഡ്ഷോട്ട് തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലർ ചിത്രങ്ങളുടെ ആക്ഷൻ ഒരുക്കിയ മുഹമ്മദ് ഇർഫാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിർവഹിക്കുന്നത്. അനിമൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ  ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. രാജാറാണി, കത്തി, തെരി തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറാമാൻ ജോർജ് സി. വില്യംസ് ISC ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം  ആരംഭിക്കും.

സംഭാഷണങ്ങൾ: ഋഷി ശിവകുമാർ, മനു മഞ്ജിത്, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻ ദാസ്, വസ്ത്രാലങ്കാരം : പ്രവീൺ വർമ, മേക്കപ്പ് : റോണെക്സ് സേവിയർ,   സൌണ്ട് ഡിസൈൻഃ സിങ്ക് സിനിമ, സൌണ്ട് മിക്സ്ഃ എം. ആർ. രാജാകൃഷ്ണൻ, ഗാനരചനഃ മനു മഞ്ജിത്ത്, ഐക്കി ബെറി,നൃത്തസംവിധായകൻഃ ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർഃ പ്രശാന്ത് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഃ പ്രിങ്കിൾ എഡ്വേർഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർഃ വിശാഖ് ആർ വാര്യർ, വിഎഫ്എക്സ് സൂപ്പർവൈസർഃ അനീഷ് കുട്ടി, വിഎഫ്എക്സ് സ്റ്റുഡിയോഃ ലിറ്റിൽ ഹിപ്പോ, സ്റ്റിൽസ്ഃ റിഷ്ലാൽ ഉണ്ണികൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർഃ അബു വളയംകുളം, വിവേക് അനിരുദ്ധ്, പി. ആർ. ഒഃ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, പിആർ സ്ട്രാറ്റജിസ്റ്റ്ഃ ലക്ഷ്മി പ്രേംകുമാർ, പബ്ലിസിറ്റി ഡിസൈൻഃ അമൽ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്ഃ വിവേക് വിനയരാജ്, ഡിറക്ഷൻ ടീംഃ വരുൺ ശങ്കർ ബോൺസ്ലെ, ജെബിൻ ജെയിംസ്, അനുശ്രീ തമ്പാൻ, ഗോവിന്ദ് ജി, ആൽവിൻ മാർഷൽ, ചാർളി ജോസഫ്, അദ്വൈദ് ബിജയ്.

Continue Reading

Film

രജനികാന്ത് നായകനായി, കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രം; ‘തലൈവര്‍ 173’ പ്രഖ്യാപിച്ചു

സുന്ദര്‍ സി.യുടെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തിന് താത്കാലികമായി ‘തലൈവര്‍ 173’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

Published

on

ചെന്നൈ: ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകത്തിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. രജനികാന്ത് നായകനായും കമല്‍ ഹാസന്‍ നിര്‍മ്മാതാവായും എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സുന്ദര്‍ സി.യുടെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തിന് താത്കാലികമായി ‘തലൈവര്‍ 173’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്കമല്‍ ഹാസന്‍ സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും പുതിയ ഉദാഹരണമായിരിക്കും ഈ ചിത്രം. തമിഴ് സിനിമയിലെ ഒരു നാഴികക്കല്ലായി മാറാനാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ബാനറിന്റെ 44-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തന്നെയാണ് പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. ചിത്രം റെഡ് ജയന്റ് മൂവീസ് ആണ് തിയറ്ററുകളിലേക്ക് എത്തിക്കുക.

ഇപ്പോള്‍ നെല്‍സണ്‍ ഒരുക്കുന്ന ‘ജയിലര്‍ 2’-ല്‍ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ‘തലൈവര്‍ 173’-ല്‍ ജോയിന്‍ ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിച്ച് 2027-ലെ പൊങ്കല്‍ റിലീസിനായി ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘അരമനൈ’ സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ ജനപ്രീതി നേടിയ സുന്ദര്‍ സി. ഇതിനകം നാല്പതോളം തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളവനാണ്. കമല്‍ ഹാസന്‍ നായകനായ ‘അന്‍ബേ ശിവം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് വലിയ ശ്രദ്ധ ലഭിച്ചത്. സുന്ദര്‍ സി.യുടെ അടുത്ത ചിത്രം നയന്‍താര നായികയായ ‘മൂക്കുത്തി അമ്മന്‍ 2’ ആണെന്ന് അറിയിച്ചിട്ടുണ്ട്.

Continue Reading

Trending