Video Stories
തുടച്ചു നീക്കപ്പെട്ട മനുഷ്യ ജീവനുകള്‍
ഭരണാധികാരിയായ ബഷാറുല്‍ അസദിനെ എതിര്‍ക്കുന്ന വിമതര്‍, അസദ് അനുകൂലികള്‍… സഖ്യസേന ഉതിര്‍ത്തു വിടുന്ന ഷെല്ലുകള്‍ക്കിടയില്‍ മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുകയാണ് സിറിയക്കാര്‍. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം നിലനിന്നെങ്കിലും രക്തരൂഷിത പോരാട്ടങ്ങളിലേക്കു കടന്നതു 2011 തുടക്കത്തിലാണ്. എന്നാല്‍ ദ്രുതഗതിയില്‍ പോരാട്ടം രാജ്യത്താകമാനം വ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 400000 പേരാണ് ഔദ്യോഗിക കണക്കുകള്‍. അതായത് 11 മില്യണ്‍. സിറിയന്‍ രാജ്യത്തിന്റെ ജന സംഖ്യയില്‍ പകുതിയോളം വരുന്ന മനുഷ്യജീവനുകള്‍ ഇല്ലാതായി. അവേശിക്കുന്നവരാകട്ടെ ഭീതിയുടെ മുനമ്പിലും.
സിറിയന്‍ സര്‍ക്കാരിനൊപ്പം അമേരിക്കയായിരുന്നു വിമതര്‍ക്കെതിരെ ആദ്യം പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍, യു.എസിന്റെ ഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞ റഷ്യ പതിയെ പിടിമുറുക്കി. കഴിഞ്ഞ ഒരു വര്‍ഷമായി റഷ്യയാണ് സര്‍ക്കാരിനെ മുന്നില്‍ നിന്നു നയിക്കുന്നത്. 2015 സെപ്തംബര്‍ 30നാണ് റഷ്യ വ്യോമാക്രമണങ്ങള്‍ക്കായി സിറിയയില്‍ എത്തിയത്. സിറിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നു ഈ സൈനിക നടപടികള്‍. ആലപ്പോ നഗരം അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും ഐ.എസ് അടക്കമുള്ള തീവ്രവാദികളെ തുരത്താനായിരുന്നു സിറിയയുമായി യോജിച്ചുള്ള ആക്രമണം. ഇതുവരെ റഷ്യന്‍ ആക്രമണത്തില്‍ 9364 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ 3,800 സിവിലിയന്മാരും ഉള്‍പ്പെടുന്നു. ഇപ്പോള്‍ ആക്രമണം രൂക്ഷമായ ആലപ്പോ നഗരത്തില്‍ ഉള്‍പ്പെടെ ഒരു വര്‍ഷം സിറിയയില്‍ റഷ്യ നടത്തിയ ആക്രമണ പരമ്പരയിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ കേന്ദ്രമാക്കിയുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘടനയുടെ (ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്) പ്രവര്‍ത്തകര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് രക്തചൊരിച്ചിലിന്റെ ഭീകര മുഖങ്ങള്‍ വ്യക്തമാക്കിയത്. ഓരോ ദിവസങ്ങളില്‍ നടക്കുന്ന സംഭവങ്ങളും സംഘടന നിരീക്ഷിച്ചു വരുന്നുണ്ട്.
ഇറാഖ് കേന്ദ്രമായുള്ള ഇസ്‌ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളില്‍പെട്ട 5500 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ ഒരു വര്‍ഷം നീണ്ട രക്തചൊരിച്ചിലില്‍ 20000 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍, അജ്ഞാത വ്യോമാക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു ഒബ്‌സര്‍വേറ്ററി ഡയറക്ടര്‍ റാമി അബ്ദുല്‍ റഹ്മാന്‍ പറയുന്നു. റഷ്യന്‍ ആക്രമണത്തില്‍ ജനങ്ങളുടെ ആശ്രയ കേന്ദ്രങ്ങളായ ആസ്പത്രികളും മെഡിക്കല്‍ ക്ലിനിക്കുകളും തകര്‍ന്നടിഞ്ഞു.
കിഴക്കന്‍ ആലപ്പോയിലാണ് സിറിയ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ രക്തരൂഷിത പോരാട്ടം അരങ്ങേറിയത്. സിറിയയുടെ ഏറ്റവും വലിയ വാണിജ്യ നഗരമായിരുന്നു ആലപ്പോ. ഇന്നിപ്പോള്‍ വ്യാണിജ്യ നഗരത്തിന്റെ പഴയ ഖ്യാതി ഒന്നും ഇല്ല. വിവിധയിനം വ്യാപാരങ്ങളുടെ സമുച്ചയമായിരുന്ന ആലപ്പോ യുദ്ധത്തില്‍ തകര്‍ന്നു നിലംപൊത്തി. പോരാട്ടങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയായ ആലപ്പോയില്‍ വാണിജ്യം തുടച്ചു നീക്കി. കിഴക്കന്‍ ആലപ്പോ വിമതരുടെ കീഴിലാണ്. ഇവരെ തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോരാട്ടം കനക്കുന്നത്. കിഴക്കന്‍ ആലപ്പോയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. 1700 പേര്‍ക്ക് പരിക്കേറ്റു. 250000 ജീവനുകള്‍ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിയും നേരിടുന്നുണ്ട്. ഭക്ഷണത്തിനായി കേഴുന്ന കുരുന്നുകളുടെ മുഖങ്ങളും വാര്‍ത്താമാധ്യമങ്ങളില്‍ ലോകം കണ്ടു. ആഹാരവും ഇന്ധന ക്ഷാമവും രൂക്ഷമായി തുടരുകയാണ്.
കുരുന്നുകളുടെ തേങ്ങല്‍ ഇന്നും സിറിയയില്‍ കേള്‍ക്കാം. ലോക മനസാക്ഷിയെ ഞെട്ടിച്ച് ഉംറാന്‍ ദഖ്‌നീഷ് എന്ന അഞ്ച് വയസ്സുകാരന്റെ ചിത്രത്തിലൂടെ സിറിയ വീണ്ടും ശ്രദ്ധാകേന്ദ്രമായി. മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് മരവിച്ചു കിടന്ന അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം ഓര്‍മകളില്‍ നിന്ന് മായും മുമ്പേയാണ് ഉംറാന്റെ മുഖം ലോക ജനത കണ്ടത്. ഉംറാന്റെ കഥ കേട്ടവര്‍ വിതുമ്പി. സിറിയയിലെ സംഘര്‍ഷ ബാധിത മേഖലയായ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ നിന്നാണ് ഉംറാനെയും സഹോദരങ്ങളേയും രക്ഷിക്കുന്നത്. തകര്‍ന്ന വീടിനുള്ളില്‍ നിന്നും പൊടിയില്‍ മുങ്ങി പരിക്കുകളോടെ നിര്‍വികാരനായി ഇരിക്കുകയാണ് ഉംറാന്‍. ഒരു തുള്ളി കണ്ണീര്‍ പോലും അവന്‍ പൊഴിക്കുന്നില്ല. ആക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ മുഖത്തെ രക്തം തുടച്ച് കയ്യിലേക്ക് നോക്കുകയാണവന്‍. സിറിയന്‍ ജനത അനുഭവിക്കുന്ന ഭീകരതയെ ലോകത്തിന് ഒരിക്കല്‍ കൂടി ഉംറാന്‍ ബോധ്യപ്പെടുത്തുന്നു.
എണ്ണിയാലൊതുങ്ങാത്ത കുരുന്നുകള്‍ യുദ്ധ ഭീകരതയില്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ പറയുന്നു. യുദ്ധ ഭീകരതയില്‍ ശേഷിപ്പിച്ച ഒട്ടേറെ അനാഥ ബാല്യങ്ങളെയും സിറിയയുടെ ഇടവഴികളില്‍ കാണാനാകും. ഒരു ലക്ഷം കുട്ടികള്‍ യുദ്ധകെടുതിയില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആലപ്പോ നഗരത്തില്‍ മാത്രം കാല്ലപ്പെട്ടത് 96 കുട്ടികളാണെന്നു ചൈല്‍ഡ് വെല്‍ഫയര്‍ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ കൊല്ലപ്പെടുന്നതായി ശ്രദ്ധയില്‍പെട്ട യുണിസെഫ്, പോരാട്ടത്തിനെതിരെ രംഗത്തെത്തിയിരുന്നു. കുട്ടികള്‍ക്കും കുരുന്നുകള്‍ക്കും നേരെ നടക്കുന്ന ബോംബാക്രമണങ്ങള്‍ ന്യായീകരിക്കാനാവില്ലെന്നു യുണിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജസ്റ്റിന്‍ ഫ്രോര്‍സ്ത് വ്യക്തമാക്കി. വര്‍ഷങ്ങളോളം സ്‌കൂളില്‍ പോകാതിരിക്കുന്ന കുട്ടികളെയും ആലപ്പോയില്‍ കാണാനാകുമെന്ന് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് എഡ്യൂക്കേഷന്‍ സംഘടന വ്യക്തമാക്കുന്നു. നാമമാത്രമായ കുട്ടികള്‍ മാത്രമേ സ്‌കൂളുകളിലേക്കു പോകുന്നുള്ളു. ഇവര്‍ക്കു പഠിക്കാന്‍ സ്‌കൂളുകള്‍ പോലുമില്ല. വിമതരുടെയും സൈന്യത്തിന്റെയും ആക്രമണത്തില്‍ പകുതിയോളം സ്‌കൂളുകളും പൂര്‍ണമായോ ഭാഗികമായോ നശിച്ചു. രാജ്യത്തെ നാലു സ്‌കൂളുകള്‍ ഇനിയും ഉപയോഗിക്കാനാവാത്ത വിധം നശിച്ചെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. സൈന്യവും പോരാളികളും ലക്ഷ്യം വെക്കുന്നത് സ്‌കൂളുകളെയാണ്. ആക്രമണം ഭയന്നു ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുമുണ്ട്. സന്നദ്ധ സംഘടനകളുടെ ഇടപെടലിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കമ്മ്യൂണിറ്റി സെന്ററുകളിലും വീടുകളിലും സ്‌കൂളുകളാക്കി മാറ്റി. 13 സ്‌കൂളുകളാണ് സന്നദ്ധ സംഘടനകളുടെ സംരക്ഷണയിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സിറിയ പൂര്‍ണമായി നിശ്ചലമായി. മനുഷ്യ ജീവനുകള്‍ പകുതിയോളം ഇല്ലാതായി, വ്യാപാരം തകര്‍ന്നു. സാമ്പത്തിക മേഖല ദുര്‍ബലപ്പെട്ടു. സിറിയയെ വീണ്ടെടുക്കാന്‍ യു.എന്‍ രക്ഷാസമിതി അടക്കമുള്ള ലോക രാജ്യങ്ങളുടെ ഇടപെടലാണ് ആവശ്യം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF6 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories18 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

