Connect with us

Culture

പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി

Published

on

ദുബൈ: പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പാക്കി. പാക്കിസ്താനെതിരായ രണ്ടാം പോരാട്ടത്തിലും വ്യക്തമായ ആധിപത്യം നേടിയ രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ സെ‍ഞ്ചുറികളുടെ സഹായത്താലാണ് പാകിസ്താനെതിരേ ഇന്ത്യയ്ക്ക് ഒൻപതുവിക്കറ്റ്‌ ജയം.

ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്താന്‍ നേടിയ 238 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇരുപത് ഓവറില്‍ തന്നെ വിജയമുറപ്പാക്കിയ പ്രകടനമാണ് നടത്തിയത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിതും പാക് ബൗളിംഗിനെ കശക്കി. രോഹിതിനെ തുടക്കത്തിില്‍ പുറത്താക്കാന്‍ ലഭിച്ച അവസരം പാക്കിസ്താന്‍ പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി.
പാക്കിസ്താന്‍ ബാറ്റിംഗ് നിരയില്‍ മിന്നിയത് സീനിയര്‍ താരം ഷുഹൈബ് മാലിക്കായിരുന്നു. 90 പന്തില്‍ 78 റണ്‍സുമായി അദ്ദേഹമാണ് ഇന്നിംഗ്‌സിന് മാന്യത സമ്മാനിച്ചത്. യുവതാരങ്ങളെല്ലാം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയ ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖ്, ഫഖാര്‍ സമാന്‍, മൂന്നാം നമ്പറില്‍ കളിച്ച ബബര്‍ അസം എന്നിവര്‍ക്കൊന്നും സമ്മര്‍ദ്ദത്തെ അതിജയിക്കാനായില്ല. ഗ്യാലറിയിലെ ആരവങ്ങള്‍ക്കൊപ്പം ബാറ്റേന്തി മല്‍സരത്തിന്റെ ആവേശം തിരിച്ചു സമ്മാനിക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. സാധാരണ തകര്‍ത്തു കളിക്കുന്ന ബാറ്റ്‌സ്മാനാണ് ഫഖാര്‍ സമാന്‍. പക്ഷേ കഴിഞ്ഞ മല്‍സരങ്ങളിലെ മോശം ഫോം കാരണം പ്രതിരോധാത്മകമായി യുവതാരം കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശൈലിയും നഷ്ടമായി. 31 റണ്‍സ് നേടാന്‍ 44 പന്തുകളെടുത്തു ഫഖാര്‍. ഒരു ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു സമ്പാദ്യം. പക്ഷേ ആദ്യം പുറത്തായത് ഇമാമുല്‍ ഹഖായിരുന്നു. പാക്കിസ്താന്‍ സ്‌ക്കോര്‍ 24 ല്‍ നില്‍ക്കുമ്പോള്‍ ചാഹലിന്റെ പന്തില്‍ ഇമാം വിക്കറ്റിന് മുന്നില്‍ കുരുങ്ങി. പക്ഷേ ഫഖാറും ബബര്‍ അസമും പൊരുതാന്‍ ശ്രമിച്ചു. രണ്ട് പേരും പ്രതീക്ഷ നല്‍കി ഒരേ സമയം മടങ്ങിയത് സ്‌ക്കോര്‍ബോര്‍ഡിനെ കാര്യമായി തന്നെ ബാധിച്ചു. സ്‌ക്കോര്‍ 55 ല്‍ നില്‍ക്കുമ്പോള്‍ കുല്‍ദീപിന്റെ പന്തില്‍ ഫഖാര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ ബബര്‍ ഒമ്പത് റണ്‍സുമായി റണ്ണൗട്ടായി. പിറകെ വന്ന നായകന്‍ സര്‍ഫ്രാസ് അഹമ്മദും മാലിക്കും ഉത്തരവാദിത്ത്വത്തോടെ കളിച്ചു. ചാമ്പ്യന്‍ഷിപ്പിലുടനീളം ഗംഭീര പ്രകടനം തുടരുന്ന മാലിക് സ്പിന്നര്‍മാരെ മനോഹരമായി കൈകാര്യം ചെയ്തു. മോശം പന്തുകള്‍ തെരഞ്ഞെടുത്ത ശിക്ഷിച്ചുള്ള അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന് പിന്തുണ നല്‍കുന്ന റോളായിരുന്നു നായകന്. പക്ഷേ ഇടക്ക് കത്തികയറാന്‍ ശ്രമിച്ച സര്‍ഫ്രാസ് 44 ല്‍ കുല്‍ദീപിന്റെ പന്തില്‍ രോഹിത് ശര്‍മക്ക്് ക്യാച്ച്് നല്‍കി. ആസിഫ് അലിയായിരുന്നു പകരം വന്നത്. നല്ല ഷോട്ടുകളുമായി 30 റണ്‍സ് നേടി യുവതാരം. അപ്പോഴും മാലിക്കിനെ പിടിച്ചുകെട്ടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇന്ത്യ. സ്‌ക്കോര്‍ 203 ലെത്തിപ്പോള്‍ മാലിക്കിന്റെ പ്രതിരോധം ജസ്പ്രീത് ബുംറ ഭേദിച്ചു. ധോണിക്ക് നല്ല ക്യാച്ച്. 78 റണ്‍സായിരുന്നു മാലിക്കിന്റെ സമ്പാദ്യം. വാലറ്റത്തില്‍ മിന്നാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറ,ചാഹല്‍,കുല്‍ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ നാല് വിക്കറ്റ് നേടിയ ജഡേജക്ക് ഇരകളെ ലഭിച്ചില്ല. ഭുവനേശ്വര്‍ കുമാറാവാട്ടെ കാര്യമായി ശിക്ഷിക്കപ്പെട്ടു. ഒമ്പത് ഓവറില്‍ 49 റണ്‍സാണ് ഭുവി വഴങ്ങിയത്. പിറകെയായിരുന്നു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ആറാട്ട്്. ധവാനാണ് ആദ്യം ഫിഫ്റ്റി പിന്നിട്ടത്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending