Connect with us

More

നാലു അറബി ഗ്രാഫിക് നോവലുകള്‍ പുറത്തിറങ്ങി പുതിയ ജീവിതശൈലിയുടെ കുഴപ്പങ്ങളിലേക്ക് വിരല്‍ ചൂണ്ടി അന്നള്ജു ഖുറാഫത്തുന്‍

Published

on

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള അറബി ഭാഷക്ക് നല്‍കുന്ന സംഭാവന തുടരുന്നു. 37ാമത് എഡിഷന്റെ ഭാഗമായി ഇന്നലെ നാലു പുതിയ ഗ്രാഫിക് നോവലുകള്‍ പുറത്തിറങ്ങി. ഇതര ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ് ഇവ. കലിമാത് ഗ്രൂപ്പിന്റെ കോമിക്‌സ് പ്രസാധക വിഭാഗത്തിലാണ് പുസ്തകങ്ങള്‍ പുറത്തിറങ്ങിയത്.
അഡല്‍റ്റ്ഹുഡ് ഈസ് എ മിത്ത് അടക്കമുള്ള പുസ്തകങ്ങളാണ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത്. അന്നള്ജു ഖുറാഫത്തുന്‍ എന്നാണ് അറബി കൃതിക്ക് പേരിട്ടിരിക്കുന്നത്. പുതിയ കാല ജീവിതശൈലികളിലൂടെ കടന്നു പോകുന്ന ആധുനിക യുവാക്കളുടെ മനശാസ്ത്രപരവും മാനസികവുമായിട്ടുള്ള ആന്ദോളനങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യം. സാങ്കേതികമായ മുന്നേറ്റങ്ങളുടെ മറവില്‍ മനുഷ്യന്‍ സമയം എത്രത്തോളം പാഴാക്കുന്നുവെന്നും പുസ്തകം വ്യക്തമാക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ ആധുനിക ജീവിത ശൈലിയുടെ കുഴപ്പങ്ങളിലേക്കാണ് കൃതി വിരല്‍ ചൂണ്ടുന്നത്. സാറ ആന്‍ഡേഴ്‌സന്റെ രചന അഹ്മദ് സലാഹ് അല്‍ മഹ്ദിയാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്.

ദി ബ്രീഡ്‌വിന്നര്‍ എന്ന സിനിമയെ അധികരിച്ച് ഇതേ പേരില്‍ പുറത്തിറങ്ങിയ പുസ്തകമാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതി. ജന്ന ഹസന്‍ ആണ് വിവര്‍ത്തക. താലിബാന്‍ ഭരണകാലത്ത് കുടുംബത്തെ സഹായിക്കാന്‍ ആണ്‍കുട്ടിയുടെ വേഷമണിഞ്ഞ് ജീവിക്കുന്ന പെണ്‍കുട്ടിയാണ് കേന്ദ്ര കഥാപാത്രം.
ദി 1001 ലൈവ്‌സ് ഓഫ് എമര്‍ജന്‍സീസ് എന്ന ബാപ്റ്റിസ്‌റ്റെ ബ്യൂലിയൂ വിന്റെ പുസ്തകമാണ് അറബിയിലേക്ക് മാറ്റിയ മറ്റൊരു പുസ്തകം. പാട്രിക് കാമില്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന് അറബിയില്‍ അല്‍ഫ് ലൈലത്തിന്‍ വ ലൈല ഫീ ഖിസ്മി ത്വവാരിഅ് എന്നാണ് പേരു നല്‍കിയിട്ടുള്ളത്. അത്യാഹിത മുറിയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്ത കാലത്തെ ഗ്രന്ഥകാരന്റെ വ്യക്തിഗത അനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകമാണിത്.

ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍: ഇന്നര്‍ ഇന്‍സ്റ്റിങ്ട് ആണ് അറബി മൊഴിമാറ്റം (അല്‍ ഖല്‍ബു വല്‍ അഖ്‌ലു ഗരീസത്തുന്‍ ബാത്വിനിയ) ചെയ്യപ്പെട്ട നാലാമത്തേത്. നിക് സെലൂക്ക് രചിച്ച് ന്യൂയോര്‍ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ആയ ഹാര്‍ട്ട് ആന്‍ഡ് ബ്രെയ്ന്‍ എന്ന പുസ്തകത്തിന്റെ അനുബന്ധമാണ് ഈ കൃതി. അഹ്മദ് സലാഹ് അല്‍ മദനിയാണ് അറബിയിലേക്കുള്ള വിവര്‍ത്തകന്‍.

ഷാര്‍ജ പബ്ലിഷിങ് സിറ്റിയില്‍ പുസ്തക രംഗത്തുള്ളവര്‍ക്ക് നിരക്ക് ഇളവ്
ഷാര്‍ജ: ലോകത്തെ ആദ്യ പ്രസിദ്ധീകരണ, അച്ചടി ഫ്രീ സോണ്‍ ആയ ഷാര്‍ജ പബ്ലിഷിങ് സിറ്റിയില്‍ പുസ്തക വ്യവസായ രംഗത്തുള്ളവര്‍ക്ക് സേവന നിരക്കില്‍ ഇളവ്. 20 ശതമാനം കിഴിവാണ് പബ്ലിഷിങ് സിറ്റി പ്രഖ്യാപിച്ചിട്ടുള്ളത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്ന കാലയളവില്‍ മാത്രമായിരിക്കും ഈ പ്രത്യേക ഇളവ് ലഭ്യമാകുന്നത്. അക്ഷരങ്ങളുടെ കഥ എന്ന പേരില്‍ അരങ്ങേറുന്ന 37ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഷാര്‍ജ ബുക് അഥോറിറ്റിക്കു (എസ്.ബി.എ) കീഴില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 10 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള നടക്കുന്നത്.
പ്രസാധക മേഖലക്ക് ഊര്‍ജ്ജം പകരാനാണ് ഇളവ് പ്രഖ്യാപിച്ചതെന്ന് ഷാര്‍ജ പബ്ലിഷിങ് സിറ്റി ഡയറക്ടര്‍ സാലിം ഉമര്‍ സാലിം പറഞ്ഞു. പ്രാദേശിക തലത്തിലും മിഡില്‍ ഈസ്റ്റിലും പ്രസാധക മേഖല ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. ഈ മേഖലയില്‍ നിന്നുള്ള വ്യവസായത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കലും പബ്ലിഷിങ് സിറ്റിയുടെ ഉദ്ദേശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending