Video Stories
ബന്ധു നിയമനം സവിശേഷതയാക്കിയ സര്‍ക്കാര്‍

മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമുയര്‍ന്നതോടെ ഒരിടവേളക്ക് ശേഷം പിണറായി മന്ത്രിസഭയില്‍ ബന്ധുനിയമന വിവാദം വീണ്ടും തലപൊക്കിയിരിക്കുകയാണ്. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബ്ല്യു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി ഡിപ്ലോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്ത് എന്‍ജിനീയറിംഗ് ബിരുദധാരിയായ മന്ത്രി ബന്ധുവിന് നിയമനം നല്‍കി എന്നാണ് ആരോപണം .മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ആരോപണം യു.ഡി.എഫ് ഏറ്റെടുത്തതോടെ ഇടതു മന്ത്രിസഭയിലെ അടുത്ത വിക്കറ്റ് എപ്പോള്‍ വീഴുമെന്ന കാര്യം മാത്രമേ ഇനി അറിയേണ്ടതുള്ളൂ. കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവര്‍ണറെ സമീപിക്കുകയും ചെയ്തതോടെ കേവലം പൊടിക്കൈകള്‍കൊണ്ട് പ്രശ്‌നം മറികടക്കാമെന്ന മന്ത്രിയുടെ ധാരണ തുടക്കത്തില്‍ തന്നെ വൃഥാവിലായിരിക്കുകയാണ്.
ആരോപണത്തിന് മറുപടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഫെയ്‌സ് ബുക്ക് കുറിപ്പിലുമെല്ലാം മന്ത്രി ക്ക് സംഭവിച്ച വീഴ്ച്ച പ്രഥമദൃഷ്ട്യാ തന്നെ പ്രകടമാകുന്നുണ്ട്. യോഗ്യരായ ആളുകളെ കിട്ടാത്തതിനാല്‍ ബന്ധുവിന് വേണ്ടി മാനദണ്ഡങ്ങളില്‍ താന്‍ ഇളവ് ചെയ്തിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ സമ്മതമാണ് ഇതില്‍ പ്രധാനം. ഒരു സര്‍ക്കാര്‍ പദവിയിലേക്ക് യോഗ്യരായ ആളെ ലഭിച്ചില്ലെങ്കില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം മന്ത്രിക്ക് ആരാണ് നല്‍കിയിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ ചോദ്യം. നിര്‍ദേശിക്കപ്പെട്ട യോഗ്യതയുള്ള ആയിരക്കണക്കായ യുവാക്കള്‍ നാട്ടിലുള്ളപ്പോള്‍ ആളെ കിട്ടാനില്ല എന്ന മന്ത്രിയുടെ വാദം സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്തതാണ്. നിയമനം ലഭിച്ച ആള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ ഓഫീസറായിരുന്നുവെന്നതും മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കാന്‍ ഏത് നിയമമാണ് മന്ത്രിക്ക് അധികാരം നല്‍കിയിരിക്കുന്നത് എന്നതാണ് അടുത്ത ചോദ്യം. സര്‍ക്കാര്‍ വകുപ്പുകളിലോ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ഏജന്‍സികളിലോ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ഡെപ്യൂട്ടേഷനില്‍ ജോലി നല്‍കാന്‍ അനുവാദമുള്ളൂ. ഇവിടെ സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന ആള്‍ക്കാണ് ഈ നിയമനം നല്‍കിയിരിക്കുന്നത്. നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷകമായ ജോലിയിലേക്ക് വരാന്‍ ബന്ധുവിനെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ മറ്റൊരു വാദം. എന്നാല്‍ സര്‍ക്കാര്‍ ജോലിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരാനുള്ള എന്തെങ്കിലും ഒരു സവിശേഷ ബിരുദമോ യോഗ്യതയോ അദ്ദേഹത്തില്‍ കാണാനില്ല. എന്നുമാത്രമല്ല ആവശ്യമായ യോഗ്യത പോലുമില്ലാത്തതിനാല്‍ മാനദണ്ഡത്തില്‍ ഇളവു വരുത്തുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ മന്ത്രിയുടെ വാദഗതികള്‍ തീര്‍ത്തും ബാലിശമാണെന്ന് കോര്‍പറേഷന്‍ എം.ഡി തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. 2016ല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ജനറല്‍ മാനേജര്‍ നിയമനം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വഴിയായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് അഭിമുഖത്തിനെത്തിയ മൂന്നുപേരെ ഒഴിവാക്കിയതെന്നും പിന്നീട് ഡെപ്യൂട്ടേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുകയുമായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കയിരിക്കുന്നത്.
ബന്ധുനിയമനത്തിന്റെ വഴിയില്‍ രണ്ടാമതൊരു മന്ത്രി കൂടി ആരോപണവിധേയനാകുമ്പോള്‍ ഇടതുമുന്നണി പൊതുവെയും സി.പി.എം പ്രത്യേകിച്ചും പ്രതിരോധത്തിലാകുന്നു. ബന്ധുത്വനിയമനത്തിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്ന ഇ.പി ജയരാജന്‍ വിജിലന്‍സ് അന്വേഷണത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് മന്ത്രിസഭയില്‍ തിരികെ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. അതിനിടെയാണ് മന്ത്രി കെ.ടി ജലീലിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നത്. എന്നാല്‍ മന്ത്രിയെ ന്യായീകരിച്ച് ജയരാജന്‍ മാത്രമാണ് രംഗത്തെത്തിയിരിക്കുന്നത് എന്നത് വിഷയം മുന്നണിക്ക് ലാഘവത്തോടെ കാണാനാകില്ലെന്നതിന്റെ സൂചനയാണ്. ജയരാജന്റെ വിഷയത്തില്‍ പുറത്താക്കല്‍ നടപടിക്ക് അല്‍പം വേഗത കൂടിപ്പോയി എന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ വിലയിരുത്തലെങ്കില്‍ നിലവിലെ സാഹചര്യം അതല്ല. ശബരിമല ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. തന്റെ പ്രവര്‍ത്തന ശൈലികൊണ്ട് പ്രാദേശിക സി.പി.എം നേതൃത്വത്തിന് അനഭിമതനായ മന്ത്രി മുഖ്യമന്ത്രിയിലും സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലുമുള്ള സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. പുതിയ വിവാദം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഈ കേന്ദ്രങ്ങളൊന്നും ന്യായീകരിക്കാന്‍ രംഗത്തെത്താത്തത് മന്ത്രിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. മാത്രമവുമല്ല പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിനു നേരെയുള്ള എതിര്‍പ്പിന് ശക്തി വര്‍ധിക്കുകയും ചെയ്യും.
കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്തുണ്ടായ സര്‍ക്കാറുകള്‍ ഓരോന്നും ഓരോ സവിശേഷതയുടെ പേരിലാണ് അറിയപ്പെടുന്നത്. പിണറായി സര്‍ക്കാറിന്റെ സവിശേഷതയാകട്ടെ ബന്ധുനിയമനമാണ്. മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമെല്ലാം സ്വന്തക്കാരെ അധികാരത്തില്‍ തിരുകിക്കയറ്റി സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്താനുള്ള കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അധികാരപ്രമത്തതയുടെ ദന്തഗോപുരവാസികളായി മാറിയ ഇക്കൂട്ടര്‍ പരിസരബോധം പോലുമില്ലാതെയാണ് പല നിയമനങ്ങളും നടത്തുന്നത്. ഭാര്യാ സഹോദര പുത്രന്റെയും സഹോദരന്റെ മകന്റെ ഭാര്യയുടെയും പേരില്‍ മന്ത്രി ജയരാജനും ഭാര്യ സഹോദര പുത്രന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകന്റെ പേരില്‍ പാര്‍ട്ടി നേതാവ് ആനത്തലവട്ടം ആനന്തനുമെല്ലാം അകപ്പെട്ട കെണിയില്‍ ഇപ്പോഴിതാ പിതൃസഹോദര പുത്രന്റെ പേരില്‍ മന്ത്രി കെ.ടി ജലീലും അകപ്പെട്ടിരിക്കുന്നു. അനുഭവങ്ങളില്‍ നിന്നു പോലും പാഠം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വീണ്ടും വീണ്ടും വിവാദങ്ങളെ കൂടെ കൊണ്ട് നടക്കുന്ന ഈ ഭരണകൂടം കേരളത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ്.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
india2 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india3 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala3 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
world3 days ago
ഖമര്‍ റൂജ് ക്രൂരതയുടെ കംബോഡിയന്‍ സൈറ്റുകള്‍ യുനെസ്കോ പൈതൃക പട്ടികയില്‍
-
kerala2 days ago
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
-
kerala14 hours ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍