Connect with us

More

നോട്ടു പിന്‍വലിക്കല്‍: കേന്ദ്ര സര്‍ക്കാറിനെതിരെ വോട്ടിങ്; മുക്കിയ സര്‍വേ ടൈംസ് വീണ്ടും പുറത്തുവിട്ടു

Published

on

നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു അഭിപ്രായം രേഖപ്പെടുത്തിയ സര്‍വേ പോര്‍ട്ട് വീണ്ടും വെബ്‌സൈറ്റില്‍. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയില്‍ അഭിപ്രായം തേടി ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ നടത്തിയ സര്‍വേ പോര്‍ട്ടാണ് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

നോട്ടുകള്‍ പിന്‍വലിച്ചതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്ത്?’ എന്നായിരുന്നു പോളിലെ ചോദ്യം.
‘നല്ല ആശയം, നന്നായി നടപ്പിലാക്കി’ എന്നും
‘നല്ല ആശയം, മോശമായി നടപ്പിലാക്കി’ എന്നും
‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നുമായിരുന്നു ഉത്തരത്തിനുള്ള ഓപ്ഷനുകള്‍.
വോട്ടിങ് ആരംഭിച്ചതോടെ ഭൂരിപക്ഷം ആളുകളും കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്തു വോട്ടു ചെയ്യുകയായിരുന്നു. തുടര്‍ന്നു പോളിങ് ഓപ്ഷന്‍ വെബ്‌സൈറ്റില്‍ നിന്നും പെട്ടെന്നു അപ്രത്യക്ഷമായി.
എന്നാല്‍ സര്‍വേയുടെ ഫലം ടൈംസ് ഓഫ് ഇന്ത്യ പരസ്യമാക്കിയതുമില്ല. ഇതോടെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍, സര്‍വേഫലം പുറത്തുവിടണമെന്നും കേന്ദ്രത്തിനെതിരായ സര്‍വേ ഫലം മുക്കിയെന്നും പറഞ്ഞ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. പ്രതിഷേധം ശക്തമാകുന്നതിനിടെ പോളിങ് ഓപ്ഷന്‍ വെബ്‌സൈറ്റില്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നു.

സര്‍വേ പോര്‍ട്ടില്‍ നിന്നും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 57 ശതമാനം ആളുകളും ‘മോശം ആശയം, മോശമായി നടപ്പിലാക്കി’ എന്നാണ് വോട്ട് രേഖപ്പെടുത്തിയത്. നല്ല ആശയം, മോശം നടപ്പിലാക്കല്‍ എന്നതിന് 15 ശതമാനം വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ 28 ശതമാനം പേര്‍ മാത്രമാണ് നോട്ട് പിന്‍വലിക്കലിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയത്.

denomഅതിനിടെ കേന്ദ്ര സര്‍ക്കാര്‍ നടപടിയോടുള്ള എതിര്‍പ്പു സര്‍വേയില്‍ വീണ്ടും ഉയര്‍ന്നത് സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച് വോട്ട് രേഖപ്പെടുത്തിയവരുടെ 56 ശതമാനം 57 ശതമാനത്തിലേക്ക് ഉയര്‍ന്നു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചവരുടെ ശതമാനം കുറയുകയും ചെയ്തു.

അതേസമയം നോട്ട് പിന്‍വലിക്കലിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൊബൈല്‍ ആപ്പ് നടത്തിയ സര്‍വേ കേന്ദ്ര സര്‍ക്കാര്‍ നയത്തെ 90 ശതമാനത്തിലധികം ജനങ്ങളും പിന്തുണച്ചു. എന്നാല്‍, രാജ്യം നോട്ട് മാറാന്‍ ഓടുമ്പോള്‍ പത്ത് ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമേ പ്രധാനമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിച്ചുള്ളൂ എന്നത് അതിശയകരമായി. അതിനിടെ മോദി ആപ്പ് നടത്തിയ സര്‍വേക്കെതിരെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇത് കാരണമായി.

Demonetisation

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയിൽ

താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്

Published

on

കാസർകോട്:  അഹമ്മദാബാദ് വിമാനാപകടത്തില്‍  മരിച്ച  രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. രജിതയ്ക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ വിവിധ സംഘടനകൾ കാസർകോട് എസ്പിക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലും പവിത്രനെതിരെ പരാതി നൽകിയതായാണ് വിവരം.

ഫെയ്‌സ്ബുക്ക് വഴിയാണ് കാസര്‍കോട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍, വിമാനാപകടത്തിൽ കൊല്ലപ്പെട്ട രഞ്ജിതയെ അപമാനിച്ചത്. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അധിക്ഷേപം ശ്രദ്ധയിൽപ്പെട്ട റവന്യൂമന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ്, ജില്ലാ കലക്ടര്‍ ഇമ്പശേഖരന്‍ പവിത്രനെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading

crime

ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ

Published

on

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.

ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.

എന്‍ എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്‍ നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ സ്റ്റാമ്പ് ഒറിജിനല്‍ ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയതിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്‍. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്‍ രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്‍ കുടുക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.

 

Continue Reading

Trending