Culture
സ്പിന്നിനു മുന്നില്‍ വിന്‍ഡീസ് കറങ്ങി വീണു; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ തന്നെ ഇന്ത്യക്ക് കൂറ്റന്‍ ജയം. ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് കരീബിയന്‍ സംഘത്തെ ഇന്ത്യ തകര്‍ത്തു വിട്ടത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 649-നെതിരെ ബാറ്റേന്തിയ വിന്‍ഡീസിന്റെ ആദ്യ ഇന്നിങ്‌സ് 181-ല്‍ അവസാനിച്ചിരുന്നു. ഫോളോ ഓണ്‍ ചെയ്യാന്‍ നിര്‍ബന്ധിതരായ വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ 196 റണ്‍സിന് കറങ്ങി വീണു. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ഓപണര്‍ പൃഥ്വി ഷാ ആണ് മാന്‍ ഓഫ് ദി മാച്ച്.
രണ്ടാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ആറു വിക്കറ്റിന് 94 എന്ന നിലയിലായിരുന്ന സന്ദര്‍ശകര്‍ക്ക് ഇന്ന് 14 വിക്കറ്റുകളാണ് നഷ്ടമായത്. കീമോ പോളിനെ (15) ചേതേശ്വര്‍ പുജാരയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിന്റെ ഏക അര്‍ധ സെഞ്ച്വറിക്കാരനായ റോസ്റ്റന്‍ ചേസ് (53) പിന്നാലെ മടങ്ങി. അശ്വിന്റെ പന്തില്‍ കുറ്റിതെറിച്ചായിരുന്നു ചേസിന്റെ മടക്കം. വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡില്‍ ഏറ്റവുമധികം റണ്‍സ് (73) എത്തിച്ച കൂട്ടുകെട്ടാണ് ഇതോടെ തകര്‍ന്നത്. അതേ ഓവറില്‍ ഷെര്‍നന്‍ ലെവിസിനെയും (0) അധികം വൈകാതെ പതിനൊന്നാമന്‍ ഷാനന്‍ ഗബ്രിയേലിനെയും (1) വീഴ്ത്തി അശ്വിന്‍ സന്ദര്‍ശകരുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ദേവേന്ദ്ര ബിഷൂ (17) പുറത്താകാതെ നിന്നു.
37 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍ ആയിരുന്നു ഇന്ത്യന്‍ നിരയിലെ മികച്ച ബൗളര്‍. മുഹമ്മദ് ഷമി രണ്ടു പേരെ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കും വിക്കറ്റ് ലഭിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ നിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല സന്ദര്‍ശകരുടെ രണ്ടാമൂഴവും. മുന്‍നിരയെ തകര്‍ത്തുകളഞ്ഞ് കുല്‍ദീപ് യാദവാണ് സന്ദര്‍ശകരുടെ നടുവൊടിച്ചത്. ഓപണിങ് കൂട്ടുകെട്ട് ആരോഗ്യകരമായി മുന്നേറിയെങ്കിലും എട്ടാം ഓവറില്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (10) വീണതോടെ അനിവാര്യമായ തകര്‍ച്ചക്ക് ആരംഭമായി. അശ്വിന്റെ പന്തില്‍ പൃഥ്വി ഷാ പിടിച്ചായിരുന്നു താല്‍ക്കാലിക ക്യാപ്ടന്റെ മടക്കം. ഷായ് ഹോപിനായിരുന്നു (17) പവലിയനിലേക്കു മടങ്ങാനുള്ള അടുത്ത ഊഴം. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഹോപ് വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് ഹെറ്റ്മിര്‍ (11), സുനില്‍ ആംബ്രിസ് (0), റോസ്റ്റന്‍ ചേസ് (20), ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന കീറണ്‍ പവല്‍ (83) എന്നിവരെക്കൂടി പുറത്താക്കി കുല്‍ദീപ് വിന്‍ഡീസിനെ ആറിന് 151 എന്ന നിലയിലേക്ക് തള്ളിവിട്ടു. കീമോ പോള്‍ (15), ഷെര്‍നന്‍ ലെവിസ് (4), സ്റ്റുവര്‍ട്ട് ഗബ്രിയേല്‍ എന്നിവരെ ജഡേജ മടക്കിയപ്പോള്‍ ബിഷൂവിന്റെ (9) വിക്കറ്റ് അശ്വിനാണ് നേടിയത്. ഡൗറിച്ച് (16) പുറത്താകാതെ നിന്നു.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
kerala3 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
Film3 days ago
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍