Connect with us

Video Stories

കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ പഠനം വേണം

Published

on

കാലവര്‍ഷക്കെടുതിയില്‍നിന്നു കരകയറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കരുതലോടെയുള്ള കാല്‍വെപ്പുകളാണ് ഇനി വേണ്ടത്. പേമാരിയും പ്രളയവും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമെല്ലാം നിരവധി ജീവനുകളും സമ്പാദ്യങ്ങളുമാണ് പിഴുതെറിഞ്ഞത്. മഹാപ്രളയത്തിന്റെ കാരണങ്ങള്‍ പലതും പറഞ്ഞുകേള്‍ക്കുന്നുവെങ്കിലും അടിസ്ഥാന കാരണത്തിലേക്കുള്ള അന്വേഷണത്തിന് സമയമായിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ ഏറ്റുവാങ്ങാന്‍ കെല്‍പില്ലാത്തവിധം തകര്‍ന്നു തരിപ്പണമായ കേരളത്തിന്റെ ഭൂപ്രതലത്തെ സുരക്ഷിതത്വത്തോടും സുസ്ഥിരതയോടും താങ്ങിനാര്‍ത്താനുള്ള തയാറെടുപ്പുകള്‍ക്കാണ് ഭരണകൂടം ഊന്നല്‍ നല്‍കേണ്ടത്.

പുതിയ കേരളം പടുത്തുയര്‍ത്താനും പുനരധിവാസം പൂര്‍ത്തീകരിക്കാനുമുള്ള പദ്ധതികള്‍ക്കൊപ്പം ദുരന്തകാരണങ്ങളെ കുറിച്ചുള്ള ഗൗരവമായ പഠനങ്ങളും നടക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ ചൂടിന്റെ കാഠിന്യത്തില്‍നിന്നും കൊടും വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു കരുതിയിരിക്കുന്ന ഘട്ടത്തിലാണ് കാലവര്‍ഷം കനത്തുപെയ്ത് ദുരിതംവിതച്ചത്. ആഗോള താപനത്തിന്റെ അനന്തരഫലം ഇങ്ങനെയും സംഭവിക്കാമെന്ന നിഗമനങ്ങളിലാണ് ഗവേഷകരും കാലാവസ്ഥാ നിരീക്ഷകരും. കേരളത്തില്‍ ദുരന്തം വിതയ്ക്കുന്ന കനത്ത മഴക്ക് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രളയ കാരണം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസിന്റെ അഭിപ്രായം. ഇനിയുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ആഗോള താപനത്തിനെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ മഴക്കെടുതി കാലാവസ്ഥാ വ്യതിയാനത്തോട് ചേര്‍ത്തുവായിക്കുന്ന പലതരം പഠനങ്ങള്‍ സജീവമായി നടക്കുകയാണിപ്പോള്‍. ആഗോള താപനവുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഏറെയും നടക്കുന്നത്. ചില ഗവേഷകരും നിരീക്ഷകരും ഇക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. പ്രവചനാതീതമായ ചൂടും കനത്ത മഴയും ഉള്‍പ്പെടെ രൂക്ഷമായ പ്രകൃതിക്ഷോഭങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ആഘാതങ്ങള്‍. കുറച്ചു നാളുകളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നതും സമാനമായ പ്രതിഭാസങ്ങളാണ്. പതിവിലേറെ നീണ്ടുനിന്ന തുലാവര്‍ഷവും പെയ്തടങ്ങാത്ത ഇടവപ്പാതിയും മഴ മാറിനിന്നാല്‍ ഉടനെത്തുന്ന കൊടും ചൂടുമെല്ലാം കാലാവസ്ഥാ വ്യതിയാനം കാരണമാണെന്നു വ്യക്തം. പ്രളയക്കെടുതിയുടെ പ്രാരംഭ ലക്ഷണങ്ങളും കെടുതികള്‍ക്കുശേഷമുണ്ടായ കാലാവസ്ഥയിലെ പരിണാമങ്ങളുമെല്ലാം ഇതു തെളിയിക്കുന്നുണ്ട്.

വെള്ളം കവിഞ്ഞൊഴുകിയ പുഴകളിലിപ്പോള്‍ മണല്‍ത്തിട്ടകള്‍ കണ്ടുതുടങ്ങി. പുഴകളിലും തോടുകളിലും കൊടും വേനലിലും വെള്ളം നിറഞ്ഞുനിന്നിരുന്ന ഗര്‍ത്തങ്ങളില്‍ പലതും ഇപ്പോള്‍ മണല്‍ക്കുന്നുകളായി രൂപപ്പെട്ടിരിക്കുകയാണ്. മണല്‍ക്കുന്നുകള്‍ കണ്ടിരുന്ന ഇടങ്ങളില്‍ ആഴമേറിയ ഗര്‍ത്തളാണ്. വെള്ളം സമൃദ്ധമായിരുന്ന കുളങ്ങളും കിണറുകളും പയിടങ്ങളിലും വറ്റിവരളുകയും തീരെ വെള്ളമില്ലാതെ കിടന്നിരുന്ന ജലാശയങ്ങളില്‍ പലതും വെള്ളത്താല്‍ സമൃദ്ധമാവുകയും ചെയ്തിട്ടുണ്ട്. പ്രളയാനന്തരം മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് രൂപപ്പെട്ട ‘സൈരന്ധ്രി’ ബീച്ചും ഇതോടൊപ്പം ചേര്‍ത്തുവായിക്കണ്ടതാണ്. ബീച്ചില്ലാത്ത പാലക്കാട്ടുകാര്‍ക്ക് പ്രളയം നല്‍കിയ മനോഹര തീരമായി ‘സൈരന്ധ്രി’ മാറി. അര കിലോ മീറ്ററോളം കുന്തിപ്പുഴ മാറിയൊഴുകിയതാണ് തീരത്തെ തെളിമണലും ഉരുളന്‍ കല്ലുകളുംകൊണ്ട് സമ്പന്നമാക്കിയത്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ കാലവര്‍ഷത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് കണക്കാക്കിയിരുന്നത്. ഇത്തവണ ഇതിനകം തന്നെ മിക്ക ജില്ലകളിലും മഴയുടെ അളവ് 50 ശതമാനത്തോളം കൂടുതലാണ്. കാലവര്‍ഷം മൂന്നു ദിവസം തുടര്‍ച്ചയായി പെയ്തപ്പോഴേക്കും അതുവരെയുണ്ടായിരുന്ന മഴയളവുകളുടെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെട്ടു. കനത്തു പെയ്ത മഴ അല്‍പം മാറി നിന്നപ്പോഴേക്കും വെള്ളം ഉള്‍വലിയാനും തുടങ്ങി. പ്രളയമുണ്ടായതും പിന്നീട് വെള്ളം ഇറങ്ങിയതുമെല്ലാം പെട്ടെന്നായിരുന്നു. അത്രമേല്‍ കൊടും ചൂടാണ് മഴക്കു ശേഷം ലഭിച്ചുകൊണ്ടിരിക്കുന്നത്. കാലവും ക്രമവും തെറ്റിയെത്തുന്ന മഴയും വെയിലും സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണ്.

കാര്‍ഷിക മേഖലയെയും ടൂറിസത്തെയും മുതല്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെവരെ താളംതെറ്റിക്കാന്‍ ക്രമംതെറ്റിയ കാലാവസ്ഥക്കു കഴിയുന്നുണ്ട്. കാലാവസ്ഥ കൂടുതല്‍ പ്രവചനാതീതമാകുന്തോറും ദുരിതത്തിന്റെ വ്യാപ്തിയും വര്‍ധിക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ കാര്‍ഷിക മേഖലക്ക് ഇപ്പോള്‍ തന്നെ കാലാവസ്ഥാ വ്യതിയാനം ഇരുട്ടടിയായിരിക്കുകയാണ്. വയനാട്ടിലെ നാണ്യവിളകളും മറ്റു കൃഷികളും കൂപ്പുകുത്തിത്തുടങ്ങി. മണ്ണിന്റെ ഘടനയും താപനിലയും മാറിയത് ഉത്പാദനത്തെ സാരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. കുട്ടനാട്ടിലെയും മറ്റു പ്രളയബാധിത പ്രദേശങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. ഏതുതരം കൃഷികള്‍ക്കും ഭൂമി പാകമായി വരാന്‍ ഇനിയും കാലമേറെ വേണ്ടിവരും. മണ്ണിന്റെ ഫലഭൂയിഷ്ഠതയും വെള്ളത്തിന്റെ ലഭ്യതയും നേരത്തെ കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളിലെ സ്ഥിതി പോലും മാറിയിട്ടുണ്ട്. ഇതെല്ലാം കൂടുതല്‍ പഠനവിധേയമാക്കിയാല്‍ മാത്രമേ നഷ്ടപ്പെട്ട കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചുവരാന്‍ കഴിയുകയുള്ളൂ.

കാലാവസ്ഥാവ്യതിയാനം ആഗോള പ്രതിഭാസമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ആഗോളമായ ശരാശരി താപനില എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന തോതിലാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ വര്‍ഷവും ഇത് പുതിയ റെക്കോര്‍ഡ് സ്ഥാപിക്കുകയാണ്. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും സസ്യങ്ങളും മത്സ്യങ്ങളുമെല്ലാം ഇതിന്റെ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലെ #ോറിഡയിലുള്‍പ്പെടെ ഇതുവരെ മഞ്ഞുവീഴ്ചയുണ്ടാകാത്ത മേഖലകളില്‍ കഴിഞ്ഞ ശൈത്യകാലത്തിന്റെ അവസാനം കനത്ത മഞ്ഞുവീഴ്ചയുണ്ടായി. യൂറോപ്പിലും യു.എസിലും കാനഡയിലും ഏഷ്യയുടെ വടക്കന്‍ മേഖലകളിലും ആയിരത്തിലധികം ആളുകളുടെ ജീവനെടുത്ത കൊടും ചൂടിനു കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്രതീക്ഷിതമായെത്തുന്ന കടുത്ത ചൂടും അതിശൈത്യവുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ തെളിവുകളായി വേണം കണക്കാക്കാന്‍. കാണാനാകുന്നതും അല്ലാത്തതുമായ നിരവധി മാറ്റങ്ങള്‍ക്കാണ് ഇതുമൂലം ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്. ലോകമാകെ ഒരേ രീതിയിലല്ല കാലാവസ്ഥാ വ്യതിയാനം നാശം വിതച്ചുകൊണ്ടിരിക്കുന്നത്. ഒരിടത്ത് കനത്ത ചൂടാണെങ്കില്‍ മറ്റൊരു ഭാഗത്ത് കനത്ത മഴയാണ്. പ്രകൃതി ക്ഷോഭങ്ങളുടെ ശക്തിയും പലവിധമാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തില്‍ കണ്ടത്. അതുകൊണ്ടുതന്നെ ഏതുവിധം കാലാവസ്ഥാ വ്യതിയാനമാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഗൗരവമായ പഠനങ്ങള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ക്കും സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരു ദുരന്തത്തെ വിരുന്നൂട്ടാനുള്ള വിഭവമായി കേരളം മാറാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending