Connect with us

Video Stories

നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമം മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയും

Published

on

പെരിന്തല്‍മണ്ണ: മുസ്‌ലിം നവോത്ഥാന ചരിത്രം വികലമാക്കാനുള്ള ശ്രമങ്ങള്‍ മുജാഹിദുകള്‍ ഒറ്റക്കെട്ടായി തടയുമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ കെ.എന്‍.എം സംസ്ഥാന പ്രവര്‍ത്തക സംഗമം ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന നായകന്മാരായ വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവരുടെ ജീവിതവും ചരിത്രവും പുതുതലമുറ വീണ്ടും വായിക്കണം.

നവോത്ഥാന നായകര്‍ സമൂഹത്തില്‍ ജീവിച്ച് കാണിച്ച സൗഹൃദ പാഠങ്ങള്‍ വിസിമരിക്കരുത്. കേരളത്തിലെ അറബിക് കോളേജ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ കരുതിയിരിക്കണം. നവോത്ഥാന പ്രസ്ഥാനങ്ങളെ വളഞ്ഞിട്ടു ആക്രമിക്കാന്‍ കൂട്ട് നില്‍ക്കുന്നവരെ തിരിച്ചറിയണം സാംസ്‌കാരിക രംഗത്തും മാധ്യമരംഗത്തുമുള്ളവരെ തെറ്റുദ്ധരിപ്പിച്ച് മുജാഹിദ് പ്രസ്ഥാനത്തിനെതിരെ വ്യാജ നിര്‍മിതികള്‍ നടത്തുന്നതിന് അപഹാസ്യമാണ്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മുജാഹിദുകള്‍ കൂട്ടായ മുന്നേറ്റം നടത്തണം. മലപ്പുറം ജില്ലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ഏത് ശ്രമവും തടയേണ്ടതാണ്. സൗഹൃദത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും ഉന്നത പാഠങ്ങള്‍ നല്‍കിയ മലപ്പുറം മോഡല്‍ ആരെങ്കിലും അസ്വസ്ഥരപ്പെടുത്തുന്നുണ്ടെങ്കില്‍ അവരെയാണ് കരുതേണ്ടത്.

കൊടിഞ്ഞിയില്‍ ഫൈസല്‍വധം വിശ്വാസ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന്കയറ്റമാണ്. ഫൈസല്‍ വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. മുഴുവന്‍ പ്രതികളെയും കാലതാമസം കൂടാതെ പിടികൂടണം. പ്രതികാരാഗ്നി ആളികത്തിക്കുന്നത് കരുതിയിരിക്കണം. ഫൈസല്‍ വധത്തിന് പേരില്‍ മുതലടുപ്പ് നടത്താനുള്ള വര്‍ഗീയ ശക്തികളുടെ ഏത് ശ്രമവും ചെറുത്ത് തോല്‍പ്പിക്കണം. ഇസ്‌ലാമിക ശരിഅത്തിനെതിരെയുള്ള കടന്ന് കയറ്റം മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം.

ഇസ്‌ലാമിക പ്രബോധന സ്വതന്ത്ര്യം ഭീഷണപ്പെടുത്തിയും ഭയപ്പെടുത്തിയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മതനിരപക്ഷ രാജ്യത്തിന് ചേര്‍ന്നതല്ല. ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാനാവില്ല. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തുന്നിടത്ത് വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. സംസ്ഥാന ശാഖാതലം മുതല്‍ സംസ്ഥാന തലംവരെയുള്ള കെ.എന്‍.എമ്മിന്റെയും പോഷക ഘടകങ്ങളുടെയും അയ്യായിരത്തോളം ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.

 
കെ.എന്‍.എം ജനറള്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി മൗലവി അദ്ധ്യക്ഷനായിരുന്നു. എം മുഹമ്മദ് മദനി, പി.കെ അഹമ്മദ്, എച്ച്.ഇ മുഹമ്മദ് ബാബുസേഠ്, എം അബ്ദുറഹ്മാന്‍ സലഫി,നൂര്‍ മുഹമ്മദ് നൂര്‍ഷ, പാലത്ത് അബ്ദുറഹ്മാന്‍ മദനി, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ സുല്‍ഫീക്കറലി, കെ നാസര്‍ സുല്ലമി, ജില്ലാ പ്രതിനിധികള്‍, എം.ജി.എം സംസ്ഥാന സെക്രട്ടറി ആയിഷക്കുട്ടി ടീച്ചര്‍, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി,സെക്രടടറി പി.കെ സക്കരിയ്യാ സ്വലാഹി, എം.എസ്.എം സംസ്ഥാന സെക്രട്ടറി സിറാജ് ചേലേമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending