Connect with us

kerala

ഒരു വര്‍ഷത്തിനിടെ 500 മടങ്ങ് വളര്‍ച്ച; പ്രസാഡിയോ പിണറായിയുടെ അദാനിയോ?

നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ അദാനി നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചക്ക് സമാനമായി പിണറായിഭരണത്തില്‍ ഊരാളുങ്കലിന്റെ കടലാസ് കമ്പനിയായ പ്രസാഡിയോയുടെ വളര്‍ച്ച.

Published

on

നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ അദാനി നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചക്ക് സമാനമായി പിണറായിഭരണത്തില്‍ ഊരാളുങ്കലിന്റെ കടലാസ് കമ്പനിയായ പ്രസാഡിയോയുടെ വളര്‍ച്ച. എ.ഐ ക്യാമറ വിവാദത്തിലും കെ ഫോണ്‍ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനി പ്രവര്‍ത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നര ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം കമ്പനിയുടെ വരുമാനം 7.24 കോടി രൂപയായി. (500 മടങ്ങ് വളര്‍ച്ച) മൂന്നാം വര്‍ഷ വരുമാനം 9.82 കോടിയുമാണ്. കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമര്‍പ്പിച്ച രേഖകളിലാണ് ഇതു വ്യക്തമാക്കുന്നത്.

നിരത്തിലെ നിയമലംഘനം പിടികൂടാന്‍ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്.ആര്‍.ഐ.ടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാഡിയോയാണ്. കാസര്‍കോടും കണ്ണൂരും വെഹിക്കിള്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കലില്‍ നിന്ന് ഉപകരാറെടുത്തതും പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയില്‍ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018ല്‍ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് കരാര്‍ ഏറ്റെടുത്തത്. ട്രാഫിക്ക് ക്യാമറക്ക് കെല്‍ട്രോണ്‍ വഴിയാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കില്‍ ഇവിടെ കിഡ്‌കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്.

കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാര്‍ വിശദാംശങ്ങള്‍ കൂടി പുറത്ത് വരുന്നത്. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നല്‍കിയ കരാറില്‍ ഉപകരാര്‍ നല്‍കിയത് പ്രസാഡിയോക്കായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. പ്രസാഡിയോ കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്നും വ്യക്തമായി.
ക്യാമറാ വിവാദം തുടങ്ങിയ ആദ്യ ദിനം തന്നെ പ്രസോഡിയയുമായി ഒരു ബന്ധവുമില്ലെന്ന് ഈരാളുങ്കല്‍ ചെയര്‍മാന്‍ പ്രസ്താവന പുറപ്പെടുവിച്ചെങ്കിലും പിറ്റേന്ന് ബന്ധിപ്പിക്കുന്ന രേഖകള്‍ പുറത്തായതോടെ തടിതപ്പുകയായിരുന്നു. ഇതുള്‍പ്പെടെ റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെയും സി.പി.എമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തായിട്ടും പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

കെ ഫോണ്‍ അടക്കം മറ്റ് വന്‍കിട പദ്ധതികളിലും സമാനമായ ഉപകരാറുകള്‍ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങളും നേരത്തെ പുറത്തായിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കുന്ന വന്‍കിട പദ്ധതികളിലെല്ലാം ടെണ്ടര്‍ ഘട്ടം മുതല്‍ കരാര്‍ ഉപകരാര്‍ ജോലികളില്‍ ഒരേ കമ്പനികളുടെ സാന്നിധ്യം ആകസ്മികമല്ല. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന് പ്രസാഡിയോയുമായി നേരിട്ട് ബന്ധമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ, വ്യക്തമായൊരു മറുപടിയില്ലാത്തത് എല്‍.ഡി.എഫ് ഘടകക്ഷികള്‍ക്കിടയിലും മുറുമുറുപ്പിന് കാരണമായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു

മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.

Published

on

കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു.

ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണിവര്‍ മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേ സമയം പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്‌കരിക്കുന്നത് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ നീക്കം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. നിപ പരിശോധനാ ഫലം വരുന്നതുവരെ മൃതതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

അതേസമയം, മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചു പേരെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് നിലവില്‍ ആകെ 383 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 241 പേരും പാലക്കാട് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 142 പേരും നിരീക്ഷണത്തിലാണ്.

ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. പാലക്കാട് നാലു പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

Continue Reading

kerala

തിരുവനന്തപുരത്ത് സ്‌കൂളിലെ അഞ്ച് അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികള്‍

വൈകിട്ടോടെ തുറന്നുകൊടുക്കുമെന്ന് പറഞ്ഞെങ്കിലും സമരാനുകൂലികള്‍ തുറന്നുകൊടുത്തില്ല.

Published

on

തിരുവനന്തപുരത്തെ അരുവിക്കര എല്‍പി സ്‌കൂളിലെ അഞ്ച് അധ്യാപകരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. വൈകിട്ടോടെ തുറന്നുകൊടുക്കുമെന്ന് പറഞ്ഞെങ്കിലും സമരാനുകൂലികള്‍ തുറന്നുകൊടുത്തില്ല. സ്‌കൂളിന്റെ ഓഫീസ് പൂട്ട് സമരക്കാര്‍ കൊണ്ടുപോയിരുന്നു. വൈകിട്ട് അരുവിക്കര പൊലീസ് എത്തി സ്‌കൂളിന്റെ പൂട്ട് തകര്‍ത്താണ് അധ്യാപകരെ പുറത്തിറക്കിയത്.

Continue Reading

kerala

സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

Published

on

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.

ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ്‌ ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.

സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.

രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കി.

Continue Reading

Trending