Culture
സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും

കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ വിവിധ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട കേരളത്തിലെ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റലായി ഇവ ലഭ്യമാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. മാര്‍ക്ക് ഷീറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ഡിജിലോക്കര്‍ വഴി ലഭ്യമാക്കുക. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് ഡിവിഷനുമായി ചേര്‍ന്ന് പരിണാം മഞ്ജുഷ എന്ന പേരില്‍ സി.ബി.എസ്.ഇ ഒരു ഡിജിറ്റല്‍ അക്കാദമിക് ശേഖരം വികസിപ്പിച്ചിട്ടുണ്ട്. ഇതാണ് ഡിജി ലോക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഡിജി ലോക്കര്‍ വഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളറുടെ ഡിജിറ്റല്‍ ഒപ്പുണ്ടാകും. ഐ.ടി ആക്ട് അനുസരിച്ച് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നിയമപരമായി സാധുതയുള്ള ഡിജിറ്റല്‍ രേഖയായി പരിഗണിക്കും. ക്യു.ആര്‍ കോഡുള്ള ഈ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഡിജി ലോക്കര്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധിക്കാം.
പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ ലഭിച്ച ലോഗിന്‍ ഐ.ഡിയും പാസ്‌വേര്‍ഡുമാണ് ഉപയോഗിക്കേണ്ടത്. 2016-18 വര്‍ഷത്തെ വിദ്യാര്‍ഥികള്‍ക്ക് അവര്‍ നല്‍കിയിട്ടുള്ള രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് സി.ബി.എസ്.ഇ ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും വീണ്ടും അയക്കും. 2004-18 വരെയുള്ള വര്‍ഷത്തെ വിദ്യാര്‍ഥികളില്‍ മൊബൈല്‍ നമ്പര്‍ നല്‍കാത്തവരും അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ മാറിയിട്ടുള്ളവരും പരിണാം വൈബ്‌സൈറ്റില്‍ ആധാര്‍ ലിങ്ക് ചെയ്ത ശേഷം റോള്‍ നമ്പര്‍, പരീക്ഷ നടന്ന വര്‍ഷം എന്നിവ നല്‍കി ലോഗിന്‍ ചെയ്യാം. ആധാര്‍ നമ്പര്‍ ഇല്ലാത്തവരും റോള്‍ നമ്പര്‍ കൈമോശം വന്നവരും തങ്ങള്‍ പഠിച്ച സ്‌കൂളധികൃതരുമായി ബന്ധപ്പെടണം. ഇത്തരക്കാരെ സഹായിക്കാന്‍ സ്‌കൂളുകള്‍ക്കായി വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. തങ്ങളുടെ രേഖകളില്‍ എന്തെങ്കിലും വ്യത്യാസം തോന്നിയാല്‍ വിദ്യാര്‍ഥികള്‍ എത്രയും പെട്ടെന്ന് തിരുവനന്തപുരത്തെ സി.ബി.എസ്.ഇ മേഖലാ ഓഫീസുമായി ബന്ധപ്പെടണം.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്