Connect with us

Video Stories

ഡുഡു….ഡും; ഇതാണ് കളി… ഡുഡുവിന്റെ ഹാട്രികിലും ചെന്നൈ പുറത്ത്

Published

on

ചെന്നൈ: ഡുഡു ഒമാഗമിയെന്ന നൈജീരിയക്കാരന്‍ ഒന്നിന് പിറകെ ഒന്നായി മൂന്ന് വട്ടം വല ചലിപ്പിച്ചു-എന്നിട്ടും 3-3 ല്‍ കുരുങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ എഫ്‌സിയുടെ ഐ.എസ്.എല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ രണ്ടാം ഹാട്രിക് കുറിച്ച ഡുഡു മൂന്ന് തവണ ടീമിന് ലീഡ് സമ്മാനിച്ചു. അര്‍ജന്റീനക്കാരനായ നിക്കോളാസ് വാലസിലുടെ രണ്ട് തവണ തിരിച്ചടിച്ച നോര്‍ത്ത് ഈസ്റ്റുകാര്‍ മല്‍സരത്തില്‍ പരാജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലോംഗ് വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഷൗവിക് ഘോഷിന്റെ ഹെഡ്ഡര്‍ മാര്‍ക്കോ മറ്റരേസിയുടെ സംഘത്തിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.

ടീം ഉടമകളായ അഭിഷേക് ബച്ചനും മഹേന്ദ്രസിംഗ് ധോണിയുമെല്ലാം ആവേശപ്പോരാട്ടം ആസ്വദിക്കാന്‍ ഗ്യാലറിയിലുണ്ടായിരുന്നു. ഡുഡു എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊപ്പം കളം നിറയുകയും ചെയ്തു. പക്ഷേ പ്രതിരോധത്തിന്റെ ജാഗ്രതാകുറവില്‍ അവസാന നിമിഷം പിഴച്ച ചെന്നൈക്കാര്‍ ഇപ്പോള്‍ പോയന്റ് പട്ടികയില്‍ 15 പോയന്റുമായി എട്ടാം സ്ഥാനത്താണ്. ഇനി ഒരു മല്‍സരം മാത്രമാണ് ബാക്കി. അതില്‍ ജയിച്ചിട്ടും കാര്യമില്ല. അതേ സമയം നോര്‍ത്തുകാര്‍ 15 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് വന്നു. രണ്ട് കളികളും ബാക്കിയുണ്ട്.

ഡു ഡു…. എന്ന ആവേശത്തില്‍ കയറിയ ടീം അവസാനത്തില്‍ ഡും ആയ നിരാശയില്‍ പല താരങ്ങളും സങ്കടക്കടലിലായിരുന്നു മല്‍സരശേഷം.
സെമിഫൈനല്‍ ഉറപ്പിച്ചിരിക്കുന്ന ഡല്‍ഹി ഡൈനാമോസിന്റെ വഴി മുടക്കാന്‍ എഫ്.സി ഗോവയ്ക്കു കഴിയുമോ എന്ന് ഇന്നറിയാം.

സെമിഫൈനല്‍ സാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുന്ന അവസാന സ്ഥാനക്കാരായ ഗോവയ്ക്ക് 12 മത്സ്രരങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത് 11 പോയിന്റ് മാത്രം . അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും ഗോവയ്ക്ക് ഇനി അവസാന നാല് ടീമുകളുടെ പട്ടികയില്‍ എത്തുക അസാധ്യം. ഇന്ന് ഗോവയെ നേരിടുന്ന ഡല്‍ഹി ഡൈനാമോസിനു 11 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ലഭിച്ചിട്ടുണ്ട്. ഇന്ന് ജയിച്ചാല്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തും. ഇന്ന് സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ മികവും ഡല്‍ഹിക്കുണ്ട്. ഗോവയുടെ മോഹങ്ങളെല്ലാം അവസാനിച്ചവെന്ന നിലയില്‍ അവരെ തള്ളിക്കളയാനാവില്ലെന്നു ഡല്‍ഹി കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ടയ്ക്കു നന്നായി അറിയാം. ഒന്നും നഷ്ടപ്പെടാനില്ലാത്ത നിലയില്‍ അവസാന രണ്ടു മത്സരങ്ങളില്‍ ഗോവ തോറ്റകളി ആയിരിക്കും പുറത്തെടുക്കുക.

ഗോവയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ പ്ലേ ഓഫിലേക്കു യോഗ്യത നേടുന്നതിനു ആവശ്യമായ മികച്ച പോയിന്റ് നില കൈവരിക്കാനാകുമെന്നു ജിയാന്‍ ലൂക്ക സാംബ്രോട്ട പറഞ്ഞു. എന്നാല്‍, പ്ലേ ഓഫീനു വേണ്ടിയുള്ള കണക്കുകൂട്ടലുകളൊക്കെ മാറ്റിവെച്ചു ജയിക്കുവാനുള്ള കളിയ്ക്കാണ് തയ്യാറെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സീസണില്‍ ഏറ്റവും മികച്ച ഹോം മത്സര വിജയങ്ങള്‍ നേടിയ ടീമാണ് ഡല്‍ഹി. സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ ഒരു ടീമിനും തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹോം ഗ്രൗണ്ടിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഡല്‍ഹിയക്കു സമനില സമ്മതിക്കേണ്ടി വന്നിരുന്നു. അതിനുശേഷമാണ് കേരളബ്ലാസറ്റേഴ്‌സിനെ 2-0നു തോല്‍പ്പിച്ചുകൊണ്ട് സ്വന്തം തട്ടകത്തിലെ വിജയങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഡല്‍ഹിയുടെ സ്വന്തം തട്ടകത്തിലെ അവസാന മത്സരം കൂടിയാണ് ഇത്. ഇനി അവര്‍ക്ക് മുംബൈയിലും ഗോഹാട്ടിയിലുമാണ് അടുത്ത മത്സരങ്ങള്‍ കളിക്കേണ്ടത്. അതിനാല്‍ സ്വന്തം തട്ടകത്തില്‍ വിജയം നേടേണ്ടത് ഡല്‍ഹിക്ക് വളരെ അത്യാവശ്യമാണ്.

ഇത് വളെര ദുഷ്‌കരമായ ഗെയിം ആയിരിക്കുമെന്ന് ജിയാന്‍ലൂക്ക സാംബ്രോട്ട പറഞ്ഞു. ഗോവ അവസാന സ്ഥാനക്കാരാണെന്നു കരുതി നിസാരക്കാരായി കണക്കാക്കാനാവില്ല. അതുകൊണ്ടു തന്നെ കളിക്കാരെല്ലാം കളിയില്‍ വളരെ ശ്രദ്ധചെലുത്തി ജയിക്കുമെന്ന ദൃഡനിശ്ചയത്തിലാണെന്നും സാംബ്രോട്ട പറഞ്ഞു.

ഗോവയുടെ മുന്നില്‍ ഇനി സെമിഫൈനലില്‍ എത്തുവാനുള്ള സാധ്യത വെറും 0.001 ശതമാനം മാത്രമെയുള്ളു. ഗോവയില്‍ നടന്ന ഹോം മാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് എറ്റ 1-2 തോല്‍വിയാണ് ഗോവയുടെ പ്രതീക്ഷകളെ എല്ലം തരിപ്പണമാക്കിയത്. എന്നാല്‍ ഗോവയുടെ ബ്രസീലുകാരനായ പരിശീലകന്‍ സീക്കോ ഇന്നത്തെ ഡല്‍ഹിക്കെതിരെ അതേ വാശിയോടെ നേരിടാനാണ് കളിക്കാര്‍ക്ക്് ആഹ്വാനം നല്‍കിയിരിക്കുന്നത്.

ഗോവന്‍ ടീം തീര്‍ത്തും പ്രൊഫഷണലാണ്. ഗ്രൗണ്ടിലേക്കു ഇറങ്ങുമ്പോള്‍ ധരിക്കുന്ന ജേഴ്‌സിയോട് നീതിപുലര്‍ത്തുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. നൂറുശതമാനവും അതില്‍ ഉറച്ചുതന്നെ നില്‍ക്കുമെന്നും സീക്കോ പറഞ്ഞു.

ഗോവയില്‍ നടന്ന ആദ്യ പാദത്തില്‍ ഡല്‍ഹി 2-0നു ഗോവയെ തോല്‍പ്പിച്ചിരുന്നു. ഗോവയുടെ ദുര്‍ബലമായ പ്രതിരോധനിരയാണ് പ്രതീക്ഷകളെ പാടെ തകിടം മറിച്ചത്.പക്ഷേ, എതിര്‍ ടീമുകളുടെ ഗ്രൗണ്ടില്‍ ഗോവ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയട്ടുള്ളത്. ഡല്‍ഹിയാകട്ടെ എവേ മത്സരങ്ങളില്‍ കാര്യമായ വീറ് ഇതുവരെ കാട്ടിയട്ടില്ല. ഗോവ നേടിയ 11 പോയിന്റില്‍ ഏഴ് പോയിന്റും എതിരാളികളുടെ ഗ്രൗണ്ടില്‍ നിന്നും സ്വന്തമാക്കിയതാണ്.
എന്തായാലും ഈ മത്സരം തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നു സീക്കോ പ്രവചിച്ചുകഴിഞ്ഞു. നൂറുശതമാനവും ഫിറ്റ് ആയ കളിക്കാരെ മാത്രമെ ഇന്ന് ഇറക്കുവെന്ന്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Trending