Connect with us

More

യു.എസ് യുദ്ധക്കപ്പലും ഫിലിപ്പീന്‍ ചരക്കു കപ്പലും കൂട്ടിയിടിച്ച് ഏഴ് നാവികരെ കാണാതായി

Published

on

അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു യു.എസ് നാവികരെ കാണാതായി. പരിക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
യു.എസ് നേവിയുടെ യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡാണ് ഫിലിപ്പീന്‍സിന്റെ എ.സി.എക്‌സ് ക്രിസ്റ്റല്‍ എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. ജപ്പാനിലെ യോകാസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. 80 അന്തര്‍വാഹിനികളും കപ്പലുകളും അടങ്ങിയ ഏഴാമത് യു.എസ് കപ്പല്‍ പടയുടെ ഭാഗമാണ് യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്. ജപ്പാനിലെ നെഗോയ നഗരത്തില്‍നിന്ന് ടോക്കിയോയിലേക്ക് പോകുകയായിരുന്ന ഫിലിപ്പീന്‍ കപ്പല്‍ മുന്നറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. കപ്പല്‍ എന്തിനാണ് യാത്രാഗതി മാറ്റിയതെന്ന് വ്യക്തമല്ല. യു.എസ് കപ്പലുമായി കൂട്ടിയിടിക്കുമ്പോള്‍ മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയിലാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. 154 മീറ്റര്‍ നീളമുള്ള യു.എസ് മിസൈല്‍ വാഹിനി കപ്പല്‍ എവിടേക്ക് പോകുകയായിരുന്നുവെന്നതും അവ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഒരു ഭാഗം തകര്‍ന്നു. കാണാതായ യു.എസ് നാവികര്‍ക്കുവേണ്ടി യു.എസ് സംഘവുമായി ജാപ്പനീസ് തീരദേശ സേന തെരച്ചില്‍ തുടരുകയാണ്. അമേരിക്കയുടെ യുദ്ധക്കപ്പലിലേക്ക് വെള്ളം കയറിയെങ്കിലും മുങ്ങല്‍ ഭീഷണി ഒഴിവായിട്ടുണ്ട്. യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനെക്കാള്‍ ഫിലിപ്പീന്‍ കപ്പലിന്റെ ഭാരം മൂന്ന് മടങ്ങ് കുറവായിരുന്നു.
222 മീറ്റര്‍ നീളമുള്ള ഫിലിപ്പീന്‍ കപ്പലിന് കാര്യമായി കേടുപാടൊന്നും സംഭവിച്ചിട്ടില്ല. തിരക്കേറിയ കപ്പല്‍ പാതയിലാണ് അപകടമുണ്ടായത്. ലോകത്തിലെ യുദ്ധക്കപ്പലുകളിലൊന്നായ യു.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന് എന്തുകൊണ്ടാണ് അപകടം മുന്‍കൂട്ടി കണ്ട് കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending