Connect with us

kerala

തൃശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം: തീ നിയന്ത്രണവിധേയമാക്കി

സര്‍വീസ് ഗോഡൗണില്‍നിന്നാണ ്തീ പടര്‍ന്നത്.

Published

on

തൃശൂരില്‍ കുട്ടനെല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തം. കാരണം വ്യക്തമല്ല.   സര്‍വീസ് ഗോഡൗണില്‍നിന്നാണ ്തീ പടര്‍ന്നത്.റൂഫിലേക്കും പുറത്തേക്കും തീ പടരുകയാണ്.പത്തോളം ജീപ്പുകളും കാറുകളും അഗ്നിക്കിരയായി. 6 ഫയര്‍ എഞ്ചിനുകള്‍ തീ തീ നിയന്ത്രണവിധേയമാക്കി. ദേശീയപാതക്കരികില്‍ ഹൈസന്‍ മോട്ടോഴ്‌സിന്റെ ഷോറൂമിനാണ് തീപിടിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചരക്കുകപ്പല്‍ തീപിടിത്തം; പരിക്കേറ്റവരെ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകും

ഐഎന്‍എസ് സൂററ്റിലാണ് ചികിത്സക്കായി 18 പേരെയും കൊണ്ടുപോകുന്നത്.

Published

on

കേരള തീരത്തിനടുത്ത് ഉള്‍ക്കടലില്‍ ചരക്കു കപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ചികിത്സക്കായി മംഗളൂരുവിലേക്ക് കൊണ്ട് പോകും. ഐഎന്‍എസ് സൂററ്റിലാണ് ചികിത്സക്കായി 18 പേരെയും കൊണ്ടുപോകുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.

കപ്പലില്‍ 22 ജീവനക്കാരുണ്ടായിരുന്നെങ്കിലും അപകടം നടന്നതോടെ 18 പേര്‍ കടലില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരെയാണ് ചികിത്സക്കായി കൊണ്ടുപോകുന്നത്. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാലുപേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

കപ്പലിലെ തീ അണക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടുതല്‍ കണ്ടെയ്നറുകള്‍ കത്തിയമര്‍ന്നതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. അപകടത്തില്‍പ്പെട്ട കപ്പലിന്റെ അടുത്തെത്താന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും കപ്പലുകള്‍ക്ക് സാധിക്കുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. കൂടാതെ കപ്പലും കണ്ടെയ്നറും കടലില്‍ ഒഴുകി നടക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലില്‍ അപകടകാരികളായ വസ്തുക്കള്‍ ഉള്ളതുകൊണ്ടു തന്നെ തീ അണയ്ക്കുന്നത് ശ്രമകരമാണ്.

Continue Reading

kerala

കപ്പല്‍ അപകടം: കേരള തീരത്ത് തുടര്‍ച്ചയായ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

കപ്പലപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ന് സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. ഈ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സണ്ണി ജോസഫ് പറഞ്ഞു. കപ്പലപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ന് സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി തീരത്തേിന് സമീപം കപ്പല്‍ മുങ്ങിയ സംഭവത്തില്‍ എം.എസ്.സി എല്‍സ-3 കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കപ്പലിലെ രാസമൂലകങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ കടലില്‍ വീണു. ഇവ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിച്ചെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ് വകുപ്പിന്റെ ഡയറക്ടറും ചീഫ് സെക്രട്ടറിയും കൂടി നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതര വീഴച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള തീരം സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിക്കുമോ എന്നതില്‍ സര്‍ക്കാറിന് ഉറപ്പില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. കുത്തക കമ്പനികളോടാണ് സര്‍ക്കാരിന്റെ കരുതലെന്നും പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്‌നറുകളില്‍ എന്തെല്ലാമാണ് ഉണ്ടായിരുന്നത് എന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് സര്‍ക്കാറിനെ ശാസിക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

ചരക്കുകപ്പല്‍ തീപിടിത്തം; കടലില്‍ 50 കണ്ടെയ്നറുകള്‍ വീണതായി മന്ത്രി വി.എന്‍ വാസവന്‍

എന്തുകൊണ്ടാണ് തീപിടത്തമുണ്ടായതെന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Published

on

കോഴിക്കോട് ബേപ്പൂരിന് സമീപം ചരക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ 50 കണ്ടെയനറുകള്‍ കടലില്‍ വീണതായി മന്ത്രി വി.എന്‍ വാസവന്‍. രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് തീപിടത്തമുണ്ടായതെന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊളമ്പോയില്‍ നിന്ന് നവ ഷവാ തുറമുഖത്തേക്ക് പുറപ്പെട്ട കണ്ടെയ്‌നര്‍ കപ്പലാണ് അപകടത്തില്‍ പെട്ടതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍കുമാര്‍ പി പറഞ്ഞിരുന്നു. കപ്പലില്‍ ചൈനീസ്, മ്യന്‍മര്‍, ഇന്തോനേഷ്യന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ക്രൂവിന്റെ ഭാഗമായുള്ളവരെന്നും ഇന്ത്യക്കാരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൂടുതല്‍ നേവി കപ്പലുകള്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. ഐഎന്‍എസ് സത്‌ലജ് പുറപ്പെട്ടു. ബേപ്പൂരില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളോടും തയ്യാറായി ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഐഎന്‍എസ് സൂറത്ത് സംഭവസ്ഥലത്ത് എത്തി.

Continue Reading

Trending