Connect with us

Culture

സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായിരിക്കുന്നു; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എം കെ മുനീര്‍

Published

on

പ്രളയത്തിനെതിരെ നവകേരള നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ട സാലറി ചലഞ്ച് അര്‍ത്ഥശൂന്യമായതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. ഫെയ്‌സ് ബുക്കിലൂടെയാണ് എം കെ മുനീര്‍ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയത്.

സാലറി ചാലഞ്ച് ഒരു പിടിച്ചുപറിയുടെ രൂപത്തിലേക്ക് പരിണമിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ സംഘി മുനീര്‍ പട്ടം വരെ ചാര്‍ത്തി തരാന്‍ ഓണ്‍ലൈന്‍ സി പി എം പ്രവര്‍ത്തകരും മറ്റും മത്സരിക്കുകയായിരുന്നു അന്ന്. ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠം സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി നടപടി ശരിവെച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ അവഹേളനത്തിന്റെ ഭാഷ സ്വീകരിച്ച തോമസ് ഐസക്ക് മാപ്പ് പറയണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ് ബുക്ക്‌ കുറിപ്പ് വായിക്കാം

ഇക്കാര്യം ആദ്യമായി പറഞ്ഞപ്പോള്‍ ഏറ്റവും ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്ന ഒരാളാണ് ഞാന്‍. നവകേരള ശില്പിക്കെതിരെ വിമര്‍ശനമുന്നയിക്കുകയോ,, എന്ന് തുടങ്ങി സംഘി മുനീര്‍ പട്ടം വരെ ചാര്‍ത്തി തരാന്‍ ഓണ്‍ലൈന്‍ സി പി എം പ്രവര്‍ത്തകരും മറ്റും മത്സരിക്കുകയായിരുന്നു അന്ന്. ഇപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠമാണ് സാലറി ചലഞ്ചില്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ശരിവെച്ചിരിക്കുന്നത്.

കൃത്യമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സാലറി ചാലഞ്ച് ഒരു പിടിച്ചുപറിയുടെ രൂപത്തിലേക്ക് പരിണമിക്കുമെന്ന് ആദ്യമായി പറഞ്ഞത്.പിന്നീട് അതേ പരാമര്‍ശം ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും നടത്തിയിരിക്കുന്നു. ഇത് ഈ ഗവണ്‍മെന്റ് ചോദിച്ചു വാങ്ങിയ വിധിയാണ്.ഹൈക്കോടതിയുടെ വിമര്‍ശനത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ സുപ്രീം കോടതിയിലേക്ക് വിഷയത്തെ വലിച്ചിഴച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നും കോടതി ചെലവുകള്‍ ഈടാക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിനുള്ളത്.

വിസമ്മതപത്രം നല്‍കണമെന്ന ഗവണ്‍മെന്റ് നിലപാട് ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന സുപ്രീം കോടതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരില്‍ നിന്നും ഇതിനകം സര്‍ക്കാര്‍ വാങ്ങിയ വിസമ്മതപത്രം തിരികെ നല്‍കണം. ഇക്കാര്യത്തില്‍ അവഹേളനത്തിന്റെ ഭാഷ സ്വീകരിച്ച തോമസ് ഐസക്ക് മാപ്പ് പറയണം.

ദുരിതാശ്വാസത്തിന് പിരിച്ച പണം ഫ്‌ലഡ് ഡിസാസ്റ്റര്‍ മേഖലകളില്‍ തന്നെ വിനിയോഗിക്കുമെന്ന് ഉറപ്പില്ലെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ അക്കൗണ്ട് ഉടനെ ആരംഭിക്കണം. ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ചും ഒറ്റപ്പെടുത്തിയുമല്ല നവകേരളത്തിന്റെ നിര്‍മ്മാണം സാധ്യമാക്കേണ്ടത്. മറിച്ച്, ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കമുള്ള എല്ലാ വിഭാഗത്തിന്റെയും അന്തസ്സ് നില നിര്‍ത്തി കൊണ്ടും അവരെ വിശ്വാസത്തിലെടുത്തുമാണ്.

ഇത് മറ്റുള്ളവര്‍ പറയുന്നതിന് മുമ്പ് പറഞ്ഞു എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. അതിന്റെ പേരിലാണ് എനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ഫലം, സുപ്രീം കോടതിയടക്കമുള്ള നിയമ വ്യവഹാരങ്ങള്‍ക്കായി സ്റ്റേറ്റിന്റെ പണം നഷ്ടമായത് മിച്ചം.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending