Video Stories
ബന്ധു നിയമനം സവിശേഷതയാക്കിയ സര്‍ക്കാര്‍

മന്ത്രി കെ.ടി ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ഗുരുതരമായ ആരോപണമുയര്‍ന്നതോടെ ഒരിടവേളക്ക് ശേഷം പിണറായി മന്ത്രിസഭയില്‍ ബന്ധുനിയമന വിവാദം വീണ്ടും തലപൊക്കിയിരിക്കുകയാണ്. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബ്ല്യു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി ഡിപ്ലോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്ത് എന്‍ജിനീയറിംഗ് ബിരുദധാരിയായ മന്ത്രി ബന്ധുവിന് നിയമനം നല്‍കി എന്നാണ് ആരോപണം .മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ആരോപണം യു.ഡി.എഫ് ഏറ്റെടുത്തതോടെ ഇടതു മന്ത്രിസഭയിലെ അടുത്ത വിക്കറ്റ് എപ്പോള്‍ വീഴുമെന്ന കാര്യം മാത്രമേ ഇനി അറിയേണ്ടതുള്ളൂ. കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഗവര്‍ണറെ സമീപിക്കുകയും ചെയ്തതോടെ കേവലം പൊടിക്കൈകള്‍കൊണ്ട് പ്രശ്‌നം മറികടക്കാമെന്ന മന്ത്രിയുടെ ധാരണ തുടക്കത്തില്‍ തന്നെ വൃഥാവിലായിരിക്കുകയാണ്.
ആരോപണത്തിന് മറുപടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഫെയ്‌സ് ബുക്ക് കുറിപ്പിലുമെല്ലാം മന്ത്രി ക്ക് സംഭവിച്ച വീഴ്ച്ച പ്രഥമദൃഷ്ട്യാ തന്നെ പ്രകടമാകുന്നുണ്ട്. യോഗ്യരായ ആളുകളെ കിട്ടാത്തതിനാല്‍ ബന്ധുവിന് വേണ്ടി മാനദണ്ഡങ്ങളില്‍ താന്‍ ഇളവ് ചെയ്തിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ സമ്മതമാണ് ഇതില്‍ പ്രധാനം. ഒരു സര്‍ക്കാര്‍ പദവിയിലേക്ക് യോഗ്യരായ ആളെ ലഭിച്ചില്ലെങ്കില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം മന്ത്രിക്ക് ആരാണ് നല്‍കിയിരിക്കുന്നത് എന്നതാണ് ഒന്നാമത്തെ ചോദ്യം. നിര്‍ദേശിക്കപ്പെട്ട യോഗ്യതയുള്ള ആയിരക്കണക്കായ യുവാക്കള്‍ നാട്ടിലുള്ളപ്പോള്‍ ആളെ കിട്ടാനില്ല എന്ന മന്ത്രിയുടെ വാദം സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്തതാണ്. നിയമനം ലഭിച്ച ആള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ ഓഫീസറായിരുന്നുവെന്നതും മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കാന്‍ ഏത് നിയമമാണ് മന്ത്രിക്ക് അധികാരം നല്‍കിയിരിക്കുന്നത് എന്നതാണ് അടുത്ത ചോദ്യം. സര്‍ക്കാര്‍ വകുപ്പുകളിലോ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും ഏജന്‍സികളിലോ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ഡെപ്യൂട്ടേഷനില്‍ ജോലി നല്‍കാന്‍ അനുവാദമുള്ളൂ. ഇവിടെ സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന ആള്‍ക്കാണ് ഈ നിയമനം നല്‍കിയിരിക്കുന്നത്. നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷകമായ ജോലിയിലേക്ക് വരാന്‍ ബന്ധുവിനെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ മറ്റൊരു വാദം. എന്നാല്‍ സര്‍ക്കാര്‍ ജോലിയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരാനുള്ള എന്തെങ്കിലും ഒരു സവിശേഷ ബിരുദമോ യോഗ്യതയോ അദ്ദേഹത്തില്‍ കാണാനില്ല. എന്നുമാത്രമല്ല ആവശ്യമായ യോഗ്യത പോലുമില്ലാത്തതിനാല്‍ മാനദണ്ഡത്തില്‍ ഇളവു വരുത്തുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ മന്ത്രിയുടെ വാദഗതികള്‍ തീര്‍ത്തും ബാലിശമാണെന്ന് കോര്‍പറേഷന്‍ എം.ഡി തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. 2016ല്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ജനറല്‍ മാനേജര്‍ നിയമനം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഡപ്യൂട്ടേഷന്‍ വഴിയായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് അഭിമുഖത്തിനെത്തിയ മൂന്നുപേരെ ഒഴിവാക്കിയതെന്നും പിന്നീട് ഡെപ്യൂട്ടേഷന്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുകയുമായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കയിരിക്കുന്നത്.
ബന്ധുനിയമനത്തിന്റെ വഴിയില്‍ രണ്ടാമതൊരു മന്ത്രി കൂടി ആരോപണവിധേയനാകുമ്പോള്‍ ഇടതുമുന്നണി പൊതുവെയും സി.പി.എം പ്രത്യേകിച്ചും പ്രതിരോധത്തിലാകുന്നു. ബന്ധുത്വനിയമനത്തിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്ന ഇ.പി ജയരാജന്‍ വിജിലന്‍സ് അന്വേഷണത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് മന്ത്രിസഭയില്‍ തിരികെ പ്രവേശിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. അതിനിടെയാണ് മന്ത്രി കെ.ടി ജലീലിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നത്. എന്നാല്‍ മന്ത്രിയെ ന്യായീകരിച്ച് ജയരാജന്‍ മാത്രമാണ് രംഗത്തെത്തിയിരിക്കുന്നത് എന്നത് വിഷയം മുന്നണിക്ക് ലാഘവത്തോടെ കാണാനാകില്ലെന്നതിന്റെ സൂചനയാണ്. ജയരാജന്റെ വിഷയത്തില്‍ പുറത്താക്കല്‍ നടപടിക്ക് അല്‍പം വേഗത കൂടിപ്പോയി എന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗത്തിന്റെ വിലയിരുത്തലെങ്കില്‍ നിലവിലെ സാഹചര്യം അതല്ല. ശബരിമല ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. തന്റെ പ്രവര്‍ത്തന ശൈലികൊണ്ട് പ്രാദേശിക സി.പി.എം നേതൃത്വത്തിന് അനഭിമതനായ മന്ത്രി മുഖ്യമന്ത്രിയിലും സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലുമുള്ള സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ് പിടിച്ചുനില്‍ക്കുന്നത്. പുതിയ വിവാദം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഈ കേന്ദ്രങ്ങളൊന്നും ന്യായീകരിക്കാന്‍ രംഗത്തെത്താത്തത് മന്ത്രിയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്. മാത്രമവുമല്ല പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിനു നേരെയുള്ള എതിര്‍പ്പിന് ശക്തി വര്‍ധിക്കുകയും ചെയ്യും.
കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്തുണ്ടായ സര്‍ക്കാറുകള്‍ ഓരോന്നും ഓരോ സവിശേഷതയുടെ പേരിലാണ് അറിയപ്പെടുന്നത്. പിണറായി സര്‍ക്കാറിന്റെ സവിശേഷതയാകട്ടെ ബന്ധുനിയമനമാണ്. മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമെല്ലാം സ്വന്തക്കാരെ അധികാരത്തില്‍ തിരുകിക്കയറ്റി സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്താനുള്ള കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അധികാരപ്രമത്തതയുടെ ദന്തഗോപുരവാസികളായി മാറിയ ഇക്കൂട്ടര്‍ പരിസരബോധം പോലുമില്ലാതെയാണ് പല നിയമനങ്ങളും നടത്തുന്നത്. ഭാര്യാ സഹോദര പുത്രന്റെയും സഹോദരന്റെ മകന്റെ ഭാര്യയുടെയും പേരില്‍ മന്ത്രി ജയരാജനും ഭാര്യ സഹോദര പുത്രന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകന്റെ പേരില്‍ പാര്‍ട്ടി നേതാവ് ആനത്തലവട്ടം ആനന്തനുമെല്ലാം അകപ്പെട്ട കെണിയില്‍ ഇപ്പോഴിതാ പിതൃസഹോദര പുത്രന്റെ പേരില്‍ മന്ത്രി കെ.ടി ജലീലും അകപ്പെട്ടിരിക്കുന്നു. അനുഭവങ്ങളില്‍ നിന്നു പോലും പാഠം ഉള്‍ക്കൊള്ളാന്‍ കഴിയാതെ വീണ്ടും വീണ്ടും വിവാദങ്ങളെ കൂടെ കൊണ്ട് നടക്കുന്ന ഈ ഭരണകൂടം കേരളത്തിന് ബാധ്യതയായി മാറിയിരിക്കുകയാണ്.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും