Video Stories
നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമം മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയും
പെരിന്തല്‍മണ്ണ: മുസ്ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങള്‍ മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയുമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ശിഫാ കണ്വെന്ഷന് സെന്ററില്‍ കെ.എന്‍.എം സംസ്ഥാന പ്രവര്‍ത്തക സംഗമം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകന്മാരായ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് തുടങ്ങിയവരുടെ ജീവിതവും ചരിത്രവും പുതുതലമുറ വീണ്ടും വായിക്കണം.
നവോത്ഥാന നായകര്‍ സമൂഹത്തില്‍ ജീവിച്ച് കാണിച്ച സൗഹൃദ പാഠങ്ങള്‍ വിസിമരിക്കരുത്. കേരളത്തിലെ അറബിക് കോളേജ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കരുതിയിരിക്കണം. നവോത്ഥാന പ്രസ്ഥാനങ്ങളെ വളഞ്ഞിട്ടു ആക്രമിക്കാന്‍ കൂട്ട് നില്‍ക്കുന്നവരെ തിരിച്ചറിയണം സാംസ്കാരിക രംഗത്തും മാധ്യമരംഗത്തുമുള്ളവരെ തെറ്റുദ്ധരിപ്പിച്ച് മുജാഹിദ് പ്രസ്ഥാനത്തിനെതിരെ വ്യാജ നിര്‍മിതികള്‍ നടത്തുന്നതിന് അപഹാസ്യമാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദുകള്‍ കൂട്ടായ മുന്നേറ്റം നടത്തണം. മലപ്പുറം ജില്ലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ഏത് ശ്രമവും തടയേണ്ടതാണ്. സൗഹൃദത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും ഉന്നത പാഠങ്ങള്‍ നല്കിയ മലപ്പുറം മോഡല്‍ ആരെങ്കിലും അസ്വസ്ഥരപ്പെടുത്തുന്നുണ്ടെങ്കില് അവരെയാണ് കരുതേണ്ടത്.
കൊടിഞ്ഞിയില്‍ ഫൈസല്‍വധം വിശ്വാസ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന്കയറ്റമാണ്. ഫൈസല്‍ വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. മുഴുവന്‍ പ്രതികളെയും കാലതാമസം കൂടാതെ പിടികൂടണം. പ്രതികാരാഗ്നി ആളികത്തിക്കുന്നത് കരുതിയിരിക്കണം. ഫൈസല്‍ വധത്തിന് പേരില്‍ മുതലടുപ്പ് നടത്താനുള്ള വര്‍ഗീയ ശക്തികളുടെ ഏത് ശ്രമവും ചെറുത്ത് തോല്‍പ്പിക്കണം. ഇസ്ലാമിക ശരിഅത്തിനെതിരെയുള്ള കടന്ന് കയറ്റം മുസ്ലിം സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം.
ഇസ്ലാമിക പ്രബോധന സ്വതന്ത്ര്യം ഭീഷണപ്പെടുത്തിയും ഭയപ്പെടുത്തിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മതനിരപക്ഷ രാജ്യത്തിന് ചേര്‍ന്നതല്ല. ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാനാവില്ല. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്നിടത്ത് വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. സംസ്ഥാന ശാഖാതലം മുതല്‍ സംസ്ഥാന തലംവരെയുള്ള കെ.എന്‍.എമ്മിന്റെയും പോഷക ഘടകങ്ങളുടെയും അയ്യായിരത്തോളം ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.
കെ.എന്‍.എം ജനറള്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി മൗലവി അദ്ധ്യക്ഷനായിരുന്നു. എം മുഹമ്മദ് മദനി, പി.കെ അഹമ്മദ്, എച്ച്.ഇ മുഹമ്മദ് ബാബുസേഠ്, എം അബ്ദുറഹ്മാന് സലഫി,നൂര്‍ മുഹമ്മദ് നൂര്‍ഷ, പാലത്ത് അബ്ദുറഹ്മാന് മദനി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ സുല്‍ഫീക്കറലി, കെ നാസര്‍ സുല്ലമി, ജില്ലാ പ്രതിനിധികള്‍, എം.ജി.എം സംസ്ഥാന സെക്രട്ടറി ആയിഷക്കുട്ടി ടീച്ചര്‍, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി,സെക്രടടറി പി.കെ സക്കരിയ്യാ സ്വലാഹി, എം.എസ്.എം സംസ്ഥാന സെക്രട്ടറി സിറാജ് ചേലേമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News20 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala23 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala22 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala21 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

