സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ രണ്ടു വര്‍ഷമായി മുത്തങ്ങയിലെ ആന പന്തിയില്‍ കഴിഞ്ഞിരുന്ന ഭരതന്‍ എന്ന് പേരുള്ള കല്ലൂര്‍ കൊമ്പന് മോചനം.ഇന്നലെ രാവിലെ 10 മാണിയോട് കൂടിയാണ് കൂട്ടില്‍ നിന്നും പുറത്തിറക്കിയത്. ഒന്‍പതു മണിക്ക് തന്നെ ആനയെ പുറത്തിറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു.
പാപ്പാന്‍ മാരായ ചന്ദ്രന്‍, ബാബു, സന്ദീപ് തുടങ്ങിയവരുടെ നേത്രത്വത്തില്‍ ഗജപൂജ നടത്തി കൊമ്പന്റെ നെറ്റിയില്‍ കളഭം ചാര്‍ത്തി.പത്തു മണിയോടെ കൊമ്പനെ കൂട്ടില്‍ നിന്നും പുറത്തിറക്കി.രണ്ടു വര്‍ഷമായി കൂട്ടില്‍ കഴിയുന്ന കല്ലൂര്‍ കൊമ്പനെ പുറത്തിറക്കാന്‍ വന്യ ജീവി വിഭാഗം ചീഫ് ഫോറെസ്‌റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ എന്‍ അഞ്ജന്‍കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് കല്ലൂര്‍ കൊമ്പന്‍ മോചിതനായത്.ഇനി കല്ലൂര്‍ കൊമ്പന്‍ അര്‍ദ്ധ വന്യവസ്ഥയില്‍ മുത്തങ്ങ പന്തിയോട് ചേര്‍ന്ന് വാനപ്രദേശത്തു വനം വകുപ്പിന്റെ നിയന്ത്രണത്തില്‍ കഴിയും.
ജനവാസ കേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ഠിക്കുകയും, കര്‍ഷകനെ ആക്രമിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 2016 നവംബര്‍ 22 നാണു കല്ലൂര്‍ 67 ലെ വനമേഖലയില്‍ നിന്ന് മയക്കു വെടി വെച്ച് പിടികൂടി കല്ലൂര്‍ കൊമ്പനെ കൂട്ടിലടച്ചത്. അന്ന് കൊമ്പനെ പിടികൂടി കൂട്ടിലടച്ചു പറമ്പിക്കുളം കടുവ സങ്കേതതില്‍ തുറന്നു വിടാനായിരുന്നു ഉത്തരവ്. എന്നാല്‍ മുതല മട, പറമ്പിക്കുളം, ആനമല എന്നിവിടങ്ങളില്‍ പൊതുജനങ്ങളും, ജനപ്രധിനിതികളും, വലിയ എതിര്‍പ്പുണ്ടാക്കി, 2017 ഫെബ്രവരി 12 നു കൊമ്പനെ തുറന്നു വിടാനുള്ള ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്കു തിരികെ വിടുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചെങ്കിലും വീണ്ടും കാട്ടില്‍ തുറന്നു വിടുന്നത് ഉചിതമല്ലെന്നും, അര്‍ദ്ധ വന്യമായ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുകയോ,കുങ്കിയാനയാക്കി മാറ്റിയെടുക്കുകയോ ചെയ്യണമെന്നാണ് അന്ന് സമിതി നിര്‍ദ്ദേശ്ശിച്ചത്.
രണ്ടു വര്‍ഷമായി കൂട്ടില്‍ കഴിയുന്ന കല്ലൂര്‍ കൊമ്പന്‍ പുറത്തിറങ്ങിയാല്‍ ഉണ്ടാകുന്ന പ്രത്യക സാഹചര്യം കണക്കിലെടുത്തു മുന്‍കരുതലിനായി ആനക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും പാപ്പാന്‍ മാര്‍ക്ക് ഇന്‍ഷുര്‍ പരിരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.ഇനി മൂന്ന് ആഴ്ച്ചകാലം ആനയെ ഇവിടെ നിരീക്ഷിച്ചതിനു ശേഷം പന്തിയില്‍ മറ്റു ആനകള്‍ക്കൊപ്പം ചേര്‍ക്കുമെന്ന് സി സി എഫ് അഞ്ജന്‍കുമാര്‍ പറഞ്ഞു. ആനയെ പുറത്തിറക്കുന്നതിനു സി സി എഫ് നു പുറമെ വന്യജീവി സങ്കേതം മേധാവി എന്‍ ടി സാജന്‍,ഫ്‌ളയിങ് സ്‌കോഡ് ഡി എഫ് ഒ പി ധനനേഷ് കുമാര്‍,ആര്‍ ആര്‍ ടി റേഞ്ച് ഓഫീസര്‍, പി സുനില്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഫോറെസ്‌റ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയ തുടങ്ങിയവര്‍ നേത്രത്വം നല്‍കി. അതിനിടെ കൊമ്പനെ പുറത്തിറക്കിയപ്പോള്‍ ആനയിലുണ്ടായ മാറ്റം ചുറ്റുമുണ്ടായിരുന്നവരില്‍ ഭീതി പടര്‍ത്തി. കൂട്ടില്‍ നിന്നും ഇറങ്ങി മുന്നോട്ട് നീങ്ങിയ ആന പെട്ടെന്ന് ചിഹ്നം വിളിച്ചു ഓടാന്‍ ശ്രമിച്ചതാണ് എല്ലാവരിലും ഭീതി പടര്‍ത്തിയത്. ശാന്തസ്വഭാവത്തോടു കൂടി കൂടിനു പുറത്തിറങ്ങിയ കൊമ്പന്‍ അല്‍പ ദൂരം നടന്നതോടുകൂടിയാണ് സ്വഭാവത്തില്‍ മാറ്റം പ്രകടിപ്പിച്ചത്. ചിഹ്നം വിളിച്ചു കൊമ്പന്‍ അപ്രതീക്ഷിതമായി മുന്നോട്ട് കുതിച്ചതോടെ ചുറ്റും നിന്നവര്‍ പ്രാണ രാക്ഷാര്‍ത്ഥം ഓടി മാറി രക്ഷപെടുകയായിരുന്നു. ഇതിനിടെ കൊമ്പന്റെ കാലില്‍ കെട്ടിയിരുന്ന വടവും ചങ്ങലയും പൊട്ടി. മുന്നോട്ടു കുതിക്കുന്നതിനിടെ കൊമ്പന്‍ അടി തെറ്റി നിലത്തു വീഴുകയും ചെയ്തു,ഇത് കൊണ്ട് തന്നെ മറ്റു അപായങ്ങളൊന്നും ഉണ്ടായില്ല. പിന്നീട് ആനയെ മയക്കു വെടി വെച്ച് സമീപത്തെ മരത്തില്‍ തളച്ചു. ഇത്തരം ഭാവമാറ്റങ്ങള്‍ കൂടുകളില്‍ നിന്നും ഇറക്കുമ്പോള്‍ ഉണ്ടാകാറുണ്ടെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.
പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.
ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.
മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.
രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.